അപകടത്തിൽ ബോധം നഷ്ടപ്പെട്ട എനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്... മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതിൽ ദുരൂഹതയില്ല.. വർഷങ്ങൾക്ക് ശേഷം ലക്ഷ്മി മൗനം വെടിഞ്ഞു.. വള്ളിപുള്ളി വിടാതെ തുറന്ന് പറഞ്ഞ് ലക്ഷ്മി
മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്നായിരുന്നു. ബാലഭാസ്‌ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു പകൽ പുലർന്നു തുടങ്ങുമ്പോൾ ഉണ്ടായ അപകടം ആ താരത്തിന്റെ അസ്തമയത്തിനു വഴിതെളിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചുണ്ടായ കാർ അപകടത്തെത്തുടർന്ന് മകൾ തേജസ്വിനി ബാല മരിച്ചു. ഒക്ടോബർ 2ന് ബാലഭാസ്‌കറും യാത്രയായി. ഇരുവരും മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്, കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടമുതൽ തിരുവനന്തപുരം പള്ളിപ്പുറത്തെ അപകടസ്ഥലം വരെയുള്ള യാത്രയ്ക്കിടയിൽ എന്താണ് സംഭവിച്ചത്. തൃശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ അന്ത്യത്തിലെ അപകടത്തിലും മരണത്തിലും നിരവധി ദുരൂഹതകളാണ് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി ഉണ്ണിയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു.
ഇപ്പോഴിതാ രണ്ടുപേരുടെയും മരണത്തിനിടയാക്കിയ കാറപകടത്തിൽ, കാർ അമിത വേഗത്തിലായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകിയതോടെ വർഷങ്ങൾക്ക് ശേഷമുള്ള മൗനമാണ് ലക്ഷ്മി വെടിഞ്ഞത്. കേസിന്റെ വിചാരണയാണ് ഇപ്പോൾഅന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. അപകടസമയത് കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. പ്രതിയെ ലക്ഷ്മി തിരിച്ചറിയുകയും ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. അപകടമുണ്ടായ ദിവസം പുലർച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാർ മൂന്നരയ്ക്ക് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടമുണ്ടാക്കിയെന്നാണ് ലക്ഷ്മിയുടെ മൊഴി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കായാണ് അവിടെ പോയത്. പൂജ കഴിഞ്ഞ് 2018 സെപ്തംബർ 24 ന് രാത്രി തിരിച്ചു. 25 ന് പുലർച്ചെ 3.30 ന് പളളിപ്പുറത്ത് വച്ച് അപകടം ഉണ്ടായി. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി മൊഴി നൽകി. അപകട വിവരങ്ങൾ പൊലീസിന് നൽകിയത് താനാണെന്ന് ലക്ഷ്മിയുടെ സഹോദരൻ പ്രസാദും മൊഴി നൽകി.അർജുനെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്.
2018 സെപ്റ്റംബർ 25-ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ ഏകമകൾ തേജസ്വിനി ബാല മരിച്ചു. ദിവസങ്ങൾക്കകം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്‌കറും മരിച്ചു. ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണനും പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും അന്വേഷിച്ച കേസ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് സിബിഐ.ക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha