മലയാളത്തിന്റെ അഭിനയത്തികവിന് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആറാമതും തേടി എത്തിയത് മമ്മൂട്ടിയെ: മികച്ച നടി: വിൻസി അലോഷ്യസ്:- അലൻസിയറിനും, കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയെ മികച്ച നടന് അർഹനാക്കിയത് . വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാർഡ് പ്രഖ്യാപിച്ചത്.
ഇന്നലെ നടക്കേണ്ടി ഇരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാറ്റി വയ്ക്കുകയായിരുന്നു. ഇത്തവണ 156 ചിത്രങ്ങളാണ് മത്സരിക്കാനുണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിച്ചത്.
മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്കാരത്തിന് അർഹനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താൻ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല) മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു.
രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് .അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ. അലൻസിയറും കുഞ്ചാക്കോ ബോബനും പ്രത്യേക ജൂറി പരാമർശം നേടി.
മറ്റുപുരസ്കാരങ്ങൾ
മികച്ച ചലച്ചിത്ര ഗ്രന്ഥം- സി എസ് വെങ്കിടേശ്വരൻ,
പ്രത്യേക ജൂറി പരാമർശം(സംവിധാനം)-വിശ്വജിത്ത്, രാരിഷ്
മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം: ന്നാ താൻ കേസ്കൊട്
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്(പെൺ)- പൗളി വിത്സൻ, ചിത്രം -സൗദി വെള്ളയ്ക്ക
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ)-ഷോബി തിലകൻ,ചിത്രം - പത്തൊമ്പതാം നൂറ്റാണ്ട്.
മികച്ച വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ. ചിത്രം -സൗദി വെള്ളയ്ക്ക
മികച്ച സംഗീത സംവിധായകൻ- എം ജയചന്ദ്രൻ, ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ
മികച്ച ഗായിക -മൃദുല വാര്യർ
മികച്ച ഗായകൻ- കപിൽ കപിലൻ
മികച്ച ഗാനരചന: റഫീഖ് അഹമ്മദ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്സില്‍ ഇത്തവണ കടുത്ത പോരാട്ടമായിരുന്നു നടന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമായിരുന്നു ഒന്നാം നിരയിലുണ്ടായിരുന്നത്. മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘പുഴു’, ‘റോഷക്’ എന്നീ സിനിമകളാണ് അവസാന റൗണ്ടില്‍ എത്തിയത്. ‘അറിയിപ്പ്’, ‘ന്നാ താന്‍ കേസ് കൊട്’, ‘പട’ എന്നീ ചിത്രങ്ങളായിരുന്നു കുഞ്ചാക്കോ ബോബന്റെതായി അവസാന റൗണ്ടിൽ ഉണ്ടായിരുന്നത്.
പൃഥ്വിരാജും അവസാന റൗണ്ടിലെത്തിയിരുന്നു. ‘തീര്‍പ്പ്’, ‘ജനഗണമന’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് പൃഥ്വിരാജിനെ അവസാന റൗണ്ടിലെത്തിച്ചത്. 154 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന് എത്തിയത്. അതില്‍ നിന്ന് 42 എണ്ണമാണ് രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്തത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ഷാഹി കബീര്‍ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ മികച്ച സിനിമ, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്ന ലിസ്റ്റിലുണ്ടായിരുന്നു.
പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിൽ ഉണ്ടായിരുന്നു . ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരായിരുന്നു അംഗങ്ങൾ.
രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനായിരുന്നു ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരായിരുന്നു അംഗങ്ങൾ. ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷ് ചെയർമാനായ അന്തിമ ജൂറിയിൽ ഉപസമിതികളിലെ ചെയർമാൻമാർക്കുപുറമേ ഛായാഗ്രാഹകൻ ഹരിനായർ, സൗണ്ട് ഡിസൈനർ ഡി. യുവരാജ്, നടി ഗൗതമി, പിന്നണിഗായിക ജെൻസി ഗ്രിഗറി എന്നിവരും അംഗങ്ങളായിരുന്നു
https://www.facebook.com/Malayalivartha