നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥ; അപകടത്തിൽ മരണമടഞ്ഞത് മൂന്ന് വൈമാനികരും 19 യാത്രക്കാരും! മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമായി, വേദന മാറാതെ ഉറ്റവർ
കഴിഞ്ഞ ദിവസം ഏവരെയും നടുക്കിയ നേപ്പാൾ വിമാനാപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് വ്യതമാക്കി അധികൃതർ. നേപ്പാൾ സിവിൽ ഏവിയേഷൻ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇത്തരത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ അപകടത്തിൽ മൂന്ന് വൈമാനികരും 19 യാത്രക്കാരും ഉൾപ്പെടെ എല്ലാവരും തന്നെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് നേപ്പാളിലെ പൊഖറയിൽ നിന്നും ജോംസോമിയിലേക്ക് യാത്ര തിരിച്ച വിമാനം പറന്നുയർന്ന ഉടൻ റഡാറിൽ നിന്ന് കാണാതായത്. പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയാണ് ഉണ്ടായത്.
ഇതേതുടർന്ന് വിമാനാപകടത്തിന്റെ കാരണം കണ്ടെത്താൻ മുതിർന്ന എയറോനോട്ടിക്കൽ എഞ്ചിനീയർ രതീഷ് ചന്ദ്ര ലാൽ സുമന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ കമ്മീഷനെ സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടർന്ന് ഇടത്തേക്ക് തിരിയുന്നതിന് പകരം വിമാനം വലത്തോട്ട് തിരിഞ്ഞാണ് മലനിരകളിൽ ഇടിക്കാൻ കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം സിഎഎഎൻ ഡയറക്ടർ ജനറൽ പ്രദീപ് അധികാരി തിങ്കളാഴ്ച പാർലമെന്റിന്റെ അന്താരാഷ്ട്ര സമിതി യോഗത്തിൽ തന്നെ പറയുകയും ചെയ്തിരുന്നു.
കൂടാതെ ഞാറാഴ്ച വൈകുന്നേരം കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിങ്കളാഴ്ച പുലർച്ചെ തന്നെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയിരുന്നു. 21 മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തതായാണ് ലഭ്യമാകുന്ന വിവരം. വിമാനത്തിന്റെ കാലപ്പഴക്കമല്ല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് സിഎഎഎൻ മുൻ ഡയറക്ടർ ജനറൽ രാജ് കുമാർ ഛേത്രി ചൂണ്ടിക്കാട്ടി. ഞായറാഴച പുലർച്ചെയാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയിൽ നിന്ന് ടാര എയറിന്റെ ഇരട്ട എഞ്ചിൻ വിമാനമായ 9 NAET ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയുണ്ടായി.
ഇതേതുടർന്ന് ലിറ്റി പാസിന് മുകളിൽ വെച്ചാണ് വിമാനത്തിൽ നിന്നും അവസാന സന്ദേശം ലഭിക്കുന്നത്. പിന്നീട് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം തകർന്നതായി അധികൃതർ സ്ഥിരീകരിക്കുന്നത്. കൊവാങിനും മുസ്താങിനും ഇടയിൽ ലാംചെ നദിയുടെ ഉത്ഭവ സ്ഥാനത്തോട് ചേർന്നുള്ള പ്രദേശത്താണ് വിമാനം ഇത്തരത്തിൽ തകർന്നു വീണത്. നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജർമ്മൻ പൗരന്മാരും 13 നേപ്പാൾ പൗരന്മാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha