1.40 ലക്ഷം പട്ടാളക്കാര്‍, 953 യുദ്ധ കപ്പലുകള്‍, തായ്വാനെ ആക്രമിക്കാന്‍ പാഞ്ഞ് ചൈന; തെളിവ് പുറത്ത് രക്ഷയ്‌ക്കെത്തി അമേരിക്ക
റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കുമ്പോള്‍ ലോകത്ത് മറ്റൊരു യുദ്ധം തുടങ്ങും. ഒരു ലോക വമ്പന്‍ കുഞ്ഞന്‍ രാജ്യത്തെ ആക്രമിക്കുന്ന യുദ്ധം. ഏറെ മുമ്പ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ച എന്നാല്‍ അമേരിക്കയുടെ ഇടപെടല്‍ കൊണ്ട് മാത്രം ഇന്നും ഉണ്ടാകാത്ത ചൈന തായ്വാന്‍ യുദ്ധം തന്നെയാണിത്. ചൈന മേഘലയില്‍ തായ്വാനെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ എന്തായാലും അത് അമേരിക്ക ചൈന യുദ്ധമായി തന്നെ മാറും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം തായ്വാനെ ചൈന ആക്രമിക്കാന്‍ പോകുകയാണ് എന്ന വാര്‍ത്ത വന്നതുമുതല്‍ തന്നെ ചൈനയെ അമേരിക്ക താക്കീത് ചെയ്യുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളും യുദ്ധമുഖത്ത് ഉണ്ടാകും എന്ന വ്യക്തമായ സന്ദേശമാണ് അമേരിക്ക ചൈനയ്ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ അതൊന്നും വകവയ്ക്കാതെ. തായ്‌വാനെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്നതിന് ചില തെളിവുകളും ഇപ്പോള്‍ പുറത്തു വരികയാണ്.
ഇക്കാര്യത്തെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടന്നുവെന്നും. ഇവര്‍ യുദ്ധതന്ത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. യൂട്യൂബ് ചാനലായ 'ല്യൂഡ്' ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ ഉന്നതരാണ് ഓഡിയോ സംഭാഷണം ചോര്‍ത്തി നല്‍കിയതെന്നും സൂചനയുണ്ട്.
പ്രസിഡന്റ് ഷി ജിന്‍ പിങ് തായ്‌വാനെ ആക്രമിക്കാനുള്ള നീക്കം നടത്തുന്നുവെന്ന വിവരം പുറംലോകത്തെ അറിയിക്കാനാണ് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് സൂചന. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ) ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധതന്ത്രം വിശദീകരിക്കുന്നുണ്ടെന്നും കരമാര്‍ഗമുള്ള ആക്രമണമാണ് ചൈന പദ്ധതിയിടുന്നതെന്നും ഓഡിയോ സന്ദേശത്തെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സിപിസി നേതാക്കളാണ് ഓഡിയോ ചോര്‍ത്തി നല്‍കിയതെന്നും യൂട്യൂബ് ചാനല്‍ വ്യക്തമാക്കുന്നു.
ഇതിനിടെ, ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. തായ്‌വാനെ ആക്രമിക്കുകയാണെങ്കില്‍ സംരക്ഷിക്കാന്‍ അമേരിക്കന്‍ സേന രംഗത്തിറങ്ങുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. ക്വാഡ് ഉച്ചകോടിക്കായി ഇപ്പോള്‍ ജപ്പാനിലാണ് ബൈഡന്‍. എന്തെങ്കിലുമൊരു ബലപ്രയോഗത്തിലൂടെ പിടിച്ചടക്കുകയെന്ന നയം ശരിയായ നടപടിയല്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഓഡിയോ സന്ദേശത്തെ കുറിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ ചൈനയില്‍ സ്ഥിരമായി നടക്കുന്നതാണ്. ഓഡിയോയുടെ പിന്നില്‍ തായ് വാനാണെന്ന അഭ്യൂഹങ്ങളുമുണ്ട്. സംഭവത്തില്‍ സ്ഥിരീകരണമില്ലെങ്കിലും ലോകരാജ്യങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിവിധ പ്രവിശ്യകളിലെ പാര്‍ട്ടി സെക്രട്ടറിമാരും സൈനിക തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
ഡ്രോണുകള്‍ ബോട്ടുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളുടെ പട്ടികയും യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ ഹാജരാക്കിയിരുന്നു. 1.40 ലക്ഷം പട്ടാളക്കാര്‍, 953 കപ്പലുകള്‍, അവയുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക യാര്‍ഡുകള്‍, അത്യാഹിത ട്രാന്‍സ്ഫര്‍ സെന്ററുകള്‍, ധാന്യശേഖരണ കേന്ദ്രങ്ങള്‍, രക്തദാനത്തിനായി പ്രത്യേക സ്റ്റേഷനുകള്‍, എണ്ണ ഡിപ്പോകള്‍, ഗ്യാസ് സ്റ്റേഷന്‍ എന്നിവ ക്രമീകരിക്കാന്‍ ഗ്വാങ്‌ഡോങ് പ്രവിശ്യക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും സന്ദേശത്തില്‍ പറയുന്നു.
57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടത്. ചൈനയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു ചോര്‍ത്തല്‍ നടക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ നാല് ജനറല്‍മാരെ ചൈന വധിച്ചുവെന്നും നിരവധിപേര്‍ അറസ്റ്റിലാണെന്നും ചൈനീസ് വംശജയായ മനുഷ്യാവകാശ പ്രവര്‍ത്തക ജന്നിഫര്‍ സെങ് ട്വീറ്റ് ചെയ്തു. യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ഓഡിയോ സന്ദേശവും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 239 ദിവസങ്ങളിലായി 961 തവണയാണ് ചൈന തായ്‌വാനില്‍ കടന്നുകയറ്റത്തിന് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പൊതുജനത്തിനായി 28 പേജുള്ള ഹാന്‍ഡ്ബുക്ക് പുറത്തിറക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ പാലിക്കേണ്ട നിബന്ധനകളെ സംബന്ധിച്ചാണ് ഹാന്‍ഡ്ബുക്കില്‍ പറഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥാനങ്ങള്‍ കണ്ടെത്തേണ്ടതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, വ്യോമമാര്‍ഗം ആക്രമണമുണ്ടായാല്‍ രക്ഷപ്പെടാനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തുടങ്ങിയവയും ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha