ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ \'എബോള വൈറസ്\' വെറും സങ്കല്പ സൃഷ്ടിയോ?
ലോകമനസാക്ഷിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ \'എബോള വൈറസ്\' വെറും സങ്കല്പ സൃഷ്ടിയാണെന്ന ആരോപണവുമായി ഒരു നഴ്‌സ് രംഗത്ത്. ഘാനയിലുള്ള നാനാകോം എന്ന നഴ്‌സാണ് വിവാദാസ്പദമായ പ്രസ്താവന നടത്തിയത്. ആഫ്രിക്കന്‍ മണ്ണില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കയുടെ കുതന്ത്രമാണ് \'എബോള\'ക്കു പിന്നിലെന്നാണ് ആരോപണം. \'എബോള\' എന്ന ഒരു വൈറസ് തന്നെയില്ലെന്നാണ് നാനാകോം പറയുന്നത്. റെഡ്‌ക്രോസില്‍ നിന്നും പ്രതിരോധ കുത്തിവെയ്പ് എന്ന പേരില്‍ ഇഞ്ചക്ഷന്‍ എടുത്തവരിലാണ് രോഗം കാണുന്നത്. ലൈബീരിയയില്‍ നിന്നും നൈജീരിയയില്‍ നിന്നും റെഡ്‌ക്രോസിനെ പുറത്താക്കി കഴിഞ്ഞു.
പ്രതിദിനം 160-ഓളം ആളുകളെ കൊന്നൊടുക്കി ആഫ്രിക്കയില്‍ നിന്ന് ജനത്തിന്റെ നിര്‍മ്മൂലനാശം വരുത്തണമെന്നാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. നൈജീരിയ, ലൈബീരിയ, സിയറാ ലിയോണ്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ സൈന്യത്തെ ഇറക്കാനുള്ള കുടിലതന്ത്രത്തിന്റെ ഭാഗമായാണ് ആളുകള്‍ക്ക് റെഡ്‌ക്രോസ് മുഖേന കുത്തിവയ്പു നല്‍കി രോഗബാധിതരാകുന്നതെന്നാണ് നാനാകോമിന്റെ ആരോപണം. നൈജീരിയയുടെ ഓയില്‍ റിസര്‍വുകള്‍ കൈക്കലാക്കുക എന്നതാണ് അമേരിക്കയുടെ ഗൂഢലക്ഷ്യമത്രെ.
ലോകത്തിലെ ഏറ്റവും വലിയ രത്‌നഖനിയുള്ളത് സിയറാലിയോണില്‍ ആണ്. കഴിഞ്ഞ നാലുമാസമായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ് - ഇവിടെ ഖനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ വേതനമോ ഭക്ഷണമോ പാശ്ചാത്യന്‍ മുതലാളിമാര്‍ നല്‍കാറില്ല. ഇതിനുമുമ്പും തൊഴിലാളികള്‍ സമരം ചെയ്താല്‍ അവരെ കൊന്നൊടുക്കുന്ന പതിവുണ്ട്. ഖനി മുതലാളികളുടെ ഏകലക്ഷ്യം രത്‌നം ആഫ്രിക്കയില്‍ നിന്നും കടത്തുക എന്നു മാത്രമാണ്.
നൈജീരിയയില്‍ നിന്നുള്ള ഓയില്‍ റിസര്‍വുകള്‍ കൈക്കലാക്കാനും സിയറാ ലിയോണിലെ രത്‌ന ഖനനം തുടരുന്നതിനുമായി ജനങ്ങളില്‍ ബലം പ്രയോഗിച്ച് എബോള വൈറസെന്ന വിഷം കുത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. 3000 ട്രൂപ്പുകളെയാണത്രെ അമേരിക്ക ഇതിനായി വിന്യസിച്ചിരിക്കുന്നത് . ഡള്ളാസിലുള്ള ചില ഡോക്ടര്‍മാര്‍ക്ക് എബോള പിടിപെട്ടെങ്കിലും അവര്‍ രോഗ വിമുക്തരായി. എന്നാല്‍ രോഗബാധിതരായ ആഫ്രിക്കക്കാരില്‍ ആരുംതന്നെ രക്ഷപ്പെട്ടില്ല വിവാദം കത്തിപടരുമ്പോഴും ആഫ്രിക്കന്‍ ജനത രോഗത്തിന്റെ പിടിയിലമരുകയാണ്. ആയിരങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന ഇടപെട്ട് എത്രയും വേഗം ഇതിനൊരു പരിഹാരം കാണുമെന്ന് പ്രത്യാശിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha