അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്; ഒക്‌ലഹോമ, പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളിൽ ഒരേസമയത്ത് വെടിവെപ്പ്; ആക്രമണത്തിന് ശേഷം സ്വയം വെടിവെച്ച് ആക്രമി മരിച്ചു
ഒരാഴ്ച മുന്നേ ടെക്‌സാസില്‍ ഒരു സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുന്നേ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുകയാണ്. ഒക്‌ലഹോമ, പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് ഒരേസമയത്ത് വെടിവെപ്പുണ്ടായത്. ഒക്‌ലഹോമയിലെ ആശുപത്രിയിൽ ആക്രമണം നടന്നിരുന്നു. അവിടെ ആക്രമിയുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഒക്ഒലഹോമയിലെ ടള്‍സയിലെ സെന്റ് ജോണ്‍സ് ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ അക്രമി രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു. ആക്രമണത്തിന് ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കെട്ടിടത്തില്‍ മറ്റ് അക്രമകാരികള്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയം പോലീസ് ഉന്നയിക്കുന്നുണ്ട്.
പെന്‍സില്‍വാനിയയില്‍ ഒരു വാള്‍മാര്‍ട്ടിലുണ്ടായ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. കറുത്ത വര്‍ഗക്കാരനായ ഒരാളാണ് വെടിയുതിര്‍ത്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഇയാളെ കാണാനില്ലെന്നും തിരച്ചില്‍ നടത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. അക്ഷരാർത്ഥത്തിൽ അമേരിക്ക നടുങ്ങി വിറച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha