ക്വാഡിനിടയില്‍ ഭീകരാന്തരീക്ഷം; ബൈഡന് ഹ്വാസോങ് 17 അടക്കമുള്ള മിസൈലുകളുമായി ഉത്തര കൊറിയയുടെ 'യാത്രയയപ്പ്'; തലയ്ക്കു മുകളില്‍ വിമാനം പറത്തി റഷ്യയും ചൈനയും;
ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദര്‍ശനങ്ങളും ഉച്ചകോടിയും പൂര്‍ത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മടങ്ങിയതിനു പിന്നാലെ 3 മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാന്‍ ഏരിയയില്‍ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്.
ഇക്കൂട്ടത്തില്‍ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹമുണ്ട്. ആണവ പരീക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇതിനു മറുപടിയെന്ന നിലയില്‍ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈല്‍ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.
അതേസമയം ചൈനയ്ക്കും റഷ്യക്കും താക്കീതുമായി ക്വാഡ് യോഗത്തിനിടെ ജപ്പാന്‍. ക്വാഡ് സഖ്യയോഗം നടക്കുന്നതിന് മുന്നോടിയായാണ് ചൈനറഷ്യ വ്യോമാഭ്യാസം ജപ്പാന്‍ കടലിന് മുകളില്‍ നടന്നിരിക്കുന്നത്. ടോക്കിയോവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും നരേന്ദ്രമോദിയും ഫുമിയോ കിഷിദയും ആന്റണി അല്‍ബാനീസും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പു നടത്തിയ പ്രകോപനത്തിനെതിരെ ജപ്പാന്‍ വിദേശകാര്യവകുപ്പ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ക്വാഡ് സഖ്യത്തോടുള്ള ചൈനയുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ബീജിംഗ് നടത്തിയ പരിശ്രമങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുകയായിരുന്നു.
ചൈനയുടേയും റഷ്യയുടേയും യുദ്ധവിമാനങ്ങള്‍ നടത്തിയ സംയുക്ത നിരീക്ഷണ പറക്കല്‍ ജപ്പാന് മുകളിലും ദക്ഷിണ കൊറിയയുടെ വ്യോമമേഖലയിലുമായിട്ടാണ് നടന്നത്. റഷ്യയുടെ ടിയു95 ബോംബര്‍വിമാനങ്ങളും ചൈനയുടെ സിയാന്‍ എച്ച്6 ജെറ്റുകളുമാണ് നിരീക്ഷ പറക്കല്‍ നടത്തിയത്. ദക്ഷിണ കൊറിയയുടെ വ്യോമപാതയില്‍ ജപ്പാന്‍ കടലിന് മുകളില്‍ ചൈനീസ്‌റഷ്യന്‍ വിമാനങ്ങള്‍ പ്രവേശിച്ചതിനെ അതീവ ഗൗരവമായിട്ടാണ് ജപ്പാന്‍ എടുത്തിരിക്കുന്നത്. പതിവു സംയുക്തപരിശീലനം മാത്രമെന്നാണ് ചൈന വിശേഷിപ്പിച്ചതെങ്കില്‍ റഷ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ചൈനറഷ്യ പ്രകോപനത്തിനെതിരെ ജപ്പാന്‍ വിദേശകാര്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ജപ്പാന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന നീക്കമാണ് ചൈനനടത്തിയത്. ചൈനയുടെ തുടര്‍ച്ചയായ നീക്കത്തിന് റഷ്യ നല്‍കിയ പിന്തുണയ്‌ക്കെതിരെ ജപ്പാന്‍ വിദേശകാര്യമന്ത്രി അതിരൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha