സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെ, ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ വീണ്ടും:- ബാലഭാസ്‌ക്കറിനെ മൃതപ്രായനാക്കുന്നത് താൻ കണ്ടുവെന്ന മൊഴിയിൽ ഉറച്ച് കലാഭവൻ സോബി:- സോബിയുടെ മേല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സഹോദരിയുടെ പോസ്റ്റ്...
സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും നിരവധി ഉയരുകയാണ്. അപകടത്തിന്റെ നേർ ദൃക്‌സാക്ഷിയാണെന്ന് വെളിപ്പെടുത്തി കലാഭവൻ സോബി രംഗത്ത് എത്തിയതും, തുടർന്നുണ്ടായ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിനെ മരിക്കും മുമ്പ് മൃതപ്രായനാക്കുന്നത് താൻ കണ്ടിരുന്നതായി കലാഭവൻ സോബി വീണ്ടും ആവർത്തിക്കുകയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സോബി ആവർത്തിക്കുന്നത്. അപകടം നടന്ന ദിവസം ചാലക്കുടിയിൽ നിന്ന് തിരുന്നൽവേലിയിലേക്കുള്ള യാത്രക്കിടെ മംഗലാപുരത്ത് എത്തിയപ്പോൾ ഉറക്കം വന്നതിനെ തുടർന്ന് കലാഭവൻ സോബി ഒരു പെട്രോൾ പാമ്പിൻ സമീപം കാർ നിർത്തുകയും വാഹനത്തിനുള്ളിൽ കിടക്കുകയുമായിരുന്നു.
ഇതിനിടെയാണ് വലിയ ശബ്ദം കേട്ടത്. പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ടത് ഒരു സ്‌കോർപ്പിയോ വാഹനത്തിന് മുകളിൽ ചിലർ മദ്യം വെച്ച് കഴിക്കുന്നതും, കുപ്പികൾ റോഡിൽ വലിച്ചെറിയുകയും ചെയ്യുന്നതാണ്. ശേഷം ബാലഭാസ്‌ക്കറിനെ മൃതപ്രായനാക്കുന്നത് താൻ കണ്ടുവെന്നും സോബി പറഞ്ഞു. ഇത് കണ്ടു ഞെട്ടി. സ്‌കോർപ്പിയോ വാഹനത്തിന്റെ ഗ്ലാസ് ഗുണ്ടകൾ അടിച്ചു പൊട്ടിക്കുന്നതും നേരിൽ കണ്ടിരുന്നു. ഇതെല്ലം സിബിഐയോട് തുറന്നു പറഞ്ഞിരുന്നു. എന്നാൽ തന്നെ ക്രൂശിക്കാനുള്ള ശ്രമം മാത്രമാണ് നടന്നത്. എങ്ങനെയും തന്നെ ഒതുക്കി കേസ് അവസാനിപ്പിക്കാനുള്ള ശ്രമാണ് നടന്നത്.
ബാലഭാസ്കറിന്റെ മരണം കൊലപാതകമാണെന്ന് കലാഭവൻ സോബി ഉറപ്പിച്ചു പറയുന്നു. അന്ന് കണ്ട കാഴ്ച്ചകൾ തന്നെയാണ് കലാഭവൻ സോബി ഇങ്ങനെ ഉറപ്പിച്ചു പറയാൻ കാരണം. ബാലഭാസ്കറുടെ മരണം വീണ്ടും അന്വേഷിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതോടെ, ഇതുമായി ബന്ധമുള്ളവർ ഡൽഹിയിലെത്തി സിബിഐയെ സ്വാധിനിക്കാനുള്ള ശ്രമം നടക്കുന്നതായുള്ള വിവരവും പുറത്തു വന്നു. മുതിർന്ന സുപ്രീംകോടതി അഭിഭാഷകനെ ഇവിടെ നിന്ന് മൂന്ന് പേര് നേരിൽ ചെന്ന് കണ്ടിരുന്നതായാണ് അറിയാനായതെന്ന് കലാഭവൻ സോബി പറയുന്നു.
കലാഭവൻ സോബി എന്ന വ്യക്തി ജീവിച്ചിരുന്നാൽ മാത്രമേ അത്തരമൊരു ഭീഷണി ഉള്ളുവെന്നാണ് അവർക്ക് കിട്ടിയ മറുപടിയെന്ന് സോബി തന്നെ പറയുന്നു. എന്നാൽ ആരെയും ഭയക്കുന്നില്ല. അന്ന് ബാലഭാസ്കറിനെ ആക്രമിച്ച നാല് പേരെയും കൃത്യമായി ഓർമ്മയുണ്ട്. ഇവരിൽ പലരും ഇന്ന് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സിബിഐയോട് ഇതെല്ലം പറയുമ്പോൾ അവരുടെ ചിത്രങ്ങൾ താൻ കൊണ്ട് നൽകാനാണ് അവർ പറയുന്നത്. ഇനിയും സിബിഐ തനിക്കെതിരെ നീക്കങ്ങൾ നടത്തിയാൽ, ആ രാത്രിയിൽ അവിടെ കണ്ടവരുടെ മുഴുവൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്ന് സോബി പറയുന്നു. കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറിന്റെ സഹോദരിയും ഇത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും 'വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം' കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന്‍ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പലരായി ഞെട്ടലും സങ്കടവുമൊക്കെ അറിയിക്കുന്നു, ലിങ്ക് അയച്ചുതരുന്നു..
പക്ഷെ ഞങ്ങള്‍ ഞെട്ടിയില്ല. വയലിനെ സ്വന്തം ശരീരാവയവം പോലെ കരുതിയിരുന്ന ഒരു കലാകാരന്‍, ഇത്ര ഡെലിക്കേറ്റ് ആയൊരു ഉപകരണം.. അതില്‍ ബാലുച്ചേട്ടന്‍ മറ്റൊരാളെ അനാവശ്യമായി തൊടാന്‍ പോലും അനുവദിക്കില്ല എന്ന് നിസ്സംശയം പറയാം.
'കലാഭവന്‍ സോബി എന്ന സാക്ഷി കള്ളം പറഞ്ഞുവെന്ന് സിബിഐ' എന്ന മുന്‍നിര ചാനല്‍ വാര്‍ത്തകള്‍ കഴിഞ്ഞ കൊല്ലങ്ങളില്‍ പലപ്പോഴായി നിങ്ങളും കണ്ടു കാണും. അദ്ദേഹത്തിനെതിരെ സിബിഐ 'കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു' എന്ന പേരില്‍ ക്രിമിനല്‍ കേസെടുത്തു എന്നതും കേട്ടുകാണും.
പക്ഷെ, പോളിഗ്രാഫ് ടെസ്റ്റിന്റെ റിപ്പോര്‍ട്ട് കോടതി കണ്ടു. അതിലെന്താണ് എന്നല്ലേ? ഞെട്ടണ്ടേ? 1. സോബിയുടെ മേല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല ഒന്നൂടെ ഇരുന്നു ഞെട്ടിക്കോളൂ - 2. 'ബാലഭാസ്‌കറിന് ഈ കള്ളക്കടത്തിനെക്കുറിച്ച് നേരത്തെ അറിയുമായിരുന്നോ എന്ന ചോദ്യത്തിന് വിഷ്ണു സോമസുന്ദരം നല്‍കിയ മറുപടി 'അതെ' എന്നായിരുന്നു. അത് കള്ളമാണെന്ന് ടെസ്റ്റില്‍ സ്ഥിരീകരിച്ചു. ആരും അറിഞ്ഞില്ലല്ലോ ഇതുവരെ? അറിഞ്ഞാലല്ലേ ഞെട്ടാന്‍ പറ്റൂ അല്ലേ! എന്നായിരുന്നു പ്രിയയുടെ കുറിപ്പ്..
https://www.facebook.com/Malayalivartha