സൗദിയിൽ വീണ്ടും വധശിക്ഷ, ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയ വിദേശിയുടെ ശിക്ഷാവിധി നടപ്പാക്കി..!
വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. ഭീകരവാദം, ബലാത്സംഗം, കൊലപാതകം, സായുധമോഷണം, മയക്കുമരുന്ന് കടത്ത്, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം, എന്നിവയൊക്കെ രാജ്യത്ത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
പ്രവാസിയാണെങ്കിലും സൗദി പൗരനാണെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷ നടപ്പാകുക തന്നെ ചെയ്യും. അതിൽ ഒരു വിട്ടുവീഴ്ക്കും സൗദി ഭരണകൂടം മുതിരാറില്ല. കഴിഞ്ഞ ദിവസം സൗദിയില്‍ ലഹരിമരുന്ന് കടത്ത് കേസില്‍ പിടിയിലായ വിദേശിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അല്‍ ജൗഫില്‍ ലഹരി കടത്ത് കേസില്‍ പിടിയിലായ വിദേശി, സാന്‍ അലി മളാവി എന്ന സിറിയക്കാരന്റെ വധശിക്ഷയാണ് വ്യാഴാഴ്ച്ച നടപ്പാക്കിയത്. ലഹരി മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. വിചാരണക്ക് ശേഷം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. കോടതി വിധി ഉന്നത കോടതികളും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha