ഡോഗ് ഫുഡ് കഴിക്കാൻ താല്പര്യം ഉണ്ടോ? അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം നൽകുമെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വാഗ്ദാനം; കമ്പനി ഉൽപാദിപ്പിക്കുന്ന ഡോഗ് ഫുഡ് കഴിച്ചു നോക്കുകയാണ് ചുമതല! കഴിച്ചാൽ മാത്രം പോരാ കമ്പനി പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....
ഡോഗ് ഫുഡ് കഴിക്കാൻ താല്പര്യം ഉള്ളവരാണോ നിങ്ങൾ. തുടർച്ചയായി അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പറയുകയാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി. ഇത് വ്യാജമൊന്നുമല്ല കേട്ടോ. ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം നൽകുന്നത് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ്.
ലഭ്യമാകുന്ന റിപ്പോർട്ട് മുൻനിർത്തി കമ്പനി ഉൽപാദിപ്പിക്കുന്ന ഡോഗ് ഫുഡ് കഴിച്ചു നോക്കുകയാണ് പ്രധാന ചുമതല. ഇത് അഞ്ച് ദിവസം തുടർച്ചയായി തന്നെ കഴിക്കണം. ഡോഗ് ഫുഡ് രുചിച്ചുനോക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടാൽ അദ്ദേഹത്തിന് അനുഭവപ്പെടുന്ന കാര്യങ്ങൾ പങ്കുവയ്‌ക്കേണ്ടതുമാണ്. ആഹാരത്തിന്റെ രുചി, കഴിക്കുമ്പോൾ എന്ത് തോന്നുന്നു, എനർജി ലെവൽ എത്രമാത്രമുണ്ട്, മാനസിക നില എപ്രകാരമാകുന്നു തുടങ്ങിയ കാര്യങ്ങളും അവർ രേഖപ്പെടുത്തണം.
യുകെയിലെ ഒ.എം.എൻ.ഐ (ഒമ്‌നി) എന്ന കമ്പനിയാണ് ഇത്തരത്തിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജോലിയിലേക്ക് നിലവിൽ ഒരാളുടെ ഒഴിവ് മാത്രമാണുള്ളതെന്നും കമ്പനി പ്രത്യേകം പരാമർശിക്കുകയും ചെയ്യുന്നുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രത്യേകിച്ച് യോഗ്യതകൾ ഒന്നും ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം അലർജിയുള്ളവർ അപേക്ഷിക്കരുതെന്നാണ് കർശന നിർദേശം നൽകിയിട്ടുള്ളത്. യുകെയിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനാണ് അവസരം.
അതേസമയം യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമ്‌നി എന്ന കമ്പനി പ്രധാനമായും സസ്യാഹാരങ്ങൾ ഉപയോഗിച്ച് ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നവരാണ്. മധുരക്കിഴങ്ങ്, പയർ, അരി, മത്തങ്ങ, ബ്ലൂബെറി, കടല, ക്രാൻബെറി എന്നിവയാണ് ഡോഗ് ഫുഡിലെ പ്രധാന ഘടകങ്ങൾ എന്നത്. അതുകൊണ്ട് തന്നെ മനുഷ്യർക്ക് ഭക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒമ്‌നി കമ്പനി ഡോഗ് ഫുഡ് ഉണ്ടാക്കുന്നതെന്ന് സഹസ്ഥാപകൻ ശിവ് ശിവകുമാർ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന് വേണ്ടാത്ത ആഹാര പദാർത്ഥങ്ങളോ ബാക്കിവന്ന ഭക്ഷണമോ ചേർത്തിട്ടല്ല തങ്ങൾ ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇത് രുചിച്ച് നോക്കാൻ മനുഷ്യരെ തന്നെ നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha