ഈജിപ്‌തില്‍ അടിയന്തരാവസ്ഥ; സൈനിക നടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു
ഈജിപ്‌തില്‍ കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ആദിലി മന്‍സൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് മുര്‍സിയുടെ അനുകൂലികളുടെ ക്യാമ്പിനു നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുര്‍സിയെ പ്രസിഡന്‍റ് സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ കയ്‌റോയിലെ റബ അല്‍ അവാദിയ പള്ളിക്ക് സമീപവും നഹ്ദ ചത്വരത്തിലും തമ്പടിച്ച മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കുനേരേയാണ് സുരക്ഷാസേനയുടെ ആക്രമണം ഉണ്ടായത്. എന്നാല്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് മുസ്ലിം ബ്രദര്‍ഹുഡിന്റെ ആരോപണം.
ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് എല്‍- ബെല്‍താഗിയുടെ 17 വയസുകാരിയായ മകളും, മാധ്യമപ്രവര്‍ത്തകരും കൊല്ലപെട്ടവരില്‍ പെടുന്നു. സൈനിക നടപടിയില്‍ യുഎസും യൂറോപ്യന്‍ യൂണിയനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തി.
അതിനിടെ ഇടക്കാല സര്‍ക്കാരിലെ വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് എല്‍ ബറാദി രാജിവച്ചത് സൈനിക നേതൃത്വത്തിന് തിരിച്ചടിയായി. സൈനികാക്രമണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും അറബ് ലീഗും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ഈജിപ്‌ഷ്യന്‍ സൈനിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
അതേസമയം സൈനിക നടപടികളെ ന്യായീകരിച്ച ഇടക്കാല പ്രധാനമന്ത്രി ഹസെം എല്‍-ബെബ്ലാവി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും തയാറായില്ല. കൂട്ടക്കൊലയെന്നാണ് മുര്‍സി അനുകൂലികള്‍ സൈനിക നടപടിയെ വിശേഷിപ്പിച്ചത്.
https://www.facebook.com/Malayalivartha