മിസൈൽ തൊടുത്ത് യെമനിലെ വിമത വിഭാഗമായ ഹൂതികൾ; മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; പിന്നാലെ സംഭവിച്ചത്
യെമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു. അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തി. ഇതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ 6:35 നായിരുന്നു ആക്രമണം ഉണ്ടായത്. ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി.
തുടർന്ന് ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചു . ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേൽക്കുകയുണ്ടായി . പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് .
ഹൂതി സൈനിക വക്താവ് യഹ്‌യ പറയുന്നത്, ഇന്റർസെപ്റ്റർ ഉപയോഗിച്ച് മിസൈൽ തകർത്തെന്നാണ്. എന്നാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടില്ലെന്നും മറ്റൊരു വാദവും ശക്തമാകുന്നുണ്ട്.
https://www.facebook.com/Malayalivartha