കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ സഹയാത്രികനോട് വിനായകന്റെ മോശം പെരുമാറ്റം: വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിർദ്ദേശം
നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് യാത്രക്കാരനോടു നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് സംഭവം. തന്റെ പരാതിയിൽ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ഹർജി നൽകിയിരുന്നു.
എന്നാൽ പരാതി നൽകിയിട്ടും യാതൊരു തരത്തിലുളള നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകുകയായിരുന്നു. ഈ ഹർജിയിലാണ് വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിർദ്ദേശിച്ചത്.
കഴിഞ്ഞ മെയ് 27 നാണ് സംഭവം. ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസിനോട് വിനായകന്‍ മോശമായി പെരുമാറുകായായിരുന്നു. എന്നാൽ വിമാനത്തിൽ നിന്നും ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. സിവിൽ ഏവിയേഷന്‍ മന്ത്രാലവും ഇതിനെതിരെ നടപടി എടുത്തില്ല.
തുടർന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് തുടങ്ങിയവരെ എതിർ കക്ഷിയാക്കി നൽകിയ ഹർജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിദ്ദേശിക്കുകയായിരുന്നു.
അനുവാദമില്ലാതെ തന്റെ വീഡിയോ എടുത്തെന്ന് പറഞ്ഞ് വിനായകൻ മോശമായി പൊരുമാറിയെന്നാണ് ഹർജിക്കാരന്‍റെ പരാതി. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും വിമാനക്കമ്പനിയും എയർലൈൻസ് മന്ത്രാലയവും നടപടി സ്വീകരിക്കാത്തതിരുന്നതിനെ തുടർന്നാണ് ഹർജി.
വിമാനത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ താൻ ഒരു വീഡിയോ കാണുകയായിരുന്നുവെന്നും അതേ വിമാനത്തിൽ കയറുകയായിരുന്ന വിനായകൻ നടന്റെ വീഡിയോ ചിത്രീകരിച്ചുവെന്നാരോപിച്ച് തന്നെ അധിക്ഷേപിക്കാൻ തുടങ്ങിയെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു. താൻ വീഡിയോയൊന്നും എടുത്തിട്ടില്ലെന്നും നടനോട് വേണമെങ്കിൽ ഫോൺ പരിശോധിക്കാമെന്നും പറഞ്ഞിട്ടും വിനായകൻ തന്നെ അധിക്ഷേപിക്കുന്നത് തുടരുകയായിരുന്നെന്ന് ഹർജിക്കാരൻ വാദിച്ചു. ഹർജി പരിഗണിച്ച കോടതി വിനായകനെ ഹരജിയിൽ പ്രതി ചേർക്കാൻ ഹർജിക്കാരന്റെ അഭിഭാഷകനോട് നിർദേശിച്ചു.
സംഭവങ്ങളിൽ അസ്വസ്ഥനായ താൻ എയർലൈനിനെ സമീപിച്ചെങ്കിലും അവരിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും തുടർന്ന് ഡെപ്യൂട്ടി സെക്രട്ടറിക്ക് മുമ്പാകെ പരാതി നൽകിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഇൻഡിഗോ എയർലൈൻസിന്റെ കസ്റ്റമർ എക്‌സ്പീരിയൻസ് എക്‌സ്‌പർട്ടിന്റെ മറുപടിയിൽ, യാത്രക്കാരൻ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അവർക്ക് പരിമിതമായ റോളേയുള്ളൂ എന്ന മറുപടിയാണ് കിട്ടിയതെന്നും, പരാതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും പറയുന്നു.
ഇതിന് പിന്നാലെയാണ് ഇൻഡിഗോ എയർലൈൻസിനും സിവിൽ ഏവിയേഷൻ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറിക്കും കോടതി നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ തന്റെ കംപ്ലയിന്റും പ്രാതിനിധ്യവും പരിഗണിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha