ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല... ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു...
ഘോരയുദ്ധം ആരംഭിച്ചിരിക്കുകയാണ് .2023 ഒക്ടോബര്‍ 7 ഈ ദിവസം ഇസ്രായേലില്‍ കടന്നു കയറി നിരപരാധികളായ നൂറു കണക്കിന് പേരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്ത ഹമാസ് തീവ്രവാദികളുടെ ചെയ്ത്തിയുടെ ബാക്കിപത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലെബനനില്‍ ഹിസ്ബുള്ള വിഭാഗത്തിന്റെ കൈയിലിരുന്നു പൊട്ടിത്തെറിച്ച പേജറുകള്‍. തങ്ങളെ തൊട്ടുകളിച്ചാല്‍ കാലങ്ങള്‍ കാത്തിരുന്നിട്ടായാലും അവര്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് ഇസ്രായേല്‍ ശൈലി. ഒക്ടോബര്‍ 27ലെ രക്തച്ചൊരിച്ചിലിന് പകരം ചോദിക്കാന്‍ ഇസ്രായേല്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ഹമാസ് ആദ്യം നാമാവശേഷമായി.
ഹമാസ് നേതാവ് ഇസ്രാമായില്‍ ഹനിയ്യയെ ഇറാന്റെ തലസ്ഥാനത്തു വെച്ചു തന്നെ തീര്‍ത്തു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനോട് പകരം ചോദിക്കാന്‍ ഇറങ്ങിയ ഹിസ്ബുള്ളക്കും പണി കിട്ടിയത്. ഗാസയില്‍ ഇസ്രായേല്‍ യുദ്ധം തുടങ്ങിവെക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കെതിരെ ആരെല്ലാം തിരിയുമെന്ന് ഇസ്രായേലിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇറാനെയും ഹിസ്ബുള്ളയെയും നേരിടാന്‍ കരുതല്‍ എടുത്തതും. മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍ പേജര്‍ ബോംബുകള്‍ പൊട്ടിത്തെറിപ്പിച്ചതും മൊസാദിന്റെ തന്ത്രമാണ്.ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനത്തെ തകര്‍ത്തിരിക്കുന്നു. ഇനി കൂട്ടത്തോടെ ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹിസ്ബുള്ളക്ക് സാധിക്കില്ല.
ഹിസ്മബുള്ളയെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന നിര്‍ത്തുന്ന തന്ത്രത്തില്‍ ഇസ്രായേല്‍ വിജയം കണ്ടു കഴിഞ്ഞു.ഇനി തലപൊക്കിയാല്‍ ആഞ്ഞടിക്കുമെന്ന തെളിവാണ് കഴിഞ്ഞ ദിവസം തുടക്കമിട്ട വ്യോമ ആക്രമണവും ഹിസ്ബുള്ള നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കവേയാണ് തുടര്‍ച്ചയായി ഇസ്രായേല്‍ വ്യോമ ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്. അടുത്ത ഘട്ടത്തില്‍ ഹിസ്ബുള്ളയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കും ഇസ്രായേല്‍ കടന്നേക്കാം. അടിവേര് മാന്തുന്ന ആക്രമണത്തോടെ ഹമാസിനെയും ഹിസ്ബുള്ളയെയും ഇസ്രയേല്‍ ഇല്ലാതാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.മാസങ്ങളായി ഗാസയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ പൂര്‍ണതോതില്‍ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇസ്രായേൽ മേൽ പല രാജ്യങ്ങളും സമ്മർദ്ദം ചെലുത്തി കൊണ്ട് ഇരിക്കുകയാണ് എന്നിട്ടും യാതൊരു കാര്യവുമുണ്ടായില്ല...യുദ്ധം തുടരുകയാണ് ഇസ്രായേൽ
https://www.facebook.com/Malayalivartha