ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം... സൈന്യം വെസ്റ്റ് ബാങ്കിലേക്കും യുദ്ധം വ്യാപിപ്പിച്ചിട്ടുണ്ട്...റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രായൽ ആക്രമണം രൂക്ഷമാണ്...
![](https://www.malayalivartha.com/assets/coverphotos/w657/313838_1719824628.jpg)
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്. ഗാസ കൈയ്യടക്കിയതോടെ ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലേക്കും യുദ്ധം വ്യാപിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ലബനാനിൽ നിന്ന് ഹിസ്ബുല്ല അയച്ച റോക്കറ്റ് ഗുലാൻ കുന്നിലെ ഇസ്രായേൽ സൈനിക കേന്ദ്രത്തിൽ പതിച്ച് 18 പേർക്ക് പരിക്കേറ്റു. ഒരു സൈനികന്‍റെ നില ഗുരുതരമാണ്. മെതുല്ല, അപ്പർ ഗലിലീ എന്നിവിടങ്ങളിലെ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ഹിസ്ബുല്ലയുടെ ആക്രമണം നടന്നു.അതിനിടെ ഇസ്രായേൽ സൈന്യം ലബനാന്‍റെ വിവിധ കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞ്ഞു.
സംഘർഷം വ്യാപകമായ സാഹചര്യത്തിൽ പൗരൻമാരോട് ലബനാനിൽ നിന്ന് ഉടൻ മടങ്ങാൻ സൗദി അറേബ്യ നിർദേശിച്ചു. ലബനാൻ സ്ഥിതിഗതികൾ വിലയിരുത്തിയതായി തുർക്കി, ഇറാൻ നേതാക്കൾ അറിയിച്ചു.യുദ്ധം ഉണ്ടായാൽ ലബനാന്‍റെ കൂടെ നിലയുറപ്പിക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റഫ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിലും ഇസ്രായൽ ആക്രമണം രൂക്ഷമാണ്. വ്യോമാക്രമണത്തിനു പുറമെ ഷെല്ലാക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.ഗസ്സ സിറ്റിയിലെ ശുജാഇയയിൽ നാലാം ദിവസമായ ഇന്നലെയും ഇസ്രായേൽ ആക്രമണം നടത്തി.ഹമാസ് നിർമിത തുരങ്കങ്ങൾക്കുള്ളിലും പുറത്തുമായി ശക്തമായ ആക്രമണമാണ് തുടരുന്നതെന്ന് സൈന്യം അറിയിച്ചു.അതേസമയം, തുരങ്കങ്ങളിൽ ഫലസ്തീനികളെ ഇസ്രായേൽ സൈന്യം മനുഷ്യകവചമാക്കുന്നതിന്‍റെ തെളിവുകൾ അൽജസീറ ചാനൽ പുറത്തുവിട്ടു.
ഫലസ്തീൻ തടവുകാരെയാണ് യുദ്ധത്തിൽ മനുഷ്യകവചമാക്കി മാറ്റുന്നത്. ശുജാഇയയിലെ തെരുവുകളിലും മറ്റും നിരവധി മൃതദേഹങ്ങൾ അനാഥമായി കിടക്കുന്നതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഇന്ധനക്ഷാമത്തെ തുടർന്ന് ഗസ്സയിലെ അവശേഷിച്ച പ്രധാന ആശുപത്രിയായ കമാൽ അദ്വാനും അടച്ചിടലിന്‍റെ വക്കിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻറും വ്യക്തമാക്കി. തടവിലുള്ള മുഴുവൻ ഫലസ്തീനികളെയും വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്ന പ്രകോപന പ്രസ്താവനയുമായി മന്ത്രി സ്മോട്രിക് രംഗത്തെത്തി.വെസ്റ്റ് ബാങ്കിലെ റഫാ ക്യാമ്പിൽ സൈനികർ ഇപ്പോൾ റൈഡ് നടത്തുകയാണ്. റഫയുടെ ഭൂരിഭാഗവും ഇസ്രയേലിന്റെ കൈയ്യിലായി എന്ന് തന്നെ പറയണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 224 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഫലസ്തീന്‍ ഭാഗത്തു നിന്നുള്ള മരണങ്ങളുടെ എണ്ണം 37,834 ആയി ഉയര്‍ന്നു. 86,858 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇസ്രായേല്‍ സേനയും പലസ്തീന്‍ സായുധ സംഘങ്ങളും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടക്കുന്ന പ്രദേശങ്ങളില്‍ എത്തുന്നതില്‍ നിന്ന് രക്ഷാസംഘങ്ങളെ ഇന്ധനക്ഷാമം തടയുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഷുജൈയ മേഖലയില്‍ ഇസ്രായേല്‍ സൈന്യം ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് തുടരുകയാണെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചയ് അദ്രെയ് ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.
കരയിലും വ്യോമാക്രമണവും തുടരുകയാണ്.കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സൈന്യം ഏറ്റുമുട്ടലില്‍ നിരവധി പേരെ വധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ഒരു സ്‌കൂള്‍ കോംപ്ലക്സിനുള്ളില്‍ നിന്ന് സൈനികര്‍ ആയുധശേഖരവും കണ്ടെത്തി.
https://www.facebook.com/Malayalivartha