വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്
ഇസ്രായേലിനെതിരെ 11 മാസത്തിലേറെയായി യുദ്ധം തുടരുകയാണ്. എന്നാൽ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഒസാമ ഹംദാന്‍ പ്രതികരിച്ചിരിക്കുകയാണ് . ഹമാസിന് നഷ്ടങ്ങള്‍ സംഭവിച്ചു . ഇനിയും ഇസ്രായേലിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഹമാസിന് വലിയ സാധിക്കുമെന്നും ഹംദാന്‍ വ്യക്തമാക്കി. ” യുദ്ധത്തില്‍ ധാരാളം പേര് കൊല്ലപ്പെട്ടു . പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഹമാസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടായിരുന്നു. . ഇത്രയും വലിയൊരു യുദ്ധമായിരുന്നിട്ട് കൂടി കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെ കുറവാണെന്നാണ് ഹംദാന്‍ പറയുന്നത്.
യുദ്ധം ഒഴിവാക്കാന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്ക തയ്യാറാകുന്നില്ല. അമേരിക്കന്‍ ഭരണകൂടം വേണ്ടത്ര രീതിയില്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. വെടിനിര്‍ത്തലില്‍ നിന്നുള്ള ഇസ്രായേലിന്റെ ഒഴിഞ്ഞുമാറലുകളെ അവര്‍ ഓരോ രീതിയിലും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇസ്രായേല്‍ ഒരിക്കലും ശക്തമായ പ്രതിരോധ ശക്തി ഉള്ളവരല്ല. കഴിഞ്ഞ ദിവസങ്ങള്‍ ഹൂതികള്‍ സെന്‍ട്രല്‍ ഇസ്രായേലിന് നേരെ വ്യോമാക്രമണം നടത്തി. ഇതെല്ലാം ഇസ്രായേലിന്റെ കഴിവിന്റെ പരിമിതികള്‍ തെളിയിക്കുന്നതാണ്. വ്യോമ പ്രതിരോധ സംവിധാനമെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും” ഹംദാന്‍ പറയുന്നു.
അതേസമയം വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിക്കുന്നത് ഹമാസ് ആണെന്നും, അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മേല്‍ വഴങ്ങില്ലെന്നുമാണ് നെതന്യാഹു വ്യക്തമാക്കുന്നത്. ഇസ്രായേല്‍ സൈന്യം 17,000ത്തിനടുത്ത് ഹമാസ് ഭീകരരെ വധിച്ചതായും നെതന്യാഹു പറയുന്നു. ബന്ദികളാക്കപ്പെട്ടവര്‍ക്ക് പകരമായി ഇസ്രായേലില്‍ തടങ്കലിലുള്ള മുഴുലന്‍ ഹമാസ് ഭീകരരേയും വിട്ടയയ്‌ക്കണമെന്ന ആവശ്യം ഹമാസ് മുന്നോട്ട് വച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ ഇസ്രായേലും തയ്യാറായിട്ടില്ല. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സമാധാന മധ്യസ്ഥ ചര്‍ച്ചകളിലും അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ഏഴിന് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇവരില്‍ 97 പേര്‍ ഇപ്പോഴും തടങ്കലിലാണ്. 33 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
യെമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു .
അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തി. ഇതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ 6:35 നായിരുന്നു ആക്രമണം ഉണ്ടായത്. ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി. തുടർന്ന് ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചു . ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേൽക്കുകയുണ്ടായി . പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് . ഹൂതി സൈനിക വക്താവ് യഹ്‌യ പറയുന്നത്, ഇന്റർസെപ്റ്റർ ഉപയോഗിച്ച് മിസൈൽ തകർത്തെന്നാണ്. എന്നാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടില്ലെന്നും മറ്റൊരു വാദവും ശക്തമാകുന്നുണ്ട്.
ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ഓർമ്മപ്പെടുത്തൽ ആവശ്യമുള്ള ആർക്കും ഹുദൈദ തുറമുഖം സന്ദർശിക്കാമെന്നും നെതന്യാഹു വ്യക്തമാക്കി. ജൂലൈയിൽ ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിനെ ആക്രമിച്ച ഹൂതി നടപടിക്ക് പ്രതികാരമായി യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം പരാമർശിച്ചായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha