ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം... ശക്തപ്പെടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് എട്ടിന് റഷ്യ സന്ദര്‍ശിക്കും...പ്രതിരോധം, എണ്ണ, തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും..
![](https://www.malayalivartha.com/assets/coverphotos/w657/313713_1719645835.jpg)
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദർശനം എപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിലൂടെ ഉള്ള യാത്രകളിലൂടെ ആ രാജ്യവുമായി പല തന്ത്രപരമായ നീക്കങ്ങളും ഇന്ത്യ നടത്താറുണ്ട് . അതെല്ലാം ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുന്നതും ആണ്. ഇപ്പോഴിതാ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് എട്ടിന് റഷ്യ സന്ദര്‍ശിക്കും. പ്രതിരോധം, എണ്ണ, തുടങ്ങി തന്ത്രപ്രധാനമായ പലകാര്യങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും. ജൂലൈ 8 നായിരിക്കും സന്ദർശനമെന്നാണാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന വിവരം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് സന്ദർശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനായുള്ള സജീവമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മോസ്കോയിലെ റഷ്യൻ സർക്കാർ പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു, ഇതിനു പിന്നാലെയാണ് സന്ദർശനം സംബന്ധിച്ച് ഇന്ത്യ കൂടുതൽ വ്യക്തത വരുത്തിയത്.ഈ വർഷം മെയ് മാസത്തിൽ പുടിൻ അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജൂൺ 9 നാണ് നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.2022 ലെ യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ റഷ്യ സന്ദര്ശനമായിരിക്കും ഇത്. കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ഇന്ത്യ -റഷ്യ വാർഷിക ഉച്ചകോടിക്കായി 2021 ലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
2022 സെപ്റ്റംബർ 16 ന് ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ടിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തമാക്കൻ ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. വ്യാപാരം ഉൾപ്പെടെ പല നിർണ്ണായക മേഖലകളിലും ഇന്ത്യ റഷ്യയുമായി സഹകരിക്കുന്നുണ്ട്.പ്രധാനമന്ത്രി മോദിക്ക് രാജ്യത്തേക്ക് വരാനുള്ള തുറന്ന ക്ഷണമുണ്ടെന്ന് മാർച്ചിൽ റഷ്യ പറഞ്ഞിരുന്നു. 2019ൽ വ്‌ളാഡിവോസ്‌റ്റോക്കിൽ നടന്ന സാമ്പത്തിക ഫോറത്തിനായാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. 2015ലായിരുന്നു പ്രധാനമന്ത്രിയുടെ അവസാന മോസ്‌കോ സന്ദർശനം.2022 മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉയർച്ചയിലാണ്, ഇന്ത്യ റഷ്യയുടെ പ്രധാന വ്യാപാര പങ്കാളിയായി. ഉക്രൈൻ യുദ്ധത്തിൽ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തെ തുടർന്ന് റഷ്യയുടെ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി.
വാസ്തവത്തിൽ, സർക്കാർ കണക്കുകൾ പ്രകാരം, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 2022 സാമ്പത്തിക വർഷത്തിൽ 2.47 ബില്യൺ ഡോളറിൽ നിന്ന്2024 സാമ്പത്തിക വർഷത്തിൽ 46.49 ബില്യൺ ഡോളറായി ഉയർന്നു. ക്രൂഡ് ഓയിലും പെട്രോളിയം ഉൽപന്നങ്ങളും റഷ്യയിൽ നിന്ന് ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മോസ്‌കോയിലേക്കുള്ള തൻ്റെ അഞ്ചു ദിവസത്തെ സന്ദർശനത്തിനിടെ പുടിനുമായി ചർച്ച നടത്തിയിരുന്നു.ജയശങ്കറിൻ്റെ സന്ദർശന വേളയിൽ കൂടംകുളം ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട മൂന്ന് രേഖകൾ, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ എന്നിവയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം, വിദേശകാര്യ ഓഫീസ് കൺസൾട്ടേഷനുകളുടെ പ്രോട്ടോക്കോൾ എന്നിവയിൽ ഒപ്പുവച്ചു.
https://www.facebook.com/Malayalivartha