25 വർഷത്തെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുന്നു; "ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ: എന്നാൽ പ്രൊഫഷണലായും, വ്യക്തിപരമായും ഞാൻ നേരിട്ട പ്രതിസന്ധികളിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല". കാരണം വ്യക്തമാക്കി നടി ഗൗതമി..!
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമായിരുന്നു ഗൗതമി തടിമല്ല. ഒരുകാലത്തു വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന താരത്തെ അങ്ങനൊന്നും മറക്കാൻ കഴിയില്ല. അമല, രേവതി, ശോഭന, ഖുശ്ബു എന്നിങ്ങനെ ഒരുപാട് മത്സരാർത്ഥികൾ ഉണ്ടായിരുന്നിട്ടും സിനിമ ലോകത്ത് തന്റേതായിട്ടുള്ള കൈയൊപ്പ് പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. തന്റെ വൈകാരികമായതും, നിഷ്കളങ്കവുമായ ഭാവത്തിൽ അഭിനയിച്ച താരത്തിന്റെ പല വേഷങ്ങളും ആരാധകരെ കോരിത്തരിപ്പിച്ചു.
മോഹൻലാൽ, മമ്മൂട്ടി,ജയറാം,സുരേഷ് ഗോപി തുടങ്ങിയ മലയാളത്തിലെ രാജാക്കന്മാരുടെയെല്ലാം നടിയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ നിരവധി ചിത്രങ്ങളിലും ഗൗതമി തകർത്തഭിനയിച്ചു. നടി മാത്രമല്ല അവതാരകയായും, വസ്ത്രാലങ്കാരിയായും താരം തിളങ്ങി. കൂടാതെ സീരിയലിലും വേഷമിട്ടു. വർഷങ്ങളോളം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം പതിനാറ് വർഷത്തിന് ശേഷം, തമിഴ് ചിത്രമായ പാപനാശത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തു വെച്ചു.
സിനിമ രംഗത്ത് മാത്രമല്ല രാഷ്ട്രീയത്തിലും തിളങ്ങി നിന്ന തരാം കൂടിയാണ് ഗൗതമി. 1997ൽ എൽ കെ അദ്വാനിയുടെ നേതൃത്വത്തിലാണ് പാർട്ടിയിലേക്ക് താരം വരുന്നത്. അടൽ ബിഹാരി വാജ്‌പേയിക്ക് വേണ്ടി ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ വിപുലമായ പ്രചാരണവും നടത്തിയിട്ടുണ്ട്. എന്നാൽ ഗൗതമിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുകയാണ്. 25 വർഷത്തെ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുകയാണ് എന്നാണ് ഗൗതമി വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര് 23 ന് അയച്ച കത്തിലാണ് ഗൗതമി ഇത് വ്യക്തമാക്കിയത്.
25 വർഷങ്ങൾക്ക് മുൻമ്പായിരുന്നു ഗൗതമിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. "ജീവിതത്തിലെ ഒരു സുപ്രധാന പ്രതിസന്ധി ഘട്ടത്തിലാണ് ഞാൻ. എന്നാൽ പ്രൊഫഷണലായും, വ്യക്തിപരമായും താൻ നേരിട്ട പ്രതിസന്ധികളിൽ പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. തന്നോട് വിശ്വാസ വഞ്ചന നടത്തിയ എൻറെ സമ്പാദ്യം എല്ലാം തട്ടിയെടുത്ത ഒരു വ്യക്തിയെ പാർട്ടിയിലെ നിരവധി അംഗങ്ങൾ ഇപ്പോഴും പിന്തുണയ്ക്കുകയാണ് എന്ന് കത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ 25 കൊല്ലമായി തുടരുന്ന ബിജെപി ബന്ധം ഞാൻ അവസാനിപ്പിക്കുയാണ്" എന്നാണ് ഗൗതമി പറഞ്ഞത്.
ഗൗതമിയുടെ വാക്കുകൾ ഇങ്ങനെ: "ഞാനും മകളും വളരെ സുരക്ഷിതമാണ് എന്ന് കരുതിയ സമയത്താണ് സി അളഗപ്പൻ എൻറെ പണവും, സ്വത്തുക്കളും എല്ലാം കൈവശപ്പെടുത്തി എന്ന കാര്യം ഞാൻ മനസിലാക്കിയത്. 20 കൊല്ലം മുൻപ് ഞാൻ ഏകാന്തതയും, സുരക്ഷയില്ലായ്മയും അനുഭവിക്കുന്ന കാലത്താണ് അയാൾ എന്നെ സമീപിച്ചത്. അന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു അനാഥ മാത്രമായിരുന്നില്ല ഞാൻ, ഒരു കൈകുഞ്ഞിൻറെ സിംഗിൾ മദർ കൂടിയായിരുന്നു. എന്നെ കരുതലോടെ നോക്കുന്ന എൻറെ രക്ഷിതാവ് എന്ന നിലയിൽ അയാൾ എൻറെ ജീവിതത്തിലും കുടുംബത്തിൽ കയറിക്കൂടി. ഏകദേശം 20 വർഷം മുൻപ് ഈ സാഹചര്യത്തിലാണ് എൻറെ സ്വത്തുക്കളും സ്ഥാപനങ്ങളും അദ്ദേഹത്തെ ഞാൻ ഏൽപ്പിച്ചത്. ഈയിടെയാണ് അയാൾ എന്നെയും മകളെയും കുടുംബം പോലെ കണ്ട് വഞ്ചിച്ചതായി ഞാൻ മനസിലാക്കിയത്" - ഗൗതമി കത്തിൽ പറയുന്നു.
കഴിഞ്ഞ സെപ്തംബറിലാണ് ദീർഘകാല കുടുംബ സുഹൃത്തായ അളഗപ്പനെതിരെ ഗൗതമി 20 കോടിയുടെ സ്വത്ത് പറ്റിച്ചുവെന്ന കേസ് നൽകിയത്. അതിൽ തമിഴ്നാട് പൊലീസ് എഫ്ഐആർ ഇട്ടിരുന്നു. അതിന് ശേഷം അളഗപ്പനിൽ നിന്നും വധ ഭീഷണി അടക്കം വന്നതായി ഗൗതമി ആരോപിച്ചിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. അളഗപ്പൻ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ ഇതിനെതിരെ താൻ നടത്തുന്ന നിയമ നടപടികൾ, അതിൻറെ നൂലാമാലകളിൽപ്പെട്ട് ഇഴയുകയാണെന്നും. ഈ സമയത്തെല്ലാം തനിക്ക് പാർട്ടിയിൽ നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്നും ഗൗതമി ആരോപിച്ചു. തൻറെ പരാതിയിൽ എഫ്ഐആർ ഇട്ടിട്ട് 40 ദിവസമായി ഇത്രയും ദിവസം അളഗപ്പന് ഒളിയിടം ഒരുക്കുന്നതും, അയാളെ സഹായിക്കുന്നതും പാർട്ടി നേതാക്കളാണെന്ന് ഗൗതമി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയിലും പോലീസ് വകുപ്പിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും താൻ വിജയിക്കുമെന്നും നീതി കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി പറയുന്നു. ബിജെപിയിൽ നിന്നും രാജിക്കത്ത് എഴുതുന്നത് വളരെ വേദനയോടും സങ്കടത്തോടും കൂടിയാണ്, എന്നാൽ വളരെ ഉറച്ച തീരുമാനത്തോടെ എൻറെയും മകളുടെയും ഭാവിക്കായി പോരാടുകയാണ് എന്നും ഗൗതമി പറഞ്ഞു.
https://www.facebook.com/Malayalivartha