അറബ് രാജ്യങ്ങളെ ഞെട്ടിച്ചു! ഇറാന്റെ തുറമുഖം കൈയ്യടക്കി ഇന്ത്യയുടെ മരണമാസ് നീക്കം... പാക്കിനും അഫ്ഗാനും വമ്പൻ തിരിച്ചടി; സൗദി അമ്പരന്നു!
ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാകുന്നു. വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യയെ സഹായിക്കും. ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ച മേഖലയിലെ നിർണ്ണായകമായ നിരവധി വിഷയങ്ങളിൽ തീരുമാനത്തിലെത്തി.
ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖത്തിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തു. ദില്ലിയിൽ എത്തിയ ഇറാൻ വിദേശ്യകാര്യ വകുപ്പ് മന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി.ഇറാനിലെ ഷാഹിദ് ബെഹെസ്തി ടെർമിനൽ, ചബഹാർ തുറമുഖം എന്നിവയുടെ വികസനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഇറാന്റെ തുറമുഖം ഇന്ത്യ ഏറ്റെടുത്തത് സൗദിക്കും പാക്കിസ്ഥാനും വൻ തിരിച്ചടിയായി. ഇന്ത്യക്കെതിരേ 15 അറബ് രാജ്യങ്ങളുടെ പ്രതിഷേധം നിലനില്ക്കെയാണ് 10 വർഷത്തേക്ക് ഇറാന്റെ തുറമുഖം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. താലിബാനും പാക്കിസ്ഥാനും ചരക്ക് നീക്കത്തിനു ആശ്രയിക്കുന്ന തന്ത്ര പ്രധാനമായ തുറമുഖം കൂടിയാണിത്.
നരേന്ദ്ര മോദിയുടെ നതന്ത്രത്തിന്റെ വൻ വിജയമാണ് ഇറാനെ ഇന്ത്യയിൽ എത്തിച്ച് കരാറുകളിൽ നിർണ്ണായക സമയത്ത് ഒപ്പിടുവിപ്പിച്ചതും. 2003 ഓടെ ചബഹാർ തുറമുഖത്തിൽ ഇന്ത്യ യുടെ പ്രവർത്തനം തുടങ്ങി എങ്കിലും 2014 ന്റെ രണ്ടാം പകുതിയിൽ ഇറാന്റെ ഈ തുറമുഖ വികസനം ഇന്ത്യ ഊർജിതമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2015 മെയ് മാസത്തിൽ ചബഹാർ തുറമുഖത്തിന്റെ വികസനത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു.
ഈ ധാരണാപത്രം 2016 മെയ് 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെഹ്‌റാൻ സന്ദർശന വേളയിൽ ആയിരുന്നു. ചബഹാർ തുറമുഖത്തെ സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഔപചാരിക 10 വർഷത്തെ കരാറാണ് ഇപ്പോൾ ഉള്ളത്. ഒരു അറബ് രാജ്യത്തിന്റെ തുറമുഖം ഇന്ത്യ പൂർണ്ണമായി ഏറ്റെടുത്ത് നടത്തുന്നത് ഇതാദ്യമാണ്.
ദില്ലിയിൽ നരേന്ദ്ര മോദിയേ കാണാൻ ഇറാൻ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ ദില്ലിയിൽ എത്തിയത്.. ഇറാൻ ഇന്ത്യക്ക് ഒപ്പം ഉണ്ടെന്നും പാക്കിസ്ഥാനും താലിബാനും എതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യക്കൊപ്പം നില്ക്കും എന്നും ചർച്ചയിൽ സൂചിപ്പിച്ചു. ഭീകര പിന്തുണയോടെയാണ് പാക്കിസ്ഥാനും താലിബാനും പ്രവർത്തിക്കുന്നത്.
അത്തരം ഭീകരതക്കെതിരേ ഇന്ത്യയും ഇറാനും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും എന്നും ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു.
ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാകുന്നു. വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യ സഹകരണം ഉണ്ടാകും. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ചർച്ചകൾക്ക് കൂടുതലും ഇറാൻ വിദേശ്യകാര്യ മന്ത്രിയുമായി നടത്തിയത്.
https://www.facebook.com/Malayalivartha