ഇന്ത്യയെ തീർക്കുമെന്ന് താലിബാൻ.... നേരിടാൻ കട്ടയ്ക്കിറങ്ങി ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവൽ....
'ഇന്ത്യ അഫ്ഗാനിസ്ഥാന്റെ പങ്കാളി ആണ്. അവിടെയുള്ള ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. നൂറ്റാണ്ടുകളായി അഫ്ഗാനിലെ ജനങ്ങളുമായുള്ള ബന്ധം ഇന്ത്യ നിലനിര്‍ത്തും. അതിനെ ഇല്ലാതെയാക്കാന്‍ യാതൊന്നിനും കഴിയില്ല' - ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വാക്കുകളാണിവ. താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ അഫ്ഗാനെ കുറിച്ചുള്ള നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തെ അജിത് ഡോവല്‍ അഭി സംബോധന ചെയ്തിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല.
പക്ഷേ രണ്ടു ദിവസങ്ങള്‍ക്ക് ഇപ്പുറം ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് തീര്‍ത്തും ആശങ്കാജനകമാണ്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നു എന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കിയിരിക്കുന്നത്. ഭീകരസംഘടനകളുടെ സാന്നിധ്യവും അവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കമ്പോഴും താലിബാന്‍ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നാണ് യുഎന്‍ മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം ഖത്തറില്‍വച്ച് മധ്യസ്ഥരുടെ മുന്നില്‍ ആ രാജ്യവുമായി ചര്‍ച്ച നടത്താനും വാണിജ്യ ഇടപാടുകള്‍ തുടരാനും ധാരണയുണ്ടാക്കിയിരുന്നു.
താലിബാനുമായുള്ള സാമ്പത്തിക വ്യാപാര വ്യോമയാന സഹകരണം ഇന്ത്യക്ക് ഗുണത്തെക്കാള്‍ അപകടം വരുത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ ചാരസംഘടന മൊസാദ് ഉള്‍പ്പെടെ രഹസ്യ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ ഇന്ത്യാവിരുദ്ധ ഭീകര സംഘങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ വിദേശങ്ങളില്‍ സജീവമാകുന്നുവെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന രംഗത്തുവരുന്നത്.
താലിബാന്‍ നേതൃത്വവുമായി ഇന്ത്യയിലെ വിവിധ ഇസ്ലാമിക ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ രാജ്യങ്ങളില്‍ അടിത്തറയുള്ള ഇസ്ലാമിക തീവ്രവാദി ശക്തികളുടെ വേര് കേരളത്തില്‍ ഉള്‍പ്പെടെ വ്യാപകമാണെന്നാണ് ജാഗ്രതാനിര്‍ദേശം വന്നിരിക്കുന്നത്. അമേരിക്കയുടെ ശക്തമായ ഇടപെടലില്‍ പശ്ചിമേഷ്യയില്‍ തകര്‍ത്തുതരിപ്പണമാക്കപ്പെട്ടശേഷം അടുത്തയിടെയാണ് അഫ്ഗാനിലെ താലിബാന്റെ സഹായത്തോടെ ഇസ്ലാമിക് സ്‌റ്റേറ്റ് , ബുക്കാ ഹറാം തുടങ്ങിയ തീവ്രവാദശക്തികള്‍ വീണ്ടും കരുത്താര്‍ജിച്ചുവരികയാണ്.
പാക്കിസ്ഥാന്‍ കേന്ദ്രമാക്കി ഇന്ത്യയെ ഉന്നമിട്ടു പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കറെ തയ്ബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും പരിശീലന ക്യാംപ് അഫ്ഗാനിസ്ഥാനില്‍ സജീവമാണെന്നും യുഎന്‍ നിരീക്ഷണ സംഘം ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ഏതു നിമിഷവും ആക്രമണം സംഭവിച്ചേക്കാമെന്ന ആശങ്ക ഇതോടെ പടരുകയാണ്. അടുത്തയിടെ കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ നടത്തിയ പ്രകോപന മുന്നേറ്റങ്ങളും മുദ്രാവാക്യങ്ങളും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഏറെ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഭീകരവാദ ക്യാംപുകളില്‍ മൂന്നെണ്ണം താലിബാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് യുഎ ന്‍ മുന്നറിയിപ്പുണ്ട്. ഇവിടെ ആയുധപരിശീലനവും ആയുധനിര്‍മാണവും വന്‍തോതില്‍ നടക്കുന്നതായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കളെ ഈ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതായുമാണ് സൂചന.
അയല്‍രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായി അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കുന്നില്ലെന്ന് മുന്‍പ് നടന്ന നയതന്ത്ര ചര്‍ച്ചകളില്‍ താലിബാന്‍ പ്രതിനിധി അവകാശപ്പെട്ടിരുന്നു. അതേസമയം, പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ അഫ്ഗാനിലെ പ്രവര്‍ത്തനങ്ങളെയും അവര്‍ക്ക് താലിബാനുമായുള്ള ബന്ധങ്ങളെയും ഇന്ത്യ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
ഇസ്ലാമിക് സ്‌റ്റേറ്റ്, ലഷ്‌കറെ തോയ്ബ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍, അഫ്ഗാനില്‍ താലിബാന്റെ തിരിച്ചുവരവിനായി സാമ്പത്തിക സഹായം നല്‍കുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല, താലിബാന്‍ പോരാളികള്‍ക്ക് വിദഗ്ധ പരിശീലനവും ലഷ്‌കറെയുടെ നേതൃത്വത്തില്‍ ലഭ്യമാക്കിയിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ ഈ സംഘടനകള്‍ക്കെല്ലാം അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട് നല്‍കുന്ന വ്യക്തമായ സൂചന. താലിബാന്റെ അടുത്ത ലക്ഷ്യം ഇന്ത്യയിലെ ചില പ്രദേശങ്ങളാണെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
'അഫ്ഗാന്‍ മണ്ണില്‍ വിദേശികളായ ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് താലിബാന്റെ പ്രഖ്യാപിത നിലപാട്. അതേസമയം, 2021ല്‍ അഫ്ഗാനില്‍ അധികാരം പിടിക്കാനായി താലിബാന്‍ നടത്തിയ പോരാട്ടത്തോടു സഹകരിച്ച് നിരവധി വിദേശ ഭീകരര്‍ ഒപ്പം പോരാടിയെന്ന് അംഗരാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതുമാണ്. മാത്രവുമല്ല ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ സംഘടനകള്‍ക്ക് താലിബാന്റെ സഹായം ഇപ്പോഴും ലഭ്യവുമാണ്.
അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശനമായ മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയപ്പോള്‍ താലബാന് മുന്നില്‍ ഇന്ത്യ വെച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യയ്‌ക്കെതിരെ ഒളിനീക്കം നടത്തുകയാണ് അഫ്ഗാനിലെ താബിലാന്‍ സേന.
https://www.facebook.com/Malayalivartha