ലെബനോനിൽ ഇസ്രായേൽ ചെങ്കീരികൾ ഇറങ്ങി ..!തൊട്ടാൽ തീർക്കാൻ നെതന്യാഹുവിൻ്റെ ഉത്തരവ്..! ഡിവിഷൻ 98 സർവ്വതും തീർക്കും
ഹിസ്ബുള്ളയെ പരിഭ്രാന്തരാക്കിയ പേജര്‍ ആക്രമണത്തിന് പിന്നാലെ തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രായേല്‍. ഹിസ്ബുള്ളയെ തുടച്ചുനീക്കുമെന്ന് തന്നെയാണ് ഇസ്രായേലിന്റെ പ്രതിജ്ഞ. മുമ്പ് തന്നെ ലബനന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ ഇസ്രായേല്‍ വിന്യസിച്ചിരുന്നു യുദ്ധത്തിന്റെ പുതിയ ഘട്ടമെന്നാണ് ഇസ്രായേല്‍ ഇതിനെ വ്യക്തമാക്കുന്നത്. യുദ്ധത്തില്‍ പുതിയ ഘട്ടം തുടങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വ്യോമസേനാ താവളത്തില്‍വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേല്‍ പ്രതിരോധ സേനയുടെ 98-ാം ഡിവിഷനാണ് ലെബനാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ ഭാഗത്തേക്ക് നീങ്ങുന്നത്. നേരത്തെ ഗസ്സ മുനമ്പില്‍ നിലയുറപ്പിച്ച ഡിവിഷനായിരുന്നു ഇവര്‍.: ലെബനന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി ഇസ്രായേൽ. ഭീകരകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് റോക്കറ്റ് ലോഞ്ചർ ബാരലുകളാണ് ഇസ്രായേൽ സൈന്യം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തകർത്തത്. ഇന്നലെ പ്രാദേശികസമയം ഉച്ചയ്‌ക്ക് ശേഷമാണ് ആക്രമണം നടത്തിയത്. 1000 ബാരലുകളുകളുള്ള 100 റോക്കറ്റ് ലോഞ്ചറുകൾ തകർത്തുവെന്നാണ് സൈന്യം അറിയിച്ചത്. ഇസ്രായേലിലേക്ക് വെടിവയ്‌ക്കുന്നതിന് വേണ്ടിയാണ് ഹിസ്ബുള്ള ഇവഉപയോഗിച്ചിരുന്നത്.
ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങളും അവരുടെ സൈനികശേഷിയും നശിപ്പിക്കുന്നത് വരും ദിവസങ്ങളിലും ഇസ്രായേൽ പ്രതിരോധ സേന തുടരുമെന്ന് ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു. ഹിസ്ബുള്ള ഭീകരർ സന്ദേശം കൈമാറുന്നതിനായി ഉപയോഗിച്ച് വന്നിരുന്ന പേജറുകളും വാക്കിടോക്കിയും പൊട്ടിത്തെറിച്ച് ലെബനനിൽ 37ഓളം പേർ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേൽ ഹിസ്ബുള്ളയ്‌ക്ക് നേരെ നടത്തുന്ന ശക്തമായ ആക്രമണമാണിത്.
https://www.facebook.com/Malayalivartha