ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി വാക്ക് തര്‍ക്കം; ഇതിന്റെ ദേഷ്യത്തിൽ ക്രിസ്ത്യൻ സഹോദരങ്ങൾക്കെതിരെ പ്രവാചക നിന്ദയ്ക്ക് കേസ് കൊടുത്തു; 2018 ല്‍ വിധിച്ച വധശിക്ഷ ശരിവെച്ച് പാക് ഹൈക്കോടതി
പ്രവാചക നിന്ദ നടത്തിയ രണ്ട് പേരെ വധ ശിക്ഷയ്ക്ക് വിധിച്ച് പാകിസ്ഥാൻ കോടതി. സഹോദരങ്ങളായ ഖൈസര്‍ അയൂബ്, അമൂന്‍ അയുബ് എന്ന രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2018 ല്‍ വിധിച്ച വധശിക്ഷ പാക് ഹൈക്കോടതി ശരിവെച്ചത് ഇപ്പോഴാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരു സഹോദരങ്ങളും വിവാഹിതരാണ്.
ഖൈസര്‍ അയൂബിന് മൂന്ന് കുട്ടികളുണ്ട്. 2011 ല്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് കുഴപ്പമായത്. പോസ്റ്റില്‍ പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ പരാതി നല്‍കി. 2018 ല്‍ ഇരുവര്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ഇയാള്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് വ്യക്തമാക്കുന്നത്. പ്രതികള്‍ക്ക് നിയമ സഹായം നല്‍കുന്നവരാണ് സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ്. അവർ പറയുന്നത് 2011 ല്‍ ഖൈസര്‍ അയുബ് ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി വാക്ക് തര്‍ക്കം ഉണ്ടായിയെന്നാണ്.
ഇതിന്റെ ദേഷ്യത്തിൽ ഇയാള്‍ അയൂബിനും സഹോദരനുമെതിരെ പ്രവാചക നിന്ദ കേസ് കൊടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇരുവരും പാകിസ്താന്‍ വിട്ടു പോയി. ആദ്യം സിംഗപ്പൂരിലേക്കും പിന്നീട് തായ്‌ലന്റിലേക്കും ഇവര്‍ പോയി. പക്ഷേ ഇരു സ്ഥലത്തും ഇവര്‍ക്ക് താമസാനുമതി നീട്ടിക്കിട്ടിയില്ല. ഇതോടെ 2012 ല്‍ ഇവര്‍ക്ക് പാകിസ്താനിലേക്ക് വീണ്ടും തിരിച്ചു വരേണ്ടി വന്നു. ഇതോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതും വധ ശിക്ഷ ശരി വച്ചതും.
https://www.facebook.com/Malayalivartha