പൈലറ്റിന്റെ ഫോൺ റിങ് ചെയ്തിരുന്നു, ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് സ്ഥലം ട്രാക്ക് ചെയ്തു, വിമാനം കണ്ടെത്തിയത് ജനവാസ കേന്ദ്രങ്ങളില്ലാത്ത പ്രദേശത്ത്, നേപ്പാളിൽ തകർന്ന് വീണ വിമാനം കണ്ടെത്തിയത് ഇങ്ങനെ, നാല് ഇന്ത്യക്കാരടക്കം ഇരുപത്തിരണ്ട് യാത്രക്കാരും കൊല്ലപ്പെട്ട മറ്റൊരു വിമാന ദുരന്തം...
നേപ്പാളില്‍ നിന്ന് പറന്നുയര്‍ന്നയുടനെ കാണാതായ വിമാനം തകർന്നത് കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്തതിലൂടെയാണ്.കാണാതായ വിമാനത്തിന്റെ ക്യാപ്റ്റൻ ഗിമിറെയുടെ സെൽ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ക്യാപ്റ്റന്റെ ഫോൺ ട്രാക്ക് ചെയ്തതിന് ശേഷമാണ് നേപ്പാൾ ആർമിയുടെ ഹെലികോപ്റ്റർ അപകടസ്ഥലത്ത് ലാൻഡ് ചെയ്തത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ജനറൽ മാനേജർ പ്രേംനാഥ് ഠാക്കൂർ ഇക്കാര്യം അറിയിച്ചതായി നേപ്പാളിലെ മൈ റിപ്പബ്ലിക്ക് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി നേപ്പാളില്‍നിന്ന് പറന്നുയര്‍ന്ന നേപ്പാളിലെ താര എയറിന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ 9N-AET വിമാനമാണ് വിനോദസഞ്ചാര നഗരമായ പൊഖ്റയിൽ നിന്ന് ജോംസോമിലേക്ക് പറന്നുയരുന്നതിനിടെ കാണാതായത്.
നേപ്പാള്‍ മലനിരകളിലെ ഏറ്റവും പുതിയതും വലുതുമായ എയര്‍ലൈന്‍ സേവന ദാതാവാണ് താര എയര്‍. പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന് കൺട്രോൾ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പാഖാറയില്‍ നിന്ന് ജോംസോമിലേയ്ക്ക് യാത്ര തിരിച്ച വിമാനമാണ് പ്രതികൂല കാലാവസ്ഥയ്ക്കിടയില്‍ കാണാതായത്. പ്രാദേശിക വിമാനക്കമ്പനിയുടെ ചെറിയ വിമാനം തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന സ്ഥലം നേപ്പാള്‍ ആര്‍മി ഹെലികോപ്റ്റര്‍ കണ്ടെത്തിയതായാണ് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേപ്പാളിലെ താര എയറിന്റെ Twin Otter 9N-AET വിമാനം രാവിലെ 10:15 ന് പൊഖാറയില്‍ നിന്ന് പറന്നുയര്‍ന്നു. 15 മിനിറ്റിനുശേഷം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.മുംബൈ സ്വദേശികളായ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നീ നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നാലുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരെന്നും വ്യക്തമായിട്ടുണ്ട്.വിമാനക്കമ്പനി യാത്രക്കാരുടെ പട്ടിക പുറത്തിറക്കി. പൊഖാറ-ജോംസോം റൂട്ടിലെ കാലാവസ്ഥ മോശമാണ്. മേഘാവൃതമായ മഴയാണ് ഇവിടെയുള്ളത്. ഇത് തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha