ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി ഉടായിപ്പ് ബിസിനസ്...! ഫാക്ടറി ഉടമയക്ക് അഞ്ച് വര്‍ഷം ജയില്‍ശിക്ഷയും പിഴയും വിധിച്ച് കോടതി
ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തിയ ഫാക്ടറി ഉടമയക്ക് ജയില്‍ശിക്ഷ വിധിച്ച് കോടതി. ഇതു കൂടാതെ കനത്ത പിഴ ഈടാക്കാനും കോടതി ഉത്തവിട്ടു. ഈജിപ്തിലാണ് സംഭവം. തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതോടെയാണ് ഈജിപ്ഷ്യന്‍ കോടതി ഫാക്ടറി ഉടമയ്ക്ക് ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
കെയ്‌റോയിലെ അല്‍ സേയ്‌ടോണിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാക്ടറി ഉടമ 30,000 ഈജിപ്ഷ്യന്‍ പൗണ്ടും പിഴയായി നല്‍കണമെന്ന് കോടതി വിധിയില്‍ പറയുന്നു. ഒരു സ്ഥലത്തെ ഫാക്ടറിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റില്‍ ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്തുന്നതായി നിരവധി വ്യാപാരികളും പൊതുജനങ്ങളും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഉപ്പും പഞ്ചസാരയും കലര്‍ത്തിയ പാക്കറ്റ് പിടിച്ചെടുക്കുകയായിരുന്നു.തുടര്‍ന്ന് പ്രോസിക്യൂഷന്റെ ഓര്‍ഡര്‍ അനുസരിച്ച് ഫാക്ടറിയില്‍ പരിശോധന നടത്തുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം ദുബൈയില്‍ വയറില്‍ ഒളിപ്പിച്ച് കൊക്കെയ്‍ന്‍ ക്യാപ്‍സ്യൂളുകൾ കൊണ്ടുവന്ന വിദേശിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു 43 വയസുകാരനായ പ്രതിയാണ് കൊക്കെയ്‍ന്‍ ക്യാപ്‍സ്യൂളുകൾ കടത്താന്‍ ശ്രമിച്ചത്.ദുബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ സംശയകരമായ പെരുമാറ്റം കണ്ട് തടഞ്ഞുവെച്ചു.
നിരോധിത വസ്‍തുക്കള്‍ എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും നിഷേധിച്ചു. എന്നാല്‍ പ്രത്യേക ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാളുടെ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഗുളികകളുണ്ടെന്ന് കണ്ടെത്തി.
ഇതോടെ താന്‍ കൊക്കെയ്‍ന്‍ കൊണ്ടുവന്നിട്ടുണ്ടെന്നും വയറിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്തുന്നതിന് 1000 ഡോളര്‍ പ്രതിഫലം ലഭിച്ചതായും ഇയാള്‍ സമ്മതിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്‍തപ്പോഴും പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha