കാലാവധി അവസാനിച്ചു...! ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്ക് ഇനി അൽപ്പം പാടുപെടും, ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയമായായിരിക്കും തുടർ ഇടപാടെന്ന് ട്വിറ്റർ, ഇടപാടിൽ നിന്ന് പിന്മാറിയാൽ മസ്‌ക് 100 കോടി ഡോളർ നൽകണം...!
ട്വിറ്റർ വാങ്ങാനുളള ഇലോൺ മസ്കിന്റെ മുന്നൊരുക്കത്തിന് തിരിച്ചടി. കരാറിനായുളള കാത്തിരിപ്പ് കാലാവധി അവസാനിച്ചതായി ട്വിറ്റർ അറിയിച്ചു. യു എസിലെ ഹാർട്ട്-സ്‌കോട്ട്-റോഡിനോ ആന്റിട്രസ്റ്റ് ഇംപ്രൂവ്‌മെന്റ് നിയമ പ്രകാരമുളള കാത്തിരിപ്പ് അവസാനിച്ചതോടെ പതിവ് ക്ലോസിങ് വ്യവസ്ഥകൾക്ക് വിധേയമായായിരിക്കും തുടർ ഇടപാടെന്ന് ട്വിറ്റർ അറിയിച്ചു.
44 ബില്യണ്‍ ഡോളറിന്(ഏകദേശം 3.67 ലക്ഷം കോടി രൂപ) ട്വിറ്റർ വാങ്ങാനായിരുന്നു ഇലോൺ മസ്കിന്റെ കരാർ. ഇനി കരാറടിസ്ഥാനത്തിൽ ട്വിറ്റർ സ്വന്തമാക്കണമെങ്കിൽ ഇലോൺ മസ്കിന് കൂടുതൽ വ്യവസ്ഥകൾ പാലിക്കേണ്ടി വരും. ഇനി കരാറടിസ്ഥാനത്തിൽ ട്വിറ്റർ സ്വന്തമാക്കണമെങ്കിൽ മസ്കിന് കമ്പനിയിലെ മുഴുവൻ ഓഹരി ഉടമകളുടേയും അനുമതി തേടേണ്ടി വരുമെന്നതും ഏറ്റവും വലിയ വെല്ലുവിളിയാകും.
ട്വിറ്ററുമായുളള കരാർ അനുസരിച്ച് ഇടപാടിൽനിന്ന് പിന്മാറുകയാണെങ്കിൽ 100 കോടി ഡോളർ നൽകേണ്ടിയും വരും. ഏപ്രിൽ 26നാണ് ട്വിറ്റർ ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി ഇലോൺ മസ്ക് രംഗപ്രവേശം ചെയ്യുന്നത്. ഇത് ട്വിറ്റർ അംഗീകരിക്കുകയും ചെയ്തു. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഏപ്രിൽ ആദ്യത്തിൽ മസ്‌ക് സ്വന്തമാക്കിയിരുന്നു.
അതേസമയം 3.67 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന് ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇടപാട് താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തേടിയെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയാണ് ഇലോൺ മസ്ക് ഇടപാട് മരവിപ്പിച്ചത്. ഇനി ഇടപാടുമായി മുന്നോട്ടു പോകണമെങ്കിൽ ട്വിറ്റർ ഓഹരി ഉടമകളുടെ അംഗീകാരവും ബാധകമായ റെഗുലേറ്ററി അംഗീകാരങ്ങളും നിർബന്ധമാണ്.
https://www.facebook.com/Malayalivartha