വെർച്വലായി ബലാൽസംഗം, പാര്‍ട്ടി നടക്കുന്ന സ്വകാര്യ റൂമിലേക്ക് ആനയിച്ച ശേഷം ബലാത്സംഗം, ആക്രമിക്കപ്പെട്ട സമയത്ത് വോഡ്ക കൈമാറിക്കൊണ്ട് ഒരാള്‍ കണ്ടിരുന്നു, വെളിപ്പെടുത്തലുമായി ഗവേഷക....!
വെര്‍ച്വലായി താന്‍ ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി ഗവേഷക. ഇരുപത്തിയൊന്നുകാരിയായ എന്‍ജിഒ സംഓഫ്അസ് എന്ന സംഘടനയിലെ ജോലിക്കാരിയാണ് ഗവേഷകയായ പരാതിക്കാരി.ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്‌സ് ഹൊറിസോണ്‍ ആപ്പിലാണ് ഒരു അപരിചിതൻ തന്നെ ‘വെർച്വലായി ബലാൽസംഗം’ ചെയ്തത്.
പാര്‍ട്ടി നടക്കുന്ന സ്വകാര്യ റൂമിലേക്ക് ആനയിച്ച ശേഷമാണ് ബലാത്സംഗം ചെയ്തത്. മറ്റുള്ളവരുടെ സൗകര്യപ്രകാരം ഒരു പ്രത്യേക രീതിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു .തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഗവേഷക പറയുന്നു. സുരക്ഷാ ഫീച്ചര്‍ ഉപയോഗിക്കാത്തതിനാല്‍ മറ്റ് അവതാറുകള്‍ക്ക് ഗവേഷകയുടെ അവതാറിനെ സ്പര്‍ശിക്കാനായി എന്നാണ് റിപ്പോര്‍ട്ട്.
ആക്രമിക്കപ്പെട്ട സമയത്ത് വോഡ്ക കൈമാറിക്കൊണ്ട് ഒരാള്‍ കണ്ടിരിക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.മെറ്റാവേഴ്സില്‍ എത്തിയപ്പോള്‍ വിഭ്രാന്തിയുണ്ടാക്കുന്ന, സംശയമുളവാക്കുന്ന അനുഭവമാണ് തനിക്കുണ്ടായതെ. തനിക്കെന്താണ് സംഭവിക്കുന്നതെന്ന ചിന്ത ഒരു വശത്തും, ഇതെന്റെ യഥാര്‍ഥ ശരീരമല്ലല്ലോ എന്ന ചിന്ത മറുഭാഗത്തുമുണ്ടായിരുന്നു. എന്നാല്‍ സംഭവിക്കുന്നതെന്ന ആശങ്ക ഒരുവശത്തുമുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു.
എന്നാൽ,സുരക്ഷ സംബന്ധിച്ച സെറ്റിങ്സ് ഉപയോഗിക്കാതിരുന്നതാണ് ഗവേഷക ആക്രമണത്തിന് ഇരയാകാന്‍ കാരണമെന്ന് മെറ്റാവേഴ്സ് പറഞ്ഞു. മെറ്റാവേഴ്‌സിൽ സ്വന്തം അതിര്‍ത്തി നിര്‍ണയിക്കാവുന്ന ‘അകറ്റി നിർത്തല്‍’ എന്ന സെറ്റിങ്സ് ഗവേഷക ഉപയോഗിച്ചിരുന്നില്ല. സുരക്ഷാ ഫീച്ചറുപയോഗിക്കാതെ അപരിചിതരിലേക്ക് എത്തുന്നത് മെറ്റാ പിന്തുണക്കുന്നില്ലെന്നും മെറ്റാവേഴ്സ് പറഞ്ഞു.
https://www.facebook.com/Malayalivartha