കുടുംബം തന്നെ ഒറ്റപ്പെടുത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര; ഞാന്‍ അന്ന് മരിക്കുമെന്ന് കരുതി; സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല
നീണ്ട ഇടവേളയ്ക്ക് ശേഷം പൌര്‍ഷ്പൂര്‍ 2 എന്ന വെബ് സീരീസിലൂടെ വീണ്ടും അഭിനയ ലോകത്തേയ്ക്ക് തിരികെയെത്താൻ ഒരുങ്ങുകയാണ് ഷെര്‍ലിൻ ചോപ്ര. സീരീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരം. അതിനിടെ നടിയുടെ ഒരു വെളിപ്പെടുത്തലും ബോളിവുഡില്‍ ചര്‍ച്ചയാവുകയാണ്. രണ്ടു വര്‍ഷം മുൻപ് തന്റെ വൃക്ക തകരാറിലായെന്നും താൻ മരിക്കുമെന്ന് കരുതിയെന്നുമാണ് ഷെര്‍ലിൻ വെളിപ്പെടുത്തിയത്.
ഒന്നുകില്‍ ഡയാലിസിസ് ചെയ്യണം അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പിന്നീട് താൻ അതില്‍ നിന്ന് രക്ഷപ്പെട്ടുവരുകയായിരുന്നു എന്നുമാണ് ഷെര്‍ലിൻ പറഞ്ഞത്. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് 36 കാരിയായ ഷെര്‍ലിൻ ചോപ്ര മനസുതുറന്നത്.
"2021 ല്‍ എന്റെ വൃക്ക തകരാറിലായി, ഞാൻ മരിക്കുമെന്നാണ് കരുതിയത്. ഏക്താ ജിയുമായി (ഏക്ത കപൂര്‍) ചേര്‍ന്ന് എനിക്ക് ഇനിയും പ്രവര്‍ത്തികാനുണ്ടെന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഞാൻ മനസ്സിലാക്കി. തോറ്റു കൊടുക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു," ഷെര്‍ലിൻ ചോപ്ര പറഞ്ഞു.
"ഡോക്ടര്‍ രണ്ട് വഴിയാണ് പറഞ്ഞത്: ഒന്നുകില്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍. എന്നിരുന്നാലും, വൃക്ക ദാനം ചെയ്യാൻ മാത്രം എന്റെ കുടുംബത്തില്‍ എന്നെ സ്നേഹിക്കുന്ന ആരുമില്ലായിരുന്നു. ഡയാലിസിസിന്, ആഴ്ചയില്‍ മൂന്ന് തവണ ആശുപത്രിയില്‍ പോകണം, അതും ഞാൻ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഞാൻ മരുന്ന് കഴിക്കുന്നത് തുടര്‍ന്നു, മൂന്ന് മാസം തുടര്‍ച്ചയായി മരുന്ന് കഴിച്ചതോടെ, വൃക്കയുടെ തകരാറ് മാറി, എനിക്ക് പുതിയൊരു ജന്മം ലഭിച്ചുവെന്നാണ് ഞാൻ കരുതുന്നത്," ഷെര്‍ലിൻ വ്യക്തമാക്കി.
ഇതേ അഭിമുഖത്തില്‍ കുടുംബം തന്നെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് താൻ അനുഭവിച്ച വിഷമത്തെ കുറിച്ചും നടി മനസുതുറന്നു. 'എന്റെ കുടുംബവുമായി എനിക്ക് ഇപ്പോള്‍ ബന്ധമില്ല. എനിക്ക് അമ്മയും സഹോദരിയും ബന്ധുക്കളും ഒക്കെ ഉണ്ടെങ്കിലും അവരുമായി കുറച്ചു കാലങ്ങളായി സംസാരിക്കാറില്ല. എനിക്ക് അവരെയെല്ലാം മിസ് ചെയ്യുന്നുണ്ട്. മതം, സംസ്കാരം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ടെല്ലാം എനിക്ക് അവരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
അവരെ കാണുമ്ബോള്‍ താരത്തെ പോലെ നില്‍ക്കാതെ സാധാരണക്കാരനെപ്പോലെ പെരുമാറാൻ ശ്രമിക്കണമെന്ന് എന്നോട് പലപ്പോഴും പറയാറുണ്ട്. പക്ഷേ അത് എന്തിനാണ്? ഞാൻ ഒരു താരമാണെന്ന് സ്വയം വിശ്വസിക്കുമ്ബോള്‍ ഞാൻ എന്തിന് സാധാരണക്കാരനെപ്പോലെ പെരുമാറണം? അക്കാര്യത്തില്‍ ഞാൻ അവരോട് വിയോജിച്ചിരുന്നു," ഷെര്‍ലിൻ ചോപ്ര പറഞ്ഞു.
https://www.facebook.com/Malayalivartha