നടൻ ഇന്നസെന്റ് ആശുപത്രിയില്‍.. ആരോഗ്യനില അതീവ ഗുരുതരം! അര്‍ബുദത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും സംഭവിച്ചത് മറ്റൊന്ന് ! പ്രാർത്ഥനയോടെ സിനിമാലോകം
നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ച താരമാണ് ഇന്നസെന്റ്. ക്യാന്‍സര്‍ എന്ന മഹാരോഗത്തെ ചിരിച്ചുകൊണ്ട് നേരിട്ട അപൂര്‍വ്വ വ്യക്തികളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. കാന്‍സർ വാർഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
കാന്‍സർ രോഗം സ്ഥിരീകരിച്ചാല്‍ അതിനെ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ച് പറയുകയായിരുന്നു. ഞാന്‍ ആരുടേയും മുതല്‍ കട്ടു കൊണ്ട് വന്നിട്ടില്ല, പുറത്തു പറയാതിരിക്കാന്‍ എന്നായിരുന്നു നേരത്തെ ഇത് സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രതികരണം. തന്‍റെ ക്യാന്‍സര്‍ കാലത്തെ കൂടുതല്‍ അനുഭവങ്ങള്‍ താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിങ്ങനെയായിരുന്നു.. തന്നെ ചികിത്സിച്ചിരുന്ന ലിസി എന്ന ഡോക്ടര്‍ക്കും ക്യാന്‍സര്‍ വന്നിരുന്നു. ഗംഗാധരന്‍ ഡോക്ടറാണ് ഇക്കാര്യം എന്നോട് പറയുന്നത്. ചികിത്സയ്ക്കിടെ കടുത്ത വേദനയൊക്കെ ഉണ്ടാവുമ്പോള്‍ "ഞങ്ങളില്ലേ കൂടെ ധൈര്യമായിരിക്കൂ'' എന്ന് പറയുന്ന ഡോക്ടറാണ് . അവര്‍ക്ക് ക്യാന്‍സര്‍ പിടിച്ചു എന്ന് കേട്ടപ്പോള്‍ ആദ്യം ഞാന്‍ ഒന്ന് തളര്‍ന്നു. എന്നാല്‍ പിന്നീട് ഗംഗാധരന്‍ ഡോക്ടറുടെ കൈപിടിച്ച് 'നിങ്ങള്‍ക്കൊക്കെ രോഗം വന്നാല്‍ ഞങ്ങളെ നോല്‍ക്കാന്‍ ആരാണ് എന്ന് ചോദിച്ചു'. ഒരു ഡോക്ടറോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ്. എന്നാല്‍ ഗംഗാധരന് എന്നെ പണ്ടേ അറിയുന്നതിനാല്‍ അദ്ദേഹം അത് ആ രീതിയില്‍ മാത്രമാണ് എടുത്ത്. ഞങ്ങളെ ഒരേ സ്കൂളില്‍ പഠിച്ചവരാണ്. അത് കഴിഞ്ഞ് അവിടുന്ന നേരെ വരുമ്പോള്‍ കാണുന്നത് ലിസ് ഡോക്ടറെയാണ്. ലിഫ്റ്റില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. ഞങ്ങള്‍ മാത്രമാണ് ഉള്ളത്. 'ഗംഗാധരന്‍ ഡോക്ടര്‍ എല്ലാം പറഞ്ഞില്ലേ' എന്നും ചോദിച്ച് ഒറ്റക്കരച്ചിലാണ് അവരെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.
നമ്മളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കരഞ്ഞാല്‍ നമ്മളും കൂടെ തകര്‍ന്നു പോവും. ലിഫ്റ്റില്‍ നിന്നും ഇറങ്ങാനുള്ള ആ സമയത്തിന് കുറെ ദൈര്‍ഘ്യം ഉള്ളതായി തോന്നി. ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്ന സമയത്ത് അവരുടെ മുഖത്ത് നോക്കി 'ധൈര്യമായിട്ട് ഇരിക്ക്, ഞങ്ങളൊക്കെയില്ലേ' കൂടെ എന്ന് പറഞ്ഞു. അവരൊരു വല്ലാത്ത മുഖഭാവത്തോടെ എന്നെ തിരിച്ച് നോക്കി. എന്തിനാണ് അത് ഞാന്‍ പറഞ്ഞതെന്ന് എനിക്ക് അറിയില്ലെന്നും തന്റെ സരസമായ ഭാഷയില്‍ ഇന്നസെന്റ് പറഞ്ഞു. എന്റെ ഭാര്യക്ക് രോഗം വന്നപ്പോഴാണ് ഞാന്‍ പരിഭ്രാന്തനായത് എന്നാണെന്നാണ് ഡോ. ഗംഗാധരന്‍ പറഞ്ഞത്. നല്ലൊരു വിശ്വാസിയാണ് ഞാന്‍. ഉള്ള മതത്തില്‍ തന്നെ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ മതി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ സമയത്താണ് ചിലര്‍ വന്ന് ഇപ്പോഴുള്ളത് ശരിയല്ല കെട്ടോ, സത്യം വേറെ ഒന്നാണ് എന്നൊക്കെ പറഞ്ഞ് വരുന്നത്. അസുഖ കാല സമയത്തായിരുന്നു ഇത് കൂടുതലായി ഉണ്ടായത്. ഒരു ദിവസം ഒരു ഭാര്യയും ഭര്‍ത്താവും വന്നു. രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചതിന് ശേഷമാണ് വന്നത്. ഞാന്‍ വല്ലതും പറഞ്ഞ് അവരെ മുഷിപ്പിക്കും എന്നതിനാല്‍ ഭാര്യ ആലീസ് അവര്‍ വരുന്നതിനോട് താല്‍പര്യപ്പെട്ടിരുന്നില്ല. ഞാന്‍ ആണെങ്കില്‍ അവര്‍ വന്ന് പറയുന്നതിന്റെ ഒരു സുഖം അനുഭവിക്കാനുള്ള ഒരു തയ്യാറെടുപ്പിലുമായിരുന്നു. അവര്‍ വന്നതിനെ കുറിച്ച് ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. സംസാരിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് ഭ്രാന്താണോ എന്ന സംശയം ഉണ്ടായി. അവര്‍ വലിയ വചനങ്ങല്‍ ഒക്കെ ചൊല്ലുമ്പോള്‍ ഞാന്‍ ഒന്നും അറിയാത്തവനെപ്പോലെ ഏത് ദിവസമായിരുന്നു യേശു അദ്ദേഹത്തിന്റെ വസതിയില്‍ വന്നത് എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ഒടുവില്‍ എന്നെ സഹിക്കാന്‍ വയ്യാതെ അവര്‍ സ്തോത്രം പറഞ്ഞ് തിരികെ പോയി. പിന്നെ ഒരാള്‍ വന്നിരുന്നു. അയാളുടെ മതത്തിലേക്ക് മാറാനായിരുന്നു ആവശ്യം. അവിടേയും യേശുവുണ്ട്. കുറേനാളായി കത്തോലിക്കാ സഭയില്‍ തന്നെ നില്‍ക്കുന്നു. ബോറടിച്ച് തുടങ്ങി എന്നൊക്കെ ഞാന്‍ പറഞ്ഞു. ഒരു മാറ്റം വേണം. നിങ്ങളുടെ സഭയിലേക്ക് ഞങ്ങള്‍ ആറ് പേര് വരാം പക്ഷെ എന്ത് തരും എന്ന് ചോദിച്ചു. അതോടെ സ്തോത്രം എന്നും പറഞ്ഞും അവരും പോയി. അവര്‍ക്കൊക്കെ പുറത്ത് നിന്നും നല്ല ഫണ്ടിങ് വരുന്നുണ്ടെന്നും ഇന്നസെന്റെ പറഞ്ഞിരുന്നു. എന്തായാലും താരത്തിന്റെ തിരിച്ച് വരവിനായുള്ള പ്രാത്ഥനയിലാണ് ആരാധകർ.
https://www.facebook.com/Malayalivartha