വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...
ലെബനനിൽ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. വൻതോതിലുള്ള ബോംബാക്രമണത്തിന് ഇസ്രയേലിനെതിരെ തിരിച്ചടിക്കുമെന്ന് തീവ്രവാദ ഗ്രൂപ്പിൻ്റെ നേതാവ് ഹസൻ നസ്‌റല്ല പ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ള 140 റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യവും തീവ്രവാദി ഗ്രൂപ്പും പറഞ്ഞു.വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ തലസ്ഥാന നഗരമായ ബെയ്‌റൂത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
8 പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേറ്റെന്നും ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഒക്‌ടോബർ 7 ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ വ്യോമാക്രമണമാണിത്. ആക്രമണത്തിൽ ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ യൂണിറ്റിന്റെ തലവൻ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ഹിസ്ബുള്ളയെ ലക്ഷ്യം വച്ചുനടന്ന പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ആക്രമണം ശക്തമായത്.
സംഭവത്തിനുപിന്നിൽ ഇസ്രായേലാണെന്നും പ്രതികാരം വീട്ടുമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഹിസ്ബുള്ള നേതാവ് ഹസൻ നസറല്ല നടത്തിയിരുന്നു. ഹിസ്ബുല്ലയുടെ ഉന്നത സംഘമായ റദ്‍വാൻ യൂനിറ്റിന്റെ യോഗം ചേരുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്നവരും മരിച്ചതായാണ് വിവരം. പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ജൂലൈയിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ ഫുആദ് ഷുക്കറും ജനുവരിയിൽ സഖ്യകക്ഷിയായ ഹമാസിന്റെ തലവൻ സലേഹ് അൽ-അരൂരിയും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്.
https://www.facebook.com/Malayalivartha