അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചൻമാർ... മാധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു.. ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ! ഹരീഷ് പേരാടിയുടെ കുറിപ്പ് വൈറൽ
ഓസ്കര്‍ വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി എം.എം കീരവാണി പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ഒരു ചെറു പ്രസംഗം നടത്തിയിരുന്നു. 'കാര്‍പ്പെന്‍റേഴ്സ് കേട്ടാണ് ഞാന്‍ വളര്‍ന്നത്, ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു... എന്നാൽ കീരവാണിയുടെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ആശാരിമാർ എന്ന വ്യാഖ്യാനം ചില കോണുകളിൽ നിന്ന് നൽകപ്പെട്ടു. എന്നാൽ കീരവാണി ഉദ്ദേശിച്ചത് കാർപെന്റേഴ്‌സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു കുറിപ്പ് പങ്കിട്ടത്.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ...
''Carpenters നെ ആശാരിമാർ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചൻമാർ..Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം..എനിക്കറിയില്ല...എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ പറ്റുന്ന ഒരു പേരാണ് "ആശാരിമാർ"അല്ലെങ്കിൽ "പെരുന്തച്ചൻമാർ''..എന്റെ അഭിപ്രായത്തിൽ കീരവാണിയും, A.R.റഹ്‌മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹൻലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചൻമാർ...മാദ്ധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ'' എന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.
https://www.facebook.com/Malayalivartha