ലെബനാനിൽ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ചത് 200ന് മുകളിൽ റോക്കറ്റുകൾ; ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങൾ...
ഇസ്രായേലും ടെഹ്‌റാൻ പിന്തുണയുള്ള ലെബനീസ് മിലിഷ്യയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം ഒരു സമ്പൂർണ്ണ യുദ്ധത്തിലേയ്ക്ക്നീങ്ങുന്ന രംഗങ്ങൾക്കാണ് പശ്ചിമേഷ്യ സഖ്യം വഹിക്കുന്നത്. ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നതിനിടെ തന്നെ, ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ ഹിസ്ബുല്ല വിക്ഷേപിച്ചു.
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്നലെ ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ സീനിയർ കമാൻഡർ മുഹമ്മദ് നിമാഹ് നാസർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ആക്രമണം. ഒമ്പത് മാസത്തിനിടെ കൊല്ലപ്പെടുന്ന ഹിസ്ബുല്ലയുടെ മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് നാസർ.
അധിനിവേശ സിറിയൻ ഗോലാൻ കുന്നുകൾ, അൽ ജലീലി മേഖല, സഫദ്, നഹാരിയ തുടങ്ങിയ പുതിയ കേന്ദ്രങ്ങളെയും ഹിസ്ബുല്ല വ്യാഴാഴ്ച ആക്രമിച്ചു. കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. കൂടാതെ ബുർക്കാൻ മിസൈൽ ഉപയോഗിച്ചും ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഒക്ടോബർ ഏഴിന് ശേഷം ഹിസ്ബുല്ല നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പുതിയ മേഖലകളില്‍ ഇനിയും ആക്രമണം നടത്തുമെന്നും ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹാഷിം സഫിയെദ്ദീന്‍ വ്യക്തമാക്കി. പ്രതികരണങ്ങളുടെ പരമ്പര തുടര്‍ന്ന് കൊണ്ടേയിരിക്കും. ശത്രുക്കള്‍ സങ്കല്‍പ്പിക്കാത്ത സ്ഥലങ്ങളിലേക്ക് ആക്രമണ പരമ്പര തുടരുന്നതായിരിക്കും,'' നാസറിന്റെ അനുശോചനത്തില്‍ സഫിയെദ്ദീന്‍ പറയുന്നു.
ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളിലെ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്. ലെബനനില്‍ നിന്നും വ്യോമാക്രമണമുണ്ടായതായി ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശേഷം തെക്കന്‍ ലെബനനിലെ നിരവധി നഗരങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. തെക്കന്‍ അതിര്‍ത്തി പട്ടണങ്ങളായ റാംയെയിലെയും ഹൗലയിലെയും ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തെ ആക്രമിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഹൗലയില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ലെബനനിലെ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ ഹിസ്ബുള്ള നേതാവിനെ വധിക്കുന്നത്. കൊലപാതകത്തിന് തൊട്ടു പിന്നാലെ ഹിസ്ബുള്ള അധിനിവേശ സിറിയന്‍ ഗോളന്‍ ഹൈറ്റ്‌സിലേക്ക് കത്യുഷ റോക്കറ്റുകളും ഫലാഖ് റോക്കറ്റുകളും വിക്ഷേപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha