വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ
സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് നിരവധി ഹിസ്ബുള്ള ഭീകരർ മരിക്കുന്നു . കേട്ടുകേള്‍വിയില്ലാത്ത പുതിയ തരം ആക്രമണത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. ഹിസ്ബുള്ള അനുയായികള്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം പൊട്ടിത്തെറിച്ചത്. ഇവര്‍ ഉപയോഗിക്കുന്ന 5000ത്തോളം പുതിയ പേജറുകളില്‍ മൊസാദ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ വിശദീകരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തായ് വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മിച്ചു നല്‍കിയതെന്നാണ് ലെബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ബിഎസി എന്ന ഒരു യൂറോപ്യന്‍ കമ്പനിക്ക് ഇതേ പേര് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു പ്രത്യേകതരം സിഗ്നല്‍ ഉപയോഗിച്ച് ബാറ്ററി അമിതമായി ചൂടാക്കിയാണ് പേജറുകള്‍ തകര്‍ത്തതെന്നും സ്ഥിരീകരിക്കാത്ത വാദങ്ങളും ഉയരുന്നുണ്ട്.ബുധനാഴ്ച ലബനനിൽ പൊട്ടിത്തെറിച്ച വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ അടക്കംചെയ്തിരുന്നുവെന്ന് സുരക്ഷാ വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
PTEN മുഴുവൻ പേര് pentaerythritol tetranitrate, military-grade explosive ആയിട്ടാണ് ഉപയോഗിക്കുന്നത് . ഈ സ്ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടുപിടിക്കുക എളുപ്പമല്ലാത്തവിധമാണ് അതു ബാറ്ററിയിൽ ചേർത്തിരുന്നത്. ചൊവ്വാഴ്ച പൊട്ടിത്തെറിച്ച ആയിരക്കണക്കിനു പേജറുകളിൽ അടക്കം ചെയ്തിരുന്ന 3 ഗ്രാം സ്ഫോടകവസ്തുവും സുരക്ഷാപരിശോധനയിൽ കണ്ടുപിടിക്കാൻ കഴിയാത്തവിധമായിരുന്നു.പുതിയ പേജറുകൾ ലഭിച്ചശേഷം ഹിസ്ബുല്ല അംഗങ്ങൾ പതിവു പരിശോധനകൾ നടത്തിയിരുന്നു. അലാം ശബ്ദം ഉയരുമോ എന്നറിയാൻ വിമാനത്താവളത്തിൽ പേജറുമായി പോയിരുന്നുവെന്നും ലബനൻ അധികൃതർ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha