ചൈനയുടെ കുതന്ത്രം ഇതായിരുന്നു അതിര്‍ത്തി സംഘര്‍ഷം ചൈന മനപ്പൂര്‍വ്വം നീട്ടിക്കൊണ്ട് പോകുന്നത് എല്ലാം ഷീയുടെ ഉപദേശം നിര്‍ണായക വിവരം പുറത്ത്
കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയിട്ട് 2 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഗല്‍വാനിലെ സംഘര്‍ഷമല്ലാതെ പല തവണ ഇരു സൈന്യങ്ങളും മുഖാമുഖം എത്തിയെങ്കിലും. വലിയ സംഘര്‍ഷമൊന്നും ഇല്ലാതെ ഒഴിഞ്ഞു പോയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ ആറിടങ്ങളില്‍ ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുകയറിയതാണ് 2020 മേയ് 5 മുതലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഇരു സേനകളും അതിര്‍ത്തിയില്‍ നടത്തിയ 15 ചര്‍ച്ചകളുടെ ഫലമായി ഗല്‍വാന്‍, പാംഗോങ് തടാക തീരം, ഗോഗ്ര എന്നിവിടങ്ങളിലെ സംഘര്‍ഷം പരിഹരിച്ചു ഇന്ത്യ അനുകൂലമായി മാറ്റിയെടുത്തു. നിലവില്‍ 3 ഇടങ്ങളില്‍ വെറും 10 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇരു സേനകളും നിലയുറപ്പിച്ചിരുന്നത് നിരന്തരമായ ചര്‍ച്ചകളിലൂടെ സ്ഥലങ്ങളില്‍നിന്നു പരസ്പരം ഇരു രാജ്യങ്ങളും പിന്നോട്ടു മാറി അതിര്‍ത്തി കടക്കില്ലെന്ന ചൈനയുടെ ഉറപ്പിന്മേലാണിത്. ഹോട്ട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റ് 15 പിപി 15 എന്നാണ് ഇതിനെ പറയുന്നത്, അതുപോലെ തന്നെ ഡെപ്‌സങ്, ഡെംചോക് എന്നിവിടങ്ങളിലാണ് നിലവില്‍ രൂക്ഷമായ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നത്.
എന്നാല്‍ ഇവിടങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ചൈന തയ്യാറല്ലെന്നുള്ളതാണ്. സാധ്യമായിട്ടുള്ള ഇരു രാജ്യങ്ങള്‍ക്കും ഫലവത്തായിട്ടുള്ള ചര്‍ച്ചകളില്‍ പോലും. പ്രശ്‌ന പരിഹാരം മനപ്പൂര്‍വം വൈകിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ് ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ വെളിവായി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത് ബാഹ്യവും ആഭ്യന്തരവും. ബാഹ്യ കാരണങ്ങള്‍ എന്നുള്ളത്. സംഘര്‍ഷം 2 വര്‍ഷം കഴിയുമ്പോള്‍ കടന്നുകയറ്റത്തിലൂടെ എന്തു നേടി എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ചൈനയ്ക്കു തന്നെ അറിയില്ലെന്നുള്ളതാണ്. ഇത്രയും സേനാ സന്നാഹത്തോടെ നടപ്പാക്കിയ കടന്നുകയറ്റത്തില്‍നിന്ന് ഒന്നും നേടാതെ പിന്‍വാങ്ങുന്നത് ചൈനയ്ക്കു നാണക്കേടാണ്. യുഎസ് ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ അതിര്‍ത്തിയിലെ സ്ഥിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനാല്‍ തന്നെ. ആ പിന്മാനം ഇന്ത്യ ചൈനയെ തോല്‍പ്പിക്കുന്നതിന് തുല്യമാകും. അതു മാത്രമല്ല സമുദ്ര മേഖലയില്‍ ചൈനയ്ക്കു ശക്തി കുറവാണെന്നതും ഈ സംഘര്‍ഷം നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ബാഹ്യ കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിന്ന് ഇന്ത്യയുടെ ശ്രദ്ധ തിരിച്ച് അതിര്‍ത്തിയില്‍ തളച്ചിടാനുള്ള ചൈനയുടെ ശ്രമമായിട്ടാണ് ഇന്ത്യ ഇതിനെ കാണുന്നത്.
ഇനി ആഭ്യന്തര കാരണം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ അധികാരമോഹമാണ് സംഘര്‍ഷം നീട്ടാനുള്ള ആഭ്യന്തര കാരണം. അടുത്ത ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വീണ്ടും പ്രസിഡന്റാകാന്‍ മോഹിക്കുന്ന ഷി ചിന്‍പിങ്ങിന് ഇന്ത്യയ്ക്കു മുന്നില്‍ മുട്ടുമടക്കാനാവില്ല. അങ്ങനെ ഒരു നീക്കം അവിടെ ഉണ്ടായാല്‍ അത് തന്റെ സ്ഥാനത്തിന് തന്നെ ഭീഷണിയാകും. രാഷ്ട്രീയപരമായി അദ്ദേഹത്തിനു അത് വലിയ തിരിച്ചടിയാകുകയും ചെയ്യും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന ഒക്ടോബറിനു ശേഷം അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവു വരാനുള്ള സാധ്യതയുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ചൈന തന്നെയാണ് ഒരു കാരണവുമില്ലാതെ ചൈന നീട്ടിക്കൊണ്ട് പോകുന്നത് എന്നാണ് ഇന്ത്യയുടെ ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ മുന്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലം സ്വദേശിയുമായ (റിട്ട) കേണല്‍ എസ്. ഡിന്നി പറയുന്നത്. മനോരമയ്ക്ക് നല്‍കി പ്രത്യേക അഭിമുഖത്തിലാണ് അദേഹത്തിന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha