Widgets Magazine
01
Jul / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തോൽവിക്കുള്ള മുഴുവൻ കാരണവും മുഖ്യമന്ത്രിയുടെ തലയിൽ വീണിരിക്കുകയാണ്..തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന്...സ്വന്തം അണികൾ തന്നെ തുറന്നടിച്ചിരിക്കുകയാണ്...


'ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ആണെടാ ഞാൻ... 'അമ്മ സംഘടനയുടെ മീറ്റിംഗിലേക്കുള്ള സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി...ഉപഹാരം നല്‍കി വരവേറ്റ് മോഹന്‍ലാല്‍.. പലരും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചു... അവിടെ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു...


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പിടിയിൽ...


കിടങ്ങൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചു; കിടങ്ങൂർ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ...


സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തിയോ? 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു... പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ..

ലബനനെ വിറപ്പിച്ച് IDF ആക്രമണം പേടിച്ചുവിറച്ച് ഖത്തര്‍;ഇസ്രയേല്‍ അടുത്ത കുറിവെക്കുന്നത് തങ്ങള്‍ക്കോ,ദോഹയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്ന മൊസാദ് ഭീതി പടര്‍ത്തുന്നു,അടവ് പിഴച്ച് ഇറാന്‍ ഭരണകൂടവും നില്‍ക്കുന്നു,ലബനന്‍ കത്തിച്ച് ചാമ്പലാക്കുമെന്ന നെതന്യാഹുവിന്റെ വെല്ലുവിളി നിസ്സാരമല്ല

28 JUNE 2024 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം,യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു

വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു... മൂന്ന് മരണം.... വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്....

ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരം

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം... സൈന്യം വെസ്റ്റ് ബാങ്കിലേക്കും യുദ്ധം വ്യാപിപ്പിച്ചിട്ടുണ്ട്...റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രാ​യൽ ആക്രമണം രൂക്ഷമാണ്​...

ലോകത്തെ നാലാമത്തെ സൈനിക ശക്തി..പണിപ്പുരയിൽ അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍; ഗാസയില്‍ സംഭവിക്കാനിരിക്കുന്നത് ഹിരോഷിമയോ നാഗസാക്കിയോ അതിനപ്പുറമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം..

ലബനനിലേക്ക് ഇരച്ചുകയറി ഒരറ്റത്തൂന്ന് ആക്രമണം തുടങ്ങിക്കഴിഞ്ഞു ജൂതപ്പട. റഫയില്‍ നിന്നും ഐഡിഎഫ് ലബനനിലേക്ക് തിരിയുമ്പോള്‍ ബയപ്പെടുന്നത് ഖത്തറാണ്. എന്തിനുള്ള പുറപ്പാട് ഇസ്രയേല്‍ നടത്തുന്നതെന്ന് ഭയം. ശത്രുക്കളെയെല്ലാം മടയില്‍ക്കയറി അടിക്കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി കഴിഢഞ്ഞു. അതായത് ഒക്ടോബര്‍ ഏഴിന് ജൂതരാഷ്ട്രത്തിന് നേരെ നടന്ന്ത പോലെ ഒരു യുദ്ധം ഇനി നടത്താന്‍ ഒരുത്തര്‍ക്കും ധൈര്യം വരരുത്. അതുകൊണ്ട് ശത്രുക്കളെയെല്ലാം ഒറ്റയടിക്ക് തീര്‍ത്തേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന്. തുടക്കത്തില്‍ ഗാസയില്‍ മാത്രം ഒതുങ്ങിയ യുദ്ധം പൊടുന്നനെയാണ് റഫയിലേക്ക് ഐഡിഎഫ് വ്യാപിപ്പിച്ചത്. കാരണം ഈജിപ്ത് അതിര്‍ത്തിയില്‍ ഹമാസ് ഗ്രൂപ്പുകള്‍ തുരങ്കം ഉണ്ടാക്കി അതിനുള്ളിലിരുന്ന് ആക്രമണം നടത്തിയിരുന്നു. റഫയില്‍ കയറിയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. അതും കഴിഞ്ഞ് നേരെ ലബനനിലേക്ക് എത്തിയിരിക്കുന്നു. അടുത്തത് ആരെന്നതാണ് ഖത്തറിനെ ഭയപ്പെടുത്തുന്നത്. ഇതേ ഭയത്തിലാണ് തുര്‍ക്കിയും.

ഖത്തര്‍ ഭയപ്പെടുന്നത് ഹമാസിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചിട്ടുള്ളത് എട്ടിന്‍രെ പണിയാകുമോ എന്നതാണ്. കൂടാതെ ഹമാസ് തലവന്മാര്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത് ഖത്തറിലാണ്. ആ അറബ് മണ്ണിലിരുന്നുകൊണ്ടാണ് നേതാക്കള്‍ ഗാസയിലെ യുദ്ധം നിയന്ത്രിച്ചത്. റഫയിലേക്ക് ജൂതപ്പട ആക്രമണം നടത്തിയപ്പോള്‍ മുതല്‍ ഉറക്കം നഷ്ടപ്പെട്ടു ഖത്തറിന്. ഇപ്പോള്‍ ലബനനിലേക്ക് കയറിയതോടെ അടുത്തത് ഖത്തറിനെ കുറിവെയ്ക്കുമോയെന്ന ഭയം. മൊസാദ് ചാരന്മാര്‍ ഇപ്പോഴും ദോഹയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ട്. ഇസ്മയില്‍ ഹനിയേയും, യഹിയ സിന്‍വാറും ഇരുവരേയും കിട്ടാതെ മൊസാദും അടങ്ങില്ല. ഇതിനിടെ ഐഡിഎഫ് ലബനനില്‍ ആക്രമണം അഴിച്ചുവിട്ടതോടെ ഇറാന്റെ പ്ലാന്‍ പൊളിയുന്നു. നേരിട്ട് കളത്തിലിറങ്ങാതെ ഹിസ്ബുള്ളയെ കളത്തിലിറക്കി പോര് കടുപ്പിക്കാന്‍ പദ്ധതി മെനഞ്ഞത് ഇറാനാണ്. ടെഹ്‌റാനില്‍ ഹിസ്ബുള്ള ഇറാന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇസ്രയേലിന്റെ ലെബനന്‍ നീക്കത്തില്‍ വിറളിപിടിച്ചിരിക്കുകയാണ് അറബ് രാഷ്ട്രങ്ങള്‍.

ലബനാനിലെ ഷിയാ സായുധ സംഘമായ ഹിസ്ബുല്ലയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന നീക്കമാണ് പശ്ചിമേഷ്യയെ ആശങ്കയിലാക്കുന്നത്. ഘോരമായ യുദ്ധത്തിന് പശ്ചിമേഷ്യ സാക്ഷിയാകേണ്ടി വരുമോ എന്നാണ് ഭീതി. കഴിഞ്ഞ മാസം ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്ററെ ഇസ്രായേല്‍ സൈന്യം വധിച്ചതാണ് സ്ഥിതി വഷളാക്കിയത്. നൂറോളം റോക്കറ്റുകള്‍ അയച്ച് ഹിസ്ബുല്ല മറുപടി നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് ഹൈഫയിലെയും മറ്റും തന്ത്രപ്രധാന സ്ഥലങ്ങളുടെ വീഡിയോ ഹിസ്ബുല്ല പുറത്തുവിട്ടത് ഇസ്രായേലിനെ അമ്പരപ്പിച്ചിട്ടുണ്ട്... ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളും സൈനിക ആയുധപുരകളും തുറമുഖങ്ങളും ആക്രമിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഹിസ്ബുല്ല ചെയ്തത്. തൊട്ടുപിന്നാലെ യോഗം ചേര്‍ന്ന ഇസ്രായേല്‍ സൈനിക കമാന്റര്‍മാര്‍ ഏത് സമയവും യുദ്ധം തുടങ്ങിയേക്കാമെന്ന സൂചന നല്‍കി. ഹമാസുമായുള്ള കടുത്ത യുദ്ധം അവസാനിച്ചെന്നും പക്ഷേ, ആക്രമണം തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

ഹമാസിനെതിരെ ആക്രമണം നടത്തുന്ന സൈന്യത്തിലെ വലിയൊരു ഭാഗത്തെ ലബ്‌നാന്‍ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ മാറ്റി വിന്യസിച്ചിരിക്കുകയാണ്. ഹമാസുമായുള്ള യുദ്ധം പോലെയാകില്ല ഹിസ്ബുല്ലയുമായുള്ള യുദ്ധം എന്ന് പശ്ചിമേഷ്യയിലെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഉപരോധത്തില്‍ ചുറ്റപ്പെട്ട പ്രദേശമായ ഗാസയില്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ കഴിഞ്ഞിരുന്നവരാണ് ഹമാസ്. എന്നാല്‍ ലബ്‌നാനും ഹിസ്ബുല്ലയും അങ്ങനെയല്ല. ലബ്‌നാനിലെ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ഷിയാ വിഭാഗമാണ് ഹിസ്ബുല്ല. ഇവരുടെ നേതാവ് ഹസന്‍ നസറുല്ലയുടെ വാക്കുകള്‍ വേദവാക്യമായി കരുതുന്നവരാണ് ഷിയാ വിശ്വാസികള്‍. മാത്രമല്ല, ഒരു ലക്ഷം ഭടന്മാര്‍ ഹിസ്ബുല്ലയ്ക്കുണ്ട്. ഇറാനില്‍ നിന്ന് ലബ്‌നാനിലേക്ക് ആയുധങ്ങള്‍ കൈമാറാന്‍ വേഗത്തില്‍ സാധിക്കുകയും ചെയ്യും. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഭാഗമാകുമെന്നാണ് സൂചനകള്‍.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാഖ്, ഇറാന്‍, സിറിയ, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ ലബ്‌നാനിലെ ഷിയാ പോരാളികളും ഹിസ്ബുല്ലയെ സഹായിക്കാന്‍ എത്തും. ഈ രാജ്യങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഭാഗമാകുമെന്ന് അറിയിച്ചതായി ഹസന്‍ നസറുല്ല പരസ്യപ്പെടുത്തിയിരുന്നു. ഹമാസിനെക്കാള്‍ കരുത്തുള്ള സൈനിക ശക്തിയാണ് ഹിസ്ബുല്ല എന്നതും എടുത്തുപറയണം. ഹിസ്ബുല്ലയുമായി യുദ്ധമുണ്ടാകരുത് എന്ന് അമേരിക്ക ഇസ്രായേലിനോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുഎന്‍ മേധാവിയും ഇക്കാര്യത്തില്‍ താക്കീത് നല്‍കി. മറ്റൊരു ഗാസ ആവര്‍ത്തിക്കരുതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇസ്രായേല്‍ മന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥര്‍ നിലവില്‍ ലബ്‌നാനിലെത്തിയിട്ടുണ്ട്. ഹമാസിന്റെ കൈവശം അത്യാധുനിക ആയുധങ്ങളില്ല. എന്നാല്‍ ഹിസ്ബുല്ലയ്ക്ക് എല്ലാ സംവിധാനങ്ങളുമുണ്ട്. മാത്രമല്ല, ഇറാനില്‍ നിന്ന് ആയുധങ്ങളെത്തിക്കുന്നതിന് തടസമുണ്ടാകുകയുമില്ല. ഇത് ഇസ്രായേലിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകനായ ഖാസിം ഖാസിര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, ഇസ്രായേല്‍ സൈന്യത്തിന് സഹായം ചെയ്യാന്‍ സൈപ്രസിന് പദ്ധതിയുണ്ട് എന്ന് കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആരോപിച്ചിരുന്നു. അങ്ങനെ ചെയ്താല്‍ സൈപ്രസിനെയും ആക്രമിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നു. യൂണിയനിലെ അംഗരാജ്യമാണ് സൈപ്രസ്. ഇവരുടെ തുറമുഖങ്ങളും സൈനിക കേന്ദ്രങ്ങളും ഇസ്രായേലിന് വേണ്ടി തുറന്നുകൊടുക്കുമെന്ന വിവരം ലഭിച്ചുവെന്നാണ് ഹിസ്ബുല്ല സൂചിപ്പിചച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്റെ അടുക്കളയില്‍ ഒളിച്ച മുതലാളി ആരാണ്;അണികള്‍ മഷിയിട്ട് നോക്കിയിട്ടും ആളെ കിട്ടുന്നില്ല,ആരോപണം ഉന്നയിച്ച സിപിഎം നേതാവിനെതിരെ കൊടുവാളെടുത്ത് സ്വരാജ്,കോര്‍പറേറ്റുകളുമായുള്ള മുഖ്യന്റെ ബന്ധം  (32 minutes ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ പാർട്ടി ഒരു അവസരം കൂടി നൽകും....തീരുമാനം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ..മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും വിലയിര  (51 minutes ago)

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമ  (59 minutes ago)

കടം വാങ്ങിയ പണം തിരികെ കിട്ടാൻ പരാതിയുമായി എത്തിയ യുവാവിനെ പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് എ എസ് ഐ : പരാതിക്കാരനെ എ എസ് ഐ അസഭ്യം പറയുന്ന വീഡിയോ പുറത്ത്  (1 hour ago)

24 വര്‍ഷത്തെ നിയമപോരാട്ടം... ഒടുവില്‍ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ച് കോടതി  (1 hour ago)

വൈദ്യുതി ലൈനിൽ തട്ടി ചെറുവിമാനം തകർന്നുവീണു... മൂന്ന് മരണം.... വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തിൽപെട്ടത്....  (1 hour ago)

ലോക്സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തികാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി... ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നതെന്നു പറഞ്ഞാണു രാഹുൽ ഗാന്ധി ശിവന്റെ ചിത്രം ഉയർത്തിയത്...ഹിന്ദുക്കളെ അക്  (1 hour ago)

അമ്മയെ വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം : ശിക്ഷിച്ചത് അയർക്കുന്നം സ്വദേശിനിയെ... മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം സാക്ഷി 15 വയസുള്ള കുട്ടിയുടെ മൊഴിയാണ്  (1 hour ago)

'തലയ്ക്ക് വെളിവില്ലാതെ പോയിട്ടില്ല' കയറി പൊട്ടിച്ച് ജയശങ്കർ..!പിണറായിയുടെ അന്തകൻ S G തന്നെ തെളിവുകൾ ഇതാ  (2 hours ago)

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയിലെ വിമര്‍ശനം ഞെട്ടിക്കുന്നത്... എന്നാല്‍ മേയറെ സംരക്ഷിക്കുന്ന നിലപാടാകും സിപിഎം നേതൃത്വം എടുക്കുക.... മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശന  (2 hours ago)

ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരം  (2 hours ago)

റഫയിലെ ഹമാസ് തുരങ്കവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ഐഡിഎഫ് തകർത്തു... .തെക്കൻ ഗാസയിലെ റഫയിൽ ഐക്യരാഷ്ട്രസഭയുടെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഹമാസ് തുരങ്കം ആണ് തകർത്തതെന്നു ഐഡിഎഫ്  (2 hours ago)

ഈ നിമിഷം എനിക്ക് തോന്നുന്നു, ഏറ്റവും അനുഗ്രഹിക്കപ്പെട്ടയാളാണ് ഞാൻ എന്ന്... നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി'- അമ്മയുടെ ഒന്നാംനമ്പർ അംഗത്വകാർഡ് നെഞ്ചോട് ചേർത്ത് വെച്ചശേഷം തുളുമ്പാൻ തുടങ്ങിയ കണ്ണുകളോടെ സ  (2 hours ago)

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി....  (2 hours ago)

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; വീട്ടില്‍ ഡയാലിസിസ് ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് എല്ലാ ജില്ലകളിലും ലഭ്യമാക്കി...  (3 hours ago)

Malayali Vartha Recommends