ബാലയുടെ ജീവനാണ് വലുത്! ജോലിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്തു! ഊണും ഉറക്കവും ഉപേക്ഷിച്ച് ബാലയുടെ അടുത്ത് നിന്നും വിട്ടുമാറാതെ എലിസബത്ത്.. രണ്ടാം ഭാര്യയുടെ സ്നേഹം കാണേണ്ടത് തന്നെ... ഏറ്റെടുത്ത് സോഷ്യൽമീഡിയ
എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ അറിയാത്തവർ മലയാളികൾക്കിടയിൽ ഉണ്ടാവില്ല. നടൻ ബാലയുമായുള്ള വിവാഹ ശേഷമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയിരുന്ന എലിസബത്ത് കൂടുതൽ ശ്രദ്ധ നേടുന്നത്. ബാലയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമായി എലിസബത്ത് മാറിയിരുന്നു. ചാനൽ അഭിമുഖങ്ങളിലും പലരും എലിസബത്തിനെ കണ്ടു. എലിസബത്ത് അടുത്തിടെയായി യൂട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.
ബാലയും സോഷ്യൽമീഡിയയിൽ സജീവമായതിനാൽ എലിസബത്തിനൊപ്പമുള്ള വീഡിയോകൾ നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. ബാല ആശുപത്രിയിൽ അഡ്മിറ്റായതോടെ ആരാധകർ തിരക്കിയത് ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെയായിരുന്നു. ഇപ്പോഴിതാ എലിസബത്ത് ജോലി ഉപേക്ഷിച്ച് ബാലയ്‌ക്കൊപ്പവും ബാലയുടെ അമ്മയ്‌ക്കൊപ്പവും ആശ്വാസമായി തന്നെ ആശുപത്രിയിൽ കൂടെ നിൽക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് ആരാധകർ സ്നേഹമുള്ള ഭാര്യ എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.
ഒരു വർഷം മുമ്പായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ എറണാകുളത്താണ് സെറ്റിലായിരിക്കുന്നത്. ബാലയുടെ രണ്ടാം വിവാഹമായിരുന്നു എലിസബത്തുമായി നടന്നത്. ആദ്യ വിവാഹം അമൃത സുരേഷുമായിട്ടായിരുന്നു. ആ ബന്ധത്തിൽ ഒരു മകളും അമൃതയ്ക്കുണ്ട്. മകൾക്ക് ഒരു വയസ് തികഞ്ഞപ്പോഴേക്കുമാണ് അമൃതയും ബാലയും പിരിഞ്ഞത്. അതേസമയം മകളെ അമൃതയും കുടുംബവും തന്നിൽ നിന്നും അകറ്റി എന്നാണ് ബാല പറയുന്നത്. സിനിമകളിൽ സജീവമല്ലെങ്കിലും ബാലയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലാണ്. അടുത്തിടെ നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല പ്രശ്നത്തിന്റെ പേരിൽ ബാല കുറച്ചുനാൾ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി പ്രതിഫലം നൽകാതെ പറ്റിച്ചുവെന്നാണ് അന്ന് ബാല ആരോപിച്ചത്.
എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തിയിരുന്നു. തിരക്കഥ എഴുതി ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത് നവാഗതനായ അനൂപ് പന്തളമായിരുന്നു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ബാലയ്ക്ക് പിന്നാലെ അമൃതയും അടുത്തിടെ താൻ പുതിയ പ്രണയം കണ്ടെത്തിയ സന്തോഷം പങ്കുവെച്ചിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായാണ് അമൃത പ്രണയത്തിലായിരിക്കുന്നത്. മകൾ പാപ്പുവിന്റെ പിന്തുണ തനിക്കുണ്ടെന്ന് അമൃത വ്യക്തമാക്കിയിരുന്നു. അടുത്തിടെ അമൃതയ്ക്ക് ഗോൾഡൻ വിസയും ലഭിച്ചിരുന്നു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
അതേസമയം കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടു ദിവസം മുൻപാണ് നടൻ ബാല ചികിത്സ തേടിയത്. എന്നാൽ രോഗത്തെ അതിജീവിച്ച് ബാല ശക്തമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ തന്നെയാണ് എല്ലാവരും പങ്കുവയ്ക്കുന്നതും. ഇപ്പോൾ കരൾ മാറ്റിവെയ്ക്കുന്നതിനായുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് കൊണ്ട് ബാലയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നല്ല പുരോഗമനമാണ്. എന്നാൽ നടന്റെ അവസ്ഥ ഗുരുതരമാണെന്ന തരത്തിലായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ സംസാരിക്കുന്നതിനോ മറ്റും പ്രശ്നങ്ങൾ ഇല്ലെന്നും പേടിക്കേണ്ട സാഹചര്യം ഇല്ലെന്നും ബാലയെ ആശുപത്രിയിൽ സന്ദർശിച്ച ഉണ്ണി മുകുന്ദൻ അടക്കമുള്ള സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതിനിടെ ബാലയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ബാലയെ ചികിത്സിക്കുന്ന കരൾ രോഗ വിദഗ്‌ധനായ ഡോക്ടർ സുധീദ്രൻ പങ്കുവെച്ചിരുന്നു. ആശുപതിയിൽ എത്തിക്കുന്ന സമയത്ത് ബാലയുടെ അവസ്ഥ അൽപം മോശം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറോസിസ് ബാധിച്ച കരൾ മാറ്റിവയ്ക്കുന്നതാണ് ഏറ്റവും നല്ലത്. വർഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക എന്നത് പ്രയാസമാണ്. അതിന് എഫക്ടീവ് ആയ മരുന്ന് ഇല്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെയാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലയുടെ ആരോഗ്യസ്ഥിതി ഇപ്പോൾ സ്റ്റേബിൾ ആണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ബോധമുണ്ടായിരുന്നു, പക്ഷേ നോർമൽ അല്ലായിരുന്നു. നടന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ലിവർ മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് തന്നെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ലിവർ ട്രാൻസ്പ്ലാന്റേഷൻ എന്നത് ഒരു മേജർ ഓപറേഷനാണ്. രോഗിയുടെ കരൾ ശരീരത്തിൽ നിന്നും മാറ്റിയതിനു ശേഷമാണ് പുതിയ അവയവം വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരൾ രോഗം ആദ്യമേ കണ്ടു പിടിച്ച് അതിന് ഇടയാക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയാൽ തനിയെ അത് സ്റ്റേബിളായി മാറും. ലിവറിന്റെ പകുതുയിലധികവും ഡാമേജ് ആയിരിക്കുന്ന ആളുകൾക്ക് അത് മാറ്റിവയ്ക്കാതെ എത്രനാൾ മുന്നോട്ട് പോവാനാകുമെന്ന് അങ്ങനെ പറയാൻ സാധിക്കാത്ത കാര്യമാണ്. കാരണം അത്തരത്തിൽ ഉള്ള ആളുകൾക്ക് രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്. അങ്ങനെയാകുമ്പോൾ ഇൻഫെക്ഷനുകൾക്കുള്ള സാധ്യത കൂടും. അതുപോലെ ബ്ലീഡിങ്ങിനുള്ള സാധ്യതകളും ഉണ്ട്. ശരീരത്തിലെ ബ്ലഡിനെ ക്ളോട്ട് ചെയ്യാനുള്ള കാര്യങ്ങൾ ഏറെയും ഉല്പാദിപ്പിക്കുന്നത് ലിവർ ആണ്. അതില്ലാതാകുമ്പോൾ ബ്ലീഡിങ് കൂടും. അങ്ങനെ ഇൻഫെക്ഷനോ ബ്ലീഡിങ്ങോ വന്നാൽ അതും രോഗിയെ ബാധിക്കും. ആ ഒരു അവസ്ഥ നാളെയാണോ അതോ ഒരു വർഷം കഴിഞ്ഞാണോ വരികയെന്നൊന്നും പറയാൻ സാധിക്കുന്നതല്ലെന്നും ഡോക്ടർ പറഞ്ഞു.
https://www.facebook.com/Malayalivartha