സേഫ് സെക്സ് പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തായ്‌ലൻഡിൽ ഒരു കോണ്ടം തീം കഫേ; ഉള്ളിൽ അലങ്കരിച്ചിരിക്കുന്നത് മുഴുവൻ കോണ്ടം! വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍, അലങ്കാര പൂക്കള്‍, വിളക്കുകള്‍ എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ട് തന്നെ....
എവിടെ തിരിഞ്ഞാലും കോണ്ടം കാണുന്ന റെസ്റ്റോറന്റ്. ‘‘തായ്‌ലൻഡിലെ ഏറ്റവും രസകരമായ കഫേ! അതെ, നിങ്ങൾ കണ്ടത് ശരിയാണ്! സേഫ് സാക്‌സ് പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തായ്‌ലൻഡിൽ ഒരു കോണ്ടം തീം കഫേ ഉണ്ട്എ ന്തുകൊണ്ടാണ് ഈ പേര് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അതിന്റെ ഉത്തരം സ്ഥാപകൻ പറയുന്നത്,‘‘ജനനനിയന്ത്രണം വിപണിയിൽ പച്ചക്കറികൾ വാങ്ങുന്നത് പോലെ ആക്സസ് ചെയ്യാവുന്നതും എളുപ്പമുള്ളതുമായിരിക്കണം!’’ ലൈംഗികബന്ധം, കുടുംബാസൂത്രണം, രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ആളുകളിലെ അജ്ഞതയെ മറികടക്കാൻ കഫേ തമാശകളും പ്രോപ്പുകളും ദൃശ്യങ്ങളും ഉപയോഗിക്കുന്നു.
ഈ ആശയത്തെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്? തായ്‌ലൻഡിലേക്കുള്ള നിങ്ങളുടെ അടുത്ത യാത്രയിൽ നിങ്ങൾ ഈ കഫേ സന്ദർശിക്കുമോ? നിങ്ങളുടെ യാത്രാ സംഘവുമായി പങ്കിടുകയും അത്തരം കൂടുതൽ യാത്രാ ഉള്ളടക്കങ്ങൾക്കായി പിന്തുടരുകയും ചെയ്യുക! ’’ എന്ന ക്യാപ്ഷൻ നല്‍കി മൊഹ്നിഷ് പങ്കുവച്ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
അതായത് മറ്റ് കഫകളില്‍ നിന്നും ഈ കഫേയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് വീഡിയോയില്‍ മൊഹ്‌നിഷ് ചൂണ്ടിക്കാണിക്കുന്നത്. കോണ്ടം കൊണ്ടാണ് കഫേയ്ക്കുള്ളില്‍ മുഴുവനും അലങ്കരിച്ചിരിക്കുന്നത്. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍, അലങ്കാര പൂക്കള്‍, വിളക്കുകള്‍ എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ട് തന്നെയാണ്. സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം മുന്നോട്ട് കൊണ്ട് വന്നതെന്ന് കാബേജ് ആന്‍ഡ് കോണ്ടംസ് ചെയര്‍മാന്‍ മെച്ചായി വീരവൈദ്യ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ലൈംഗികബന്ധം, കുടുംബാസൂത്രണം, രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഫേ തമാശകളും ദൃശ്യങ്ങളും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറയുകയും ചെയ്തു. സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനും പുറമേ പോപ്പുലേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസോസിയേഷന്റെ (PDA) വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി വരുമാനം ഉണ്ടാക്കാനും റെസ്റ്റോറന്റ് ലക്ഷ്യമിടുന്നതായും മെച്ചായി ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha