'ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു. ഞാൻ തികച്ചും സന്തോഷവാനാണ്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിൻ്റെ ലക്ഷ്യം....' മാനനഷ്ടക്കേസിൽ 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ഒടുവിൽ ജോണി ഡെപ്പിന് ജയം; ആംബർ ഹേഡ് നഷ്ടപരിഹാരമായി നൽകേണ്ടത് വൻതുക, ജോണി ഡെപ്പ് രണ്ട് ദശലക്ഷം ഡോളർ ആംബർ ഹേർഡിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി
പ്രമുഖ ബോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ നിർണായക വിധി. പിന്നാലെ കോടതി വിധിയിൽ നന്ദി അറിയിച്ച് ജോണി ഡെപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. 'ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു. ഞാൻ തികച്ചും സന്തോഷവാനാണ്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിൻ്റെ ലക്ഷ്യം' ജോണി ഡെപ്പ് മറുപടിയായി പറഞ്ഞു.
അതായത് ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് കോടതി വിധി എന്നത്. അതോടൊപ്പം തന്നെ ജോണി ഡെപ്പ് രണ്ട് ദശലക്ഷം ഡോളർ ആംബർ ഹേർഡിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി എന്നത്. അതേസമയം, വിധി ഹൃദയം തകർത്തെന്നും തെളിവുകളുടെ കൂമ്പാരമുണ്ടായിട്ടും തനിക്ക് വിധി അനുകൂലമായില്ലെന്നും ആംബർ ഹേർഡ് പ്രതികരിക്കുകയായിരുന്നു.
അങ്ങനെ മൂന്ന് ദിവസങ്ങളിലായി തന്നെ ഏകദേശം 13 മണിക്കൂറോളം നീണ്ട ചർച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിൽ എത്തിചേർന്നിരിക്കുന്നത്. യുഎസിലെ തന്നെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതിയിൽ ഏഴ് പേരടങ്ങുന്ന വിർജീനിയ ജൂറിയാണ് നിർണായക വിധി പറഞ്ഞിരിക്കുന്നത്.
അതേസമയം 2018 ൽ 'ദ് വാഷിങ്ടൻ പോസ്റ്റിൽ', താനൊരു ഗാർഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബർ ഹേഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകർന്നതായി ഡെപ്പ് ചൂണ്ടിക്കാണിച്ചു. എന്നാൽ ഡെപ്പിന്റെ പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെങ്കിലും, ഭാര്യയുടെ ആ പരാമർശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയൻ' സിനിമാ പരമ്പരയിൽനിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് ആരോപിക്കുകയുണ്ടായി. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബർ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha