2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്... ആദ്യ സംവാദത്തില്‍ ഏറ്റുമുട്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡനും... റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും..90 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദത്തിലാണ് ഇരുവരും പങ്കെടുത്തത്...
![](https://www.malayalivartha.com/assets/coverphotos/w657/313721_1719654425.jpg)
2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സംവാദത്തില്‍ ഏറ്റുമുട്ടി യു.എസ് പ്രസിഡന്റ് ജോ ബൈഡനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപും. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സംവാദത്തിലാണ് ഇരുവരും പങ്കെടുത്തത്.ട്രംപ് അധികാരമേറ്റതിന് പിന്നാലെ തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ കുറിച്ചും നിരവധി ആളുകള്‍ മരിച്ച കൊവിഡ് 19 മഹാമാരിയെ ട്രംപ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ബൈഡന്‍ ചര്‍ച്ച ആരംഭിച്ചത്.ഇതോടെ ബൈഡന്‍ ഭരണകൂടത്തിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ട്രംപും തിരിച്ചടിച്ചു. ‘പ്രസിഡന്റ് അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്തില്ല. മോശമായാണ് ആ പദവിയില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഇന്ന് വിലക്കയറ്റം നമ്മുടെ രാജ്യത്തെ കൊല്ലുന്നു. ഇത് ജനങ്ങളെ തീര്‍ത്തും കൊല്ലുകയാണ്, ട്രംപ് പറഞ്ഞു.
സംവാദത്തിൽ ഇസ്രായേൽ ഹമാസ് യുദ്ധവും ഏറെ ചർച്ചയായി.ഈ യുദ്ധത്തിൽ തുടക്ക് മുതൽ തന്നെ ഇസ്രായേലിന് പൂർണ പിന്തുണ നൽകി കൊണ്ട് ഒപ്പം നിൽക്കുന്ന രാജ്യമാണ് അമേരിക്ക എന്നുള്ളത് എല്ലാവർക്കും അറിയാം. ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ… 2000 പൗണ്ടിന്റെ ബോംബുകൾ ഗാസയിൽ ഇടാൻ ഞാൻ ഇസ്രായേലിനു നല്കും- അമേരിക്കയിൽ തരംഗമായി ഡോണാൾഡ് ട്രംപ്. അമേരിക്കയിൽ ഇപ്പോൾ ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിൽ ചേരിതിരിഞ്ഞ ഒരു പോരാട്ടത്തിലാണ്.ആരാണ് ഇസ്രായേലിനെ എതിരായിട്ടുള്ള ശക്തി ആരാണ് സഹായിക്കുന്നത്. ഇതാണ് ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത് .ജോബ് ബൈഡൻ ഇപ്പോൾ പലസ്തീനിന്റെ ഒരു ആളാണ് പലസ്തീൻ തീവ്രവാദികളുമായി ബന്ധപ്പെട്ട് അവരെ സഹായിക്കാൻ നിൽക്കുന്ന ആളാണ് ഇസ്രായേലിൽ എതിരായിട്ട് നിലകൊള്ളുന്നു
ഇസ്രായേലിന്റെ ആയുധങ്ങൾ കൊടുക്കുന്നില്ല ഇതാണ് ഇപ്പോൾ ഈ ജോബ് ബൈഡൻ നടത്തിക്കൊണ്ടിരിക്കുന്നത് ഞാനായിരുന്നു ഇപ്പോൾ അമേരിക്കയുടെ പ്രസിഡന്റ് എങ്കിൽ ഇല്ലാതാക്കി ഇസ്രായേലിനെ വിജയിപ്പിക്കുമായിരുന്നുവെന്ന് മുൻ അമേരിക്കൻ പ്രസിഡണ്ടും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയിട്ടുള്ള ഡൊണാൾഡ് ട്രംപ്.ഇസ്രായേൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഈ രണ്ടുപേരും പൊരിഞ്ഞ പോരാട്ടം നടത്തിയതിന്റെ കഴിഞ്ഞ ദിവസത്തെ ഒരു രണ്ട് സ്ഥാനാർഥികളും തമ്മിലുള്ള ഒരു സംവാദത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. പ്രധാനമായിട്ടും ജോബ് ബൈഡനെ വിമർശിച്ചുകൊണ്ട് അമേരിക്കയുടെ മുൻപ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയും ആയിട്ടുള്ള ട്രംപ് പറയുന്നത് ഇയാൾ അല്ലെങ്കിൽ ജോബ് പലസ്തീനിയാണ്.
പലസ്തീനിയെപ്പോലെ പെരുമാറുന്നു വിദേശനയം കൈകാര്യം ചെയ്യുവാൻ ഇയാളെക്കൊണ്ട് അതായത് കൊണ്ട് കഴിയില്ല സമ്പൂർണ്ണ പരാജയമാണ് അവൻ ഇസ്രായേലിന് ആയുധങ്ങൾ കൊടുക്കുന്നില്ല അതുകൊണ്ടുതന്നെ ഈ യുദ്ധം വളരെ സങ്കീർണ്ണം ആയിട്ട് പോവുകയാണ്.എന്നാല്‍ ഇന്നലത്തെ സംവാദത്തില്‍ സമയമെടുത്തിട്ടാണെങ്കിലും ഗസയില്‍ ഇസ്രഈല്‍ അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്.
https://www.facebook.com/Malayalivartha