ഇന്ത്യക്കെതിരെ ചെളി വാരിയെറിഞ്ഞ് രാഹുൽ... ആഞ്ഞടിച്ച് അമിത് ഷായും... ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ലണ്ടനില്‍ നടത്തിയ സംവാദത്തില്‍ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പറഞ്ഞ രാഹുല്‍ ഗാന്ധിയോട് ഇറ്റാലിയന്‍ കണ്ണട അഴിച്ചു മാറ്റാന്‍ അമിത് ഷാ. കഴിഞ്ഞ എട്ട് വര്‍ഷം മോദി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ തിരിച്ചടിച്ചു. രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചു വെച്ച് ഇന്ത്യൻ കണ്ണട ധരിച്ചാൽ ഇന്ത്യയുടെ വികസനമെന്താണെന്ന് കാണാൻ സാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.
മോദി സർക്കാർ എന്താണ് ചെയ്തതെന്ന് രാഹുൽഗാന്ധിയും കോൺഗ്രസുകാരും കഴിഞ്ഞ എട്ട് വർഷമായി ചോദിക്കാറുണ്ട്. കണ്ണടച്ച് ഉണർന്നിരിക്കുന്നവർക്ക് രാജ്യത്തെ വികസനം കാണാനാവില്ല. ആദ്യം രാഹുൽ ഗാന്ധി ഇറ്റാലിയൻ കണ്ണട അഴിച്ചു വെക്കൂ. എട്ട് വർഷത്തിനുള്ളിൽ മോദി സർക്കാർ എന്താണ് ചെയ്തതെന്ന് കാണാൻ കഴിയുമെന്നും അമിത്ഷാ വിമർശിച്ചു.
"കഴിഞ്ഞ എട്ട് വര്‍ഷം എന്താണ് നടന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചോദിക്കുന്നത്. കണ്ണടച്ച് കൊണ്ട് ഉണര്‍ന്നിരിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. രാഹുല്‍ തന്‍റെ കണ്ണട അഴിച്ചുമാറ്റി പ്രധാനമന്ത്രി മോദി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ കാണണം."- അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ലണ്ടനിലെ കേംബ്രിഡ്ജില്‍ നടന്ന 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന സംവാദ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചര്‍ച്ചയില്‍ രണ്ട് തവണയെങ്കിലും രാഹുല്‍ ആവശ്യപ്പെട്ടു. ഒന്ന് റഷ്യയെ പിന്തുണച്ചതിന്‍റെ പേരിലാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയില്‍ നഗ്നമായ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് വാദിച്ചാണ്. ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ആരോപണം.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാറിപ്പോയെന്നും ഉദ്യോഗസ്ഥർ അഹങ്കാരികളായെന്നും യൂറോപ്പിലെ ബ്യൂറോക്രാറ്റുകൾ തന്നോട് പരാതിപ്പെട്ടതായി രാഹുൽ പറഞ്ഞു. ”ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥർ ഇപ്പോൾ എന്ത് പറഞ്ഞാലും അനുസരിക്കുന്നില്ല, അവർ അഹങ്കാരികളായിരിക്കുന്നു. ഇപ്പോൾ അവർ അഭ്യർത്ഥിക്കുകയല്ല, ഉത്തരവിടുകയാണ് ചെയ്യുന്നത്” എന്നാണ് രാഹുൽ പരിപാടിയിൽ പറഞ്ഞത്.
ഒരിക്കലും ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രംഗത്തെത്തിയിരുന്നു. ഇത് അഹങ്കാരമല്ല ആത്മവിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസമാണ് കാണാനാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
”ഇന്ത്യൻ വിദേശകാര്യ സർവ്വീസിൽ മാറ്റം സംഭവിച്ചു. അവർ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളാണ് ഇപ്പോൾ പിന്തുടരുന്നത്. എതിരെ വരുന്ന ശബ്ദങ്ങളെ അവർ ചോദ്യം ചെയ്യും. അത് അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. അതിനെ ദേശത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നാണ് വിളിക്കുന്നത്” എന്നും എസ്. ജയ്ശങ്കർ പറഞ്ഞു.
ഇതുകൂടാതെ, ലഡാക്കിനെ ഉക്രൈനോടും റഷ്യയെ ചൈനയോടും താരതമ്യം ചെയ്തും ദുര്‍ബലമായ ചില വാദമുഖങ്ങള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചിരുന്നു. ലക്ഷ്യം യുഎസിനെ ഇന്ത്യയ്ക്കെതിരെ ചൊടിപ്പിക്കുക വഴി യുഎസിന്‍റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതുവഴി ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് പിന്തുണ ലഭിക്കും എന്ന കണക്കുകൂട്ടലും രാഹുല്‍ ഗാന്ധിയ്ക്കുണ്ട്.
https://www.facebook.com/Malayalivartha