Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

പലതും മറക്കുന്നുവോ...!? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ...!

15 JANUARY 2018 03:29 PM IST
മലയാളി വാര്‍ത്ത

ചില സിനിമകള്‍ മറവി പ്രധാന പ്രമേയമാക്കി നിര്‍മ്മിക്കപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് ഓര്‍മ്മക്കുറവിന്റെ സങ്കീര്‍ണതകളെന്തെന്ന് പലരും ഭീതിയോടെ തിരിച്ചറിഞ്ഞത്. ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ രോഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും മറവിയുടെ മാറാലകള്‍ നമ്മുടെ ജീവിതത്തില്‍ വില്ലനാവുന്നത് ചിത്രീകരിച്ച പുസ്തകങ്ങളും സിനിമകളും പുറത്തിറങ്ങിയതോടെ മറവി രോഗങ്ങളും നമുക്ക് മുന്നിലെ ഭീഷണിയായി.

മനുഷ്യനെ മനുഷ്യനാക്കുന്ന സവിശേഷമായ കഴിവാണ് ഓര്‍മ. ഓര്‍മ പോയാല്‍ പിന്നെ ജീവിച്ചിരുന്നിട്ടെന്തുകാര്യം അല്ലേ. എല്ലാം അറിയാമെന്ന അഹങ്കാരത്തില്‍ നിന്നും ഒന്നുമറിയില്ല എന്ന അവസ്ഥയിലേക്കുള്ള ആ പതനം എത്ര വേദനാജനകമാണ്. മറവിയുടെ നിലയില്ലാകയമാണ് അല്‍ഷൈമേഴ്‌സ് എന്നു പറയാം.

2050 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 30 മില്യണ്‍ അല്‍ഷൈമേഴ്‌സ് രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ അല്‍ഷൈമേഴ്‌സ് രോഗികളില്‍ 60 ശതമാനവും വികസിത രാജ്യങ്ങളിലാണുള്ളത്. പ്രായം ചെന്നവരുടെ ജനസംഖ്യയില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള ചൈനയിലും ഇന്ത്യയിലും അല്‍ഷൈമേഴ്‌സ് രോഗികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പുതിയ കണക്കുകള്‍.

കേരളത്തിലും അല്‍ഷൈമേഴ്‌സ് അടക്കമുള്ള രോഗങ്ങള്‍ ഏറിക്കൊണ്ടിരിക്കുകയാണ്. ആയുര്‍ദൈര്‍ഘ്യം കൂടിയതാണ് പ്രായമായവരില്‍ കാണപ്പെടുന്ന ഇത്തരം അസുഖങ്ങള്‍ വര്‍ധിക്കാനുള്ള ഒരു കാരണമായി പറയപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ 10 ശതമാനത്തിലധികം പേര്‍ അറുപതുകഴിഞ്ഞവരാണെന്ന് ഓര്‍ക്കുക. ഡിമന്‍ഷ്യ രോഗികളില്‍ പകുതിയലധികം പേര്‍ക്കും മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്ന അല്‍ ്‌ഷൈമേഴ്‌സ് രോഗമാണുള്ളത്.

തലച്ചോറിലെ ചില ഭാഗങ്ങള്‍ രക്തയോട്ടമില്ലാതെ നിര്‍ജീവമായിത്തീരുന്നതുകൊണ്ടുണ്ടാകുന്ന മള്‍ട്ടി ഇന്‍ഫാര്‍ക്ട് ഡിമന്‍ഷ്യയാണ് നമ്മുടെ നാട്ടില്‍ അധികമായി കണ്ടുവരുന്നത്. അല്‍ഷൈമേഴ്‌സ് രോഗത്തിന് ഫലപ്രദമായ ചികില്‍സ ഇന്നും ലഭ്യമല്ല എന്നുതന്നെ പറയാം. പ്രമേഹരോഗികളിലും അധിക രക്തസമ്മര്‍ദമുള്ളവരിലും ഈ രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹവും ബി.പി.യും അമിത കൊളസ്‌ട്രോളും അടക്കമുള്ള ജീവിത ശൈലീരോഗങ്ങളുടെ തലസ്ഥാനമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ അതുകൊണ്ടുതന്നെ അല്‍ഷൈമേഴ്‌സ് രോഗപ്രതിരോധത്തിന് പ്രസക്തിയേറെയാണ്.

ചെറിയ ഓര്‍മക്കുറവും ആശയക്കുഴപ്പവുമായിട്ടായിരിക്കും പലപ്പോഴും അല്‍ഷൈമേഴ്‌സിന്റെ തുടക്കം. തുടര്‍ന്ന് പതിയെ മാനുഷിക ശേഷികള്‍ നഷ്ടമാവും. ഓര്‍മശക്തി, കാര്യകാരണശേഷി, ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുകള്‍, കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശേഷി, സങ്കല്‍പ്പിക്കാനുള്ള കഴിവുകള്‍ അങ്ങനെ സ്ഥലകാലങ്ങളില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്താനുള്ള കഴിവുകളൊന്നൊന്നായി ചോര്‍ന്നുപോകും. എന്നുവെച്ച് എല്ലാ ഓര്‍മക്കേടുകളും അല്‍ഷൈമേഴ്‌സ് ആകണമെന്നില്ല. അതുകൊണ്ട് സാധാരണ പലര്‍ക്കുമുണ്ടാകുന്ന ചെറിയ ഓര്‍മക്കേടുകളെക്കുറിച്ച് വേവലാതിപ്പെടേണ്ട. അവയില്‍ പലതും പിന്നീട് തിരിച്ചുകിട്ടുന്നതാണ്.

ഒരേ കാര്യംതന്നെ ആവര്‍ത്തിച്ചു ചെയ്യുക, പറഞ്ഞതും കേട്ടതുമൊക്കെ മറക്കല്‍ പതിവാകുക, നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത സ്ഥലത്ത് സാധനങ്ങള്‍ സ്ഥാനം തെറ്റിച്ചുവെക്കുക, അക്കങ്ങള്‍ തിരിച്ചറിയാതാവുക, സംസാരിക്കുമ്പോഴും മറ്റും അനുയോജ്യമായ വാക്കുകള്‍ കണ്ടെത്താന്‍ കഴിയാതാവുക, സ്ഥലകാലബോധം നഷ്ടമാവുക, വിഷാദം, ഉത്കണ്ഠ, അടിക്കടി ഭാവമാറ്റം, ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാനാവാത്ത വിധമുള്ള മറവി തുടങ്ങിയവയൊക്കെയാണ് അല്‍ഷൈമേഴ്‌സിന്റെ സാധാരണ ലക്ഷണങ്ങള്‍. ഇവയില്‍ ചില ലക്ഷണങ്ങള്‍ മറ്റു ചില രോഗങ്ങളോടൊപ്പവും കാണാറുള്ളതുകൊണ്ട് കൃത്യമായ പരിശോധനകളിലൂടെയേ രോഗം അല്‍ഷൈമേഴ്‌സ് ആണെന്ന് ഉറപ്പു വരുത്താനാവൂ. സ്‌കാനിങ്, ന്യൂറോസൈക്കോളജിക്കല്‍ ടെസ്റ്റിങ്, രക്തപരിശോധന തുടങ്ങിയവയൊക്കെ രോഗനിര്‍ണയത്തിന് സഹായകരമാവും.

അല്‍ഷൈമേഴ്‌സിന് ഒന്നിലധികം ഘടകങ്ങള്‍ കാരണമാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതക പ്രത്യേകതകള്‍ ഇവയൊക്കെ രോഗകാരണമാകാം. ഇവ മൂലം മസ്തിഷ്‌ക കോശങ്ങള്‍ തകരാറിലാവുകയും നശിക്കുകയുമാണ് അല്‍ഷൈമേഴ്‌സില്‍ സംഭവിക്കുന്നത്. ഇത് രണ്ടുവിധത്തില്‍ സംഭവിക്കാറുണ്ട്. മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ പ്‌ളാക്കുകളുണ്ടായി അവയ്ക്കിടയില്‍ ആശയവിനിമയം തടസ്സപ്പെടുന്നതുമൂലവും പ്രോട്ടീനുകളില്‍ മാറ്റങ്ങളുണ്ടായി കോശങ്ങളിലെ ആന്തര ഘടനതന്നെ മാറിപ്പോയും കോശങ്ങള്‍ നശിക്കും.

പ്രായം, പാരമ്പര്യം, ജീവിത ശൈലീരോഗങ്ങള്‍, ബുദ്ധിപരമായ തകരാറുകള്‍, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ ഈ രോഗത്തിന്റെ അപകട ഘടകങ്ങളാണ്. ലിംഗപരമായി സ്ത്രീകളിലാണ് രോഗം കൂടുതലായി കാണുന്നത്. 65 വയസ്സിനുമേല്‍ പ്രായമുള്ളവരെയാണ് രോഗം സാധാരണ ബാധിക്കാറ്. 85 കഴിഞ്ഞ 50 ശതമാനം പേര്‍ക്കും അല്‍്‌ഷൈമേഴ്‌സ് ഉണ്ടാകും. രോഗം പൂര്‍ണമായി ഭേദമാക്കാന്‍ സഹായിക്കുന്ന ചികിത്സകള്‍ ഇന്നും ലഭ്യമല്ല. രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചികിത്സകളാണ് നല്‍കുന്നത്. രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇന്ന് പ്രധാന പരിഗണന നല്‍കുന്നത്.

അല്‍ഷൈമേഴ്‌സ് പ്രതിരോധത്തിന് ജീവിതശൈലിയില്‍ ആരോഗ്യകരമായ ക്രമീകരണങ്ങളാണ് ഏക പോംവഴി. ആരോഗ്യകരമായ ശീലങ്ങളിലൂടെ അല്‍ഷൈമേഴ്‌സിനെ പ്രതിരോധിക്കാനും വൈകിക്കാനും കഴിയും. ശാരീരികമായും മാനസികമായും സാമൂഹികമായും സജീവത നിലനിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളാണ് ജീവിതശൈലീ ക്രമീകരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

വ്യായാമം പതിവാക്കുക. അത് തലച്ചോറിന് നവോന്മേഷം പകരും. ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബി.പി, അമിതകൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയുണ്ടെങ്കില്‍ അവ മരുന്നുകഴിച്ച് കൃത്യമായി നിയന്ത്രിക്കുക. ബുദ്ധിക്ക് വ്യായാമമേകുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുക. യുക്തിവിചാരവും വിശകലന ശേഷിയും മെച്ചപ്പെടുത്തുന്ന ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുക.
മീനെണ്ണ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മഞ്ഞളടങ്ങിയ കറികള്‍ ധാരാളമായി കഴിക്കുക.വിറ്റാമിന്‍ ഇ ധാരാളമുള്ള ഇലക്കറികള്‍, അണ്ടിവര്‍ഗങ്ങള്‍ എന്നിവ പതിവാക്കുക. മാനസിക പിരിമുറുക്കം കുറയ്ക്കുക. നിത്യവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങുക. വായനയും എഴുത്തും പതിവാക്കുക. പാട്ട് കേള്‍ക്കുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക. ശുഭചിന്തകള്‍ സദാ നിലനിര്‍ത്തുക. ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുക. നല്ല സൗഹൃദങ്ങള്‍ സജീവമായി നിലനിര്‍ത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (1 hour ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (1 hour ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (1 hour ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (1 hour ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (1 hour ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (1 hour ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (1 hour ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (1 hour ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്  (2 hours ago)

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല  (2 hours ago)

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

കഞ്ചാവ് ഉപയോഗിക്കുമെന്ന് സമ്മതിച്ച് വേടൻ; നിയമ നടപടിക്ക് ശേഷം വിട്ടയക്കും...  (3 hours ago)

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് പോലീസ് കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends