ഇത് ലോകവസാനമാണോ? മോദിയെ പുകഴ്തി ഇമ്രാൻ ഖാൻ... മൂപ്പർക്ക് വട്ടായെന്ന് പാക്കികൾ
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ പെട്രോൾ ഡീസൽ നികുതി ഏകേശം 10 രൂപയോളം കുറച്ചത്. ഇന്ത്യയിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന ഒരു തീരുമാനമായിരുന്നു അത്. എന്നാൽ അപ്രതീക്ഷിതമായ ഒരു പ്രശംസയാണ് ഇപ്പോൾ ഇന്ത്യയ്ക്കും അതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചിരിക്കുന്നത്.
ഇന്ധന വില കുറച്ചുകൊണ്ടുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ സമ്മർദ്ദം വകവയ്ക്കാതെ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനായാണ് ഇന്ത്യൻ സർക്കാർ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ വാങ്ങിയതെന്നാണ് ഇമ്രാൻ പറഞ്ഞത്.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡിന്റെ ഭാഗമായിരുന്നിട്ട് പോലും അമേരിക്കയുടെ സമ്മർദ്ദം സഹിക്കുകയും, ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി ഇന്ത്യ കുറഞ്ഞ വിലയിൽ എണ്ണ വാങ്ങുകയും ചെയ്തുവെന്നുമാണ് ഇമ്രാൻ ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യയെ പുകഴ്ത്തുന്നതിനൊപ്പം തന്നെ തന്റെ ഭാഗം ന്യായീകരിക്കാനും ഇപ്പോഴത്തെ പാക് സർക്കാരിനെ വിമർശിക്കാനും ഇമ്രാൻ ഈ അവസരം വിനിയോഗിച്ചു. ഒരു വിദേശ നയത്തിന്റെ സഹായത്തോടെ തന്റെ കീഴിലുണ്ടായിരുന്ന സർക്കാർ നേടിയെടുക്കാൻ ശ്രമിച്ചതും ഇതാണെന്നും അദ്ദേഹം പറയുകയുണ്ടായി.
പിന്നാലെ മറ്റൊരു ട്വീറ്റിലൂടെയാണ് ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ ഇമ്രാൻ ഖാൻ വിമർശിച്ചത്. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ഇത്രത്തോളം വഷളായതെന്നാണ് ഇമ്രാന്റെ പക്ഷം. തന്റെ രാജ്യം ഇപ്പോൾ തലയില്ലാത്ത കോഴിയെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥയുമായി മൂക്കുകുത്തി താഴേയ്ക്ക് പോവുകയാണെന്നും ഇമ്രാൻ പറഞ്ഞു.
ഇന്ധനത്തിനുള്ള എക്സൈസ് തീരുവയിൽ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറുരൂപയും കുറച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ഇന്നലെയാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് ലീറ്ററിന് 10 രൂപ 40 പൈസയും ഡീസലിന് ലീറ്ററിന് 7 രൂപ 35 പൈസയുമാണ് കുറഞ്ഞത്. വിലക്കയറ്റവും, പണപ്പെരുപ്പം വര്‍ധിച്ചതും നേരിടാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് കഴിഞ്ഞ ദിവസം സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
പെട്രോള്‍, ഡീസല്‍ വില കുറച്ചതിനൊപ്പം, പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയുടെ ഭാഗമായ 9 കോടി പേര്‍ക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ജനങ്ങളാണ് ആദ്യ പരിഗണനയെന്നും നികുതി കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഗ്യാസ് സബ്സിഡി കുടുംബ ബജറ്റ് എളുപ്പമുള്ളതാക്കുമെന്നും മോദി ട്വീറ്റ് ചെയതു.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനങ്ങൾ കൂടി ഇന്ധന വില കുറയ്‌ക്കണം എന്ന് നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോൾ ചില സംസ്ഥാനങ്ങൾ അതിന് തയ്യാറായില്ലെന്നും ഇത്തവണയും അത് തുടരുന്ന സാഹചര്യം ഉണ്ടാവരുത് എന്നും ധനമന്ത്രി നിർദ്ദേശിച്ചു.
പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വില കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുമ്പോഴുള്ള കസ്റ്റംസ് തീരുവ കുറയ്‌ക്കാനും പ്ലാസ്റ്റിക് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്‌ക്കാനും ഇടപെടൽ ഉണ്ടാകും. കെട്ടിട നിർമ്മാണ സാമഗ്രികളുടെ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പെട്രോൾ, ഡീസൽ വില വർദ്ധന രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം നേരത്തെ വിലയിരുത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾ പലതും വില കുറയ്ക്കണമെന്ന ആവശ്യം നിർദ്ദേശിക്കുകയുമുണ്ടായി. ഇതോടൊപ്പം ദില്ലിയുൾപ്പടെ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളും ഗുജറാത്ത് ഉൾപ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കുന്നത് മുന്നിൽ കണ്ടാണ് തീരുവ കുറക്കാനുള്ള തീരുമാനം.
കെട്ടിട നിർമ്മാണ മേഖലയിലുൾപ്പടെയുള്ള വിവിധ വ്യവസായ സംഘടനകളും ഇന്ധന വില പ്രതിസന്ധിയുണ്ടാക്കുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുവ കുറക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
എന്നാൽ അതേ സമയം, ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കോൺഗ്രസും ശിവസേനയും ആരോപിച്ചു. ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിൻ്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha