എല്ലാം നഷ്ടപ്പെട്ട്, ഇനിയൊന്നും ഇല്ലെന്ന അവസ്ഥ എത്തിയപ്പോള്‍ അപ്പാട്മെന്റിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു! വർഷങ്ങൾക്ക് ശേഷം ആ സത്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍
സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് ഉണ്ണി മുകുന്ദന്‍ ഇന്റസ്ട്രിയില്‍ എത്തിയത്. ലോഹിതദാസിന് എഴുതിയ ഒരു കത്താണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് എന്ന് പല അവസരത്തിലും ഉണ്ണി പറഞ്ഞിട്ടുണ്ട്. പിന്നീട് പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് തുടങ്ങി. അത്ര എളുപ്പം ആയിരുന്നില്ല ഉണ്ണിയുടെ ആദ്യ കാലം. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ തനിക്ക് അഭിമാനമാണ് തോന്നുന്നത് എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അതേസമയം കരിയറിന്റെ ഒരു ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ട്, ഇനിയൊന്നും ഇല്ലെന്ന അവസ്ഥ എത്തിയപ്പോള്‍ നടന്‍ താമസിച്ചിരുന്ന അപ്പാട്മെന്റിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. അന്ന് താന്‍ തേവര കോങ്കുരുത്തി ഭാഗത്തെ ഒരു ഫ്ളാറ്റിലായിരുന്നു താമസം. അന്ന് നാല് പേരാണ് ഉണ്ടായിരുന്നത്. ഇക്കാര്യം പറഞ്ഞ ജെയ്സല്‍ എന്ന സുഹൃത്ത് കല്യാണം കഴിഞ്ഞ കപ്പിള്‍ ആയിട്ടായിരുന്നു.
അവര്‍ താഴെ റൂമിലും തങ്ങള്‍ റൂഫ് ടോപില്‍ ടെന്റ് കെട്ടിയുമാണ് താമസിച്ചിരുന്നത്. അവിടെ നിന്നാണ് താന്‍ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ സംസാരിക്കുന്നതിന് ഇടയില്‍ ജെയ്സലിനോട് പറഞ്ഞ് പോയതാണ് അത്. സത്യത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. ജെയ്സലിന് താന്‍ പറഞ്ഞത് ഭയങ്കരമായി ടച്ച് ചെയ്തിരുന്നു. അവന്‍ ഒരുപാട് കഷ്ടതകളില്‍ നിന്ന് വന്നതാണ്. അന്ന് തനിക്ക് യാതൊരു സിനിമ ബന്ധവും ഇല്ല. ഇന്റസ്ട്രിയെ കുറിച്ച് അറിയുകയും ഇല്ല. ഏതാണ്ട് 23-24 വയസ്സ് മാത്രമുള്ളു. ആ സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെ വളരെ അധികം സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. കരിയര്‍ എങ്ങനെ കൊണ്ടു പോകണമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. വിചാരിക്കുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ആ സമയത്ത് അനുഭവിച്ചിരുന്ന മാനസികാവസ്ഥയില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു പോയതാണ്. പക്ഷെ ഞാന്‍ അതിന് ശ്രമിച്ചിട്ടില്ല എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
https://www.facebook.com/Malayalivartha