12 ദിവസം ഞാൻ അവിടെ പെട്ട് പോയി.. ഞെട്ടൽ മാറാതെ അസീസ്, കോഴിക്കോട്ടുകാരന് മക്കയിൽ സംഭവിച്ചത് ഇത് !

മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനിടെ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തി. ഹറമിന് സമീപം നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹറമിന് സമീപത്തെ ശൗചാലയത്തിൽ പോകുമ്പോൾ ഫോണും പാസ്‌പോർട്ടും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ആരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നുവെന്ന് അബ്ദുൽ അസീസ് പറഞ്ഞു.
ഇതിനിടെ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പ് ഹറമിന് സമീപത്തെ ഒരു സേവന ഓഫിസിൽ നിന്ന് ലഭിച്ചതായും പാസ്‌പോർട്ടും രേഖകളും ലഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നതായി മൂജീബ് പൂക്കോട്ടൂർ പറഞ്ഞു. മറ്റ്ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അടുത്ത ദിവസം മദീന വഴി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാട്ടിൽ നിന്ന് സ്വന്തം നിലയ്ക്ക് ഒറ്റയ്ക്ക് ഉംറ വീസയിൽ എത്തിയ അബ്ദുൽ അസീസിനെ കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത്. ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്ന അദ്ദേഹം മാർച്ച് 28ന് ശേഷം വീട്ടുമായി ബന്ധപ്പെട്ടിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ ആശങ്കയിലായ വീട്ടുകാർ സൗദിയിലെ സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.
മക്കയിൽ നിന്ന് അവസാനമായി കഴിഞ്ഞ മാർച്ച് 28ന് വിളിച്ചപ്പോൾ ഹറമിനകത്ത് മതാഫിൽ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മോസ്‌കിലും പരിസരങ്ങളിലും അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും പൊലീസിന്റെ ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവന വിഭാഗത്തിന്റെയും സഹായത്തോടെയായിരുന്നു തിരച്ചിൽ.
https://www.facebook.com/Malayalivartha