Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി


ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...


ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...

പശ്ചിമേഷ്യയില്‍ അമേരിക്കക്കും ഇസ്രായേലിനും കണ്ണിലെ കരടാണ് ഇറാന്‍...ഇപ്പോഴിതാ മുന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്...ഇറാന്‍ പ്രസിഡന്റുമാരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മഹ്മൂദ് അഹമ്മദി നജാദ്.

26 JULY 2024 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...

ഇറാനെ മുട്ടുകുത്തിക്കാൻ ഇസ്രയേൽ വർഷങ്ങളായി രഹസ്യ ദൗത്യത്തിൽ... ഇറാനെ ലക്ഷ്യംവച്ച് മാത്രമായി നിർമിച്ച അത്യാധുനിക, ഉഗ്ര ആക്രമണശേഷിയുള്ള ആയുധങ്ങൾ..

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടി ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെ, ഇറാനിലെ എണ്ണ ശുദ്ധീകരണശാലയിൽ വൻ തീപിടിത്തം...

അതിർത്തികളിലെ തീവ്രവാദം, ഭീകരാക്രമണം, വിഘടനവാദം എന്നിവ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉത്തേജിപ്പിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ബ്രിട്ടീഷ് ബോയ് ബാന്‍ഡ് 'വണ്‍ ഡയറക്ഷന്റെ' മുന്‍ ഗായകന്‍ ലിയാം പെയിനിനെ മരിച്ചനിലയില്‍ കണ്ടെത്തി...

യുദ്ധം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. കൂടുതൽ രാജ്യങ്ങളാണ് ഇപ്പോൾ ഇതിൽ പങ്കാളികളായിരിക്കുന്നത്. അതുകൊണ്ട് തന്നെ കനത്ത വെല്ലുവിളയാൻ ലോകം നേരിടുന്നത് . പശ്ചിമേഷ്യയില്‍ അമേരിക്കക്കും ഇസ്രായേലിനും കണ്ണിലെ കരടാണ് ഇറാന്‍. തങ്ങള്‍ക്കെതിരെ നടക്കുന്ന എല്ലാ നീക്കങ്ങള്‍ക്ക് പിന്നിലും ഇറാനാണ് എന്നാണ് ഇവരുടെ ആരോപണം. മേഖലയിലെ ശിയാ സംഘങ്ങളെ കൂട്ടുപിടിച്ച് ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്. എന്നാല്‍ കളിയില്‍ നഷ്ടം കൂടുതല്‍ നേരിട്ടത് ഇറാന് തന്നെ.ഇറാന്റെ മുതിര്‍ന്ന നേതാക്കളും ശാസ്ത്രജ്ഞരും ദുരൂഹ സാഹചര്യത്തിലും ആക്രമണത്തിലും പലപ്പോഴായി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണ് എന്നാണ് ഇറാന്റെ ആരോപണം.

 

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചപ്പോഴും ഇത്തരം സംശയങ്ങള്‍ ചില കോണില്‍ നിന്ന് ഉയര്‍ന്നിരുന്നെങ്കിലും തെളിവ് ലഭിച്ചില്ല.ഇപ്പോഴിതാ മുന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്...ഇറാന്‍ പ്രസിഡന്റുമാരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മഹ്മൂദ് അഹമ്മദി നജാദ്. അന്താരാഷ്ട്ര വേദികളില്‍ പോലും അദ്ദേഹം അമേരിക്കക്കും യൂറോപ്പിനും ഇസ്രായേലിനും എതിരേ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് ദിവസം മുമ്പ് നടന്ന സംഭമാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.മുഹറവുമായി ബന്ധപ്പെട്ട മത ചടങ്ങില്‍ പങ്കെടുക്കാന്‍ സന്‍ജാനിലേക്കുള്ള യാത്രയിലായിരുന്നു നജാദും സംഘവും.മുന്‍ പ്രസിഡന്റുമാര്‍ക്ക് നല്‍കുന്ന എല്ലാ സുരക്ഷയുമുള്ള വ്യക്തിയാണ് നജാദ്. സാധാരണ പരിശോധനയ്ക്ക് പുറമെ അദ്ദേഹത്തിന്റെ സുരക്ഷാ ഓഫീസറുടെ പ്രത്യേക പരിശോധന കൂടി കഴിഞ്ഞ ശേഷമാണ് നജാദ് കാറില്‍ കയറുക.

കാറിലെ എസി കേടായിരിക്കുന്നത് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് മറ്റൊരു കാറിലാണ് മുന്‍ പ്രസിഡന്റ് യാത്ര ചെയ്തത്.പ്രധാന ഹൈവേയിലെത്തിയപ്പോള്‍ വാഹനവ്യൂഹത്തിലെ ഒരു കാര്‍ ബ്രേക്ക് പൊട്ടി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് മറ്റൊരു കാറില്‍ തട്ടുകയും ചെയ്തു. യാത്രയുടെ രണ്ട് ദിവസം മുമ്പ് നജാദിന്റെ കാര്‍ പരിശോധനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഏജന്‍സിക്ക് കൈമാറിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ രഹസ്യകേന്ദ്രത്തിലേക്ക് കാര്‍ കൊണ്ടുപോയി എന്നാണ് വാര്‍ത്തയിലുള്ളത്.കാര്‍ യാത്രാ യോഗ്യമാണെന്ന് കാണിച്ച് തിരിച്ചുനല്‍കുകയും ചെയ്തു. ഇറാന്‍ സൈന്യത്തിലെ അന്‍സുറില്‍ മഹദി പ്രൊട്ടക്ഷന്‍ ഗ്രൂപിനാണ് നജാദ് ഉള്‍പ്പെടെയുള്ള വിഐപികളുടെ സുരക്ഷാ ചുമതല. ഏത് ഉദ്യോഗസ്ഥരാണ് നജാദിന്റെ കാര്‍ കൊണ്ടുപോയത് എന്ന് വ്യക്തമല്ല. ഇറാന്‍ ഉദ്യോഗസ്ഥരില്‍പ്പെട്ട ചിലര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട് എന്ന സംശയമാണ് ബാക്കിയാകുന്നത്.

 

വിദേശ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നജാദ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരുന്നില്ല.ഇറാനിലെ മത നേതൃത്വത്തിന് അസ്വീകാര്യനാണ് നജാദ് എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. മുന്‍ പ്രസിഡന്റിന്റെ യാത്രാ സംഘത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചതോടെ പലവിധ ചര്‍ച്ചകളാണ് ഇറാനില്‍ നടക്കുന്നത്.അതെ സമയം ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാന്‍ ആണെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്ന നെതന്യാഹു.’’ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയും സഹായവുമെത്തിക്കുന്നത് ഇറാന്‍ ആണെന്ന് എല്ലാവര്‍ക്കുമറിയാം.

 

ആ പ്രതിഷേധങ്ങളാണ് ഈ കെട്ടിടത്തിന് പുറത്തും അലതല്ലുന്നത്. ഈ പ്രക്ഷോഭകരോട് ഒന്നേ പറയാനുള്ളു. സ്വവര്‍ഗ്ഗ അനുരാഗികളെ ക്രെയിനില്‍ കെട്ടിത്തൂക്കിയ, ശിരോവസ്ത്രമിടാത്തത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊല്ലുന്നവരാണ് നിങ്ങളെ പിന്തുണയ്ക്കുന്നത് എന്ന് ഓര്‍ക്കണം. നിങ്ങള്‍ ഇറാന്‍റെ കെണിയിൽ വീണ വിഡ്ഢികളായി മാറിയിരിക്കുന്നു,’’ നെതന്യാഹു പറഞ്ഞു.ഇസ്രായേലിനെ കൊളോണിയല്‍ രാജ്യമെന്ന് വിളിക്കുന്നവര്‍ക്ക് ആ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും എന്തെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മിഡില്‍ ഈസ്റ്റിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇറാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.’’ അതില്‍ അതിശയിക്കാനൊന്നുമില്ല. തങ്ങളുടെ ഇസ്ലാമിക് വിപ്ലവം ലോകത്തിലാകമാനം എത്തിക്കുമെന്ന് ആയത്തുള്ള ഖൊമേനി പറഞ്ഞിരുന്നു.

 

ഇറാന്റെ തീവ്ര ഇസ്ലാമിക വാദത്തെ എതിര്‍ത്ത് നില്‍ക്കുന്ന രാജ്യമേതാണ്? അതെ, അമേരിക്കയാണത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ കാവല്‍ക്കാരനും ലോകത്തിലെ ഏറ്റവും വലിയ ശക്തിയുമാണ് അമേരിക്ക. അതുകൊണ്ടാണ് ഇറാന്‍ തങ്ങളുടെ ശത്രുവായി അമേരിക്കയെ കാണുന്നത്,’’ നെതന്യാഹു പറഞ്ഞു.അമേരിക്കയ്ക്ക് വെല്ലുവിളി തീര്‍ക്കാന്‍ ആദ്യം മധ്യേഷ്യ കീഴടക്കണമെന്ന് ഇറാന്‍ കരുതുന്നു. ഈ ലക്ഷ്യം നേടിയെടുക്കാന്‍ അവര്‍ ഹൂതി, ഹിസ്ബുള്ള, ഹമാസ് എന്നിവരെ പിന്തുണയ്ക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.ഹമാസിനെ തങ്ങള്‍ പരാജയപ്പെടുത്തുമെന്നും അതിലൂടെ ഒരു പുതിയ ഗാസ പിറവിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇസ്രായേലിന് ഭീഷണിയാകാത്ത വിധം ഗാസയെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനത്തിനിടെ അസാധാരണ പ്രതിഷേധം. വാഷിങ്ടണ്‍ ഡി.സിയില്‍ നെതന്യാഹു താമസിക്കുന്ന ഹോട്ടലില്‍ സമരക്കാര്‍ പുഴുക്കളെയും പ്രാണികളെയും ചീവീടുകളെയും തള്ളിയതായി റിപ്പോര്‍ട്ട്. ഗസ്സയിലെ ആക്രമണത്തിനിടെ നടക്കുന്ന സന്ദര്‍ശനത്തില്‍ പ്രതിഷേധം കനക്കുമ്പോഴാണ് ഈ അപ്രതീക്ഷിത നീക്കമെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വാഷിങ്ടണ്‍ ഡി.സിയിലെ പ്രസിദ്ധമായ വാട്ടര്‍ഗേറ്റ് ഹോട്ടലിലാണ് നെതന്യാഹു താമസിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി...  (1 minute ago)

തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി  (23 minutes ago)

ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി  (30 minutes ago)

കണ്ണീര്‍ക്കാഴ്ചയായി...എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു  (55 minutes ago)

ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍  (1 hour ago)

ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി  (2 hours ago)

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു...  (2 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും...  (2 hours ago)

കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

ജോലിക്കിടെ ഹൃദയാഘാതം, സൗദിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു  (10 hours ago)

ബാഗേജ് പരിധി വെട്ടികുറച്ച പിന്നാലെ പ്രവാസികൾക്ക് അടുത്ത തിരിച്ചടി, കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ചുരിക്കി ഗൾഫ് എയർ, നിലവിലുള്ള സർവീസുകളുടെ വിശദാംശങ്ങൾ ഇങ്ങനെ...!!  (10 hours ago)

യഹ്യ സിൻവർ കൊല്ലപ്പെട്ടു?;  (13 hours ago)

ഗംഗയിലൂടെ ട്രെയിൻ ഓടിയിരുന്നോ?  (13 hours ago)

ആ ഒളിഞ്ഞിരിക്കുന്ന സത്യം  (13 hours ago)

Malayali Vartha Recommends