ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണത്തില്‍ തീവ്രഘട്ടം അവസാനിച്ചെന്ന സൂചന നല്‍കി നെതന്യാഹു; ഇനി ലക്‌ഷ്യം ഹിസ്ബുള്ള: ഗാസയിലെ 21,000 കുട്ടികളെ കാണാതായതായി റിപ്പോർട്ടുകൾ...
![](https://www.malayalivartha.com/assets/coverphotos/w657/313523_1719399121.jpg)
ഇസ്രായേൽ ഹമാസ് യുദ്ധം എട്ട് മാസങ്ങൾ പിന്നിടുമ്പോൾ ഹമാസിനെ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണത്തില്‍ തീവ്രഘട്ടം അവസാനിച്ചെന്ന സൂചന നല്‍കി ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സൈനിക വിന്യാസത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. എന്നാല്‍, ഗാസയില്‍ തീവ്ര പോരാട്ടം അവസാനിച്ചാല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ നടപടി ശക്തമാക്കുമെന്നും ഇസ്രയേലിന്റെ ചാനല്‍ 14-ന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി.
ലെബനന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന സൂചനയും നെതന്യാഹു വ്യക്തമാക്കുന്നു. ആക്രമണം ഭയന്ന് ലബനന്‍ അതിര്‍ത്തിയില്‍ നിന്നും പലായനം ചെയ്തവരെ തിരിച്ചെത്തിക്കും,'' നെതന്യാഹു പറഞ്ഞു. എന്നാല്‍ വീണ്ടും സംഘടിക്കുന്നതില്‍നിന്ന് ഹമാസിനെ തടയാന്‍ ലക്ഷ്യമിട്ടുള്ള ടാര്‍ഗെറ്റഡ് സ്‌ട്രൈക്കുകള്‍ തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ മുനമ്പില്‍ ഹമാസ് തടവിലാക്കിയ 120ഓളം ബന്ദികളെ പരാമര്‍ശിച്ചുകൊണ്ട് ഭാഗികമായ ഒരു കരാര്‍ ഉണ്ടാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഹമാസിനെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി ഒരിടവേളയ്ക്കുശേഷം യുദ്ധം തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല,'' നെതന്യാഹു പറയുന്നു. ഗാസ മുനമ്പില്‍നിന്ന് ഹമാസിനെ പൂര്‍ണമായി നീക്കംചെയ്യുകയെന്ന ലക്ഷ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും പലസ്തീനില്‍ തടവിലാക്കപ്പെട്ട നൂറോളം ബന്ദികളെ മോചിപ്പിക്കുന്ന തരത്തിലുള്ള കരാറിന് മാത്രമേ ഇസ്രയേല്‍ സമ്മതം അറിയിക്കുകയുള്ളുവെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ ഗാസയില്‍ ഏകദേശം 21,000 കുട്ടികളെ കാണാതായതായി റിപ്പോർട്ടുകൾ. ബ്രിട്ടീഷ് സഹായ ചാരിറ്റി ഗ്രൂപ്പായ സേവ് ദ ചില്‍ഡ്രന്‍ സംഘടനയാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കാണാതായ ആയിരക്കണക്കിന് കുട്ടികള്‍ കെട്ടിടത്തിനടിയിലോ രേഖപ്പെടുത്താത്ത കൂട്ടകുഴിമാടങ്ങളിലോ ആകാമെന്നും സ്‌ഫോടക വസ്തുക്കളാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പരുക്കുകളേറ്റും, ഇസ്രയേല്‍ സൈന്യം തടവിലാക്കിയും സംഘര്‍ഷത്തില്‍ കാണാതാവുകയും പോയിട്ടുണ്ടാകാമെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
''ഗാസയിലെ നിലവിലെ സാഹചര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനും ഉറപ്പ് വരുത്താനും സാധിക്കില്ല. എന്നാല്‍ കുറഞ്ഞത് 17,000 കുട്ടികളെങ്കിലും കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞിട്ടുണ്ടാകാം. ഏകദേശം 4000-ത്തോളം കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടാകും. കണക്കില്‍പ്പെടാത്ത കുട്ടികള്‍ കൂട്ടകുഴിമാടങ്ങളില്‍ പെട്ടിട്ടുണ്ടാകും,'' റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒമ്പത് മുതല്‍ 250 പലസ്തീന്‍ കുട്ടികള്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഗാസയിലെ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് സേവ് ദ ചില്‍ഡ്രന്റെ പശ്ചിമേഷ്യ മേഖലാ ഡയറക്ടര്‍ ജെറെമി സ്റ്റോണര്‍.
https://www.facebook.com/Malayalivartha