കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ മുറിവുകളും, പാടും:- വഴക്കിനെ തുടർന്ന് സഞ്ജിത്ത് ഇളയ മകളുമായി പുറത്തേയ്ക്ക് പോയി:- തൊട്ട് പിന്നാലെ അമ്മയെ അവസാനമായി വീഡിയോ കോൾ ചെയ്ത് പോകുന്നുവെന്ന് പറഞ്ഞ് കരഞ്ഞ് അപർണ നായർ:- നടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പോലീസ്
സിനിമ-സീരിയൽ താരം അപർണാ നായരുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പോലീസ്. വ്യാഴാഴ്ച രാത്രിയാണ് നടിയെ കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയതിന്റെയല്ലാതെ മറ്റു മുറിവുകളും പാടുകളും കണ്ടെത്താനായില്ലെന്ന് കരമന പോലീസ് അറിയിച്ചു. ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മരണത്തിലേക്ക് നയിക്കാൻ കാരണമായതായി പൊലീസ് എഫ് ഐആർ രേഖയിൽ പറയുന്നു. അപർണ ജീവനൊടുക്കുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് അപർണയുടെ സഹോദരി മൊഴി നൽകിയിട്ടുണ്ട്.
ഭർത്താവ് സഞ്ജിതിനും രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കരമന തളിയിലെ വീട്ടിലായിരുന്നു അപർണ താമസിച്ചിരുന്നത്. സ്വകാര്യ ആശുപത്രിയിലുണ്ടായിരുന്ന ജോലി ഒരു മാസം മുമ്പ് അപർണ രാജി വച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപർണയും ഭർത്താവുമായി പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നതായും സഹോദരി കരമന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുറച്ചുനാളായി അപർണയും ഭർത്താവ് സഞ്ജിത്തും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. സഞ്ജിത് മദ്യപിച്ചെന്നാരോപിച്ച് വ്യാഴാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സഞ്ജിത് മകളെയും കൂട്ടി പുറത്തേക്ക് പോവുകയും ചെയ്തു. അപർണ കിടപ്പുമുറിയിൽക്കയറി അമ്മ ബീനയെ വീഡിയോ കോൾ വിളിച്ച് കുടുംബപ്രശ്നങ്ങൾ അറിയിച്ചു.
മകളുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അമ്മ ബീന, അപർണയുടെ സഹോദരി ഐശ്വര്യയെ വിവരങ്ങളറിയിക്കുകയും ഐശ്വര്യ ഉടൻതന്നെ അപർണയുടെ വീട്ടിലെത്തുകയുമായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തപ്പോൾ ഇവർ സഞ്ജിതിനെ വിളിച്ചുവരുത്തി ബലംപ്രയോഗിച്ച് വാതിൽ തുറന്നുനോക്കി. അപ്പോഴാണ് അപർണയെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയനിലയിൽ കണ്ടത്. കെട്ടഴിച്ച് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിക്കുന്നതിന് മുമ്പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. സംഭവ ദിവസം വൈകിട്ട് ആറ് മണിക്കാണ് അമ്മയെ അപര്‍ണ വിളിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. അപർണ്ണയുടെ അപ്രതീക്ഷിത വിയോഗം പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
അടുത്തിടെയായി അപർണ്ണ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്ന പോസ്റ്റുകളിൽ നിരാശാജനകമായ പോസ്റ്റുകൾ, അല്ലെങ്കിൽ പ്രതീക്ഷകൾ അസ്തമിച്ച പോലെയുള്ള വാക്കുകളായിരുന്നു. ലൈഫ് പുറകോട്ട് കൊണ്ടു പോകാൻ പറ്റുന്ന വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ. ഇപ്പോഴത്തെ നിന്നെ നിനക്ക് തന്നെ ഇഷ്ടം ഇല്ലെന്നാണോ, അതിന്റെ കാരണം എന്തെന്ന് അറിയാമോ, സ്വപ്നം കാണാൻ നീ ഇടക്ക് എവിടെ വച്ചോ മറന്നു പോയി", അപർണ്ണ പങ്കിടുന്ന പോസ്റ്റുകളിൽ ഒക്കെയും ഇത്തരം വരികളാണ് കൂടുതൽ അടങ്ങിയിരിക്കുന്നത്.
എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് നമ്മൾക്ക് ജീവിക്കാൻ ആകുമോ എന്ന് തുടങ്ങി സ്വയം മോട്ടിവേറ്റ് ചെയ്യുന്നതുപോലെയുള്ള നിരവധി വാക്കുകൾ അപർണ്ണയുടെ പോസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരുപാട് ദേഷ്യപെടുന്നവളാകാം, ഒരുപാട് വാശി ഉള്ളവളാകാം. എപ്പോളും ചിരിക്കുന്നവളാകാം, എങ്കിലും ശരിക്കുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ പൊട്ടി കരയുന്നവളാകാം.
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി സ്വയം ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങൾ ഒന്നോർക്കുക, അവളുടെ മാറ്റത്തിനു കാരണം നിങ്ങൾ ഒരുക്കിയ സാഹചര്യങ്ങൾ ആകാം. പുറകോട്ട് കൊണ്ടു പോകാൻ പറ്റുന്ന വല്ല ടൈം മെഷീനും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ- എന്ന് തുടങ്ങി ഒട്ടനവധി പോസ്റ്റുകൾ ആണ് അപർണ്ണ പങ്കിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha