മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...
ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ് അന്വേഷണ ഏജൻസികൾ . ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ മലയാളിക്കും പങ്കുണ്ടെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത് . അതിനു പിന്നാലെ ഈ മലയാളിയെ തേടുകയാണ് എല്ലാവരും . പക്ഷെ പൊടി പോലുമില്ല കണ്ടെത്താൻ. ഇതിനോടകം നാട്ടിൽ എല്ലാം ഈ വാർത്ത പരന്നു കഴിഞ്ഞു ,. മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി ജോസ് മൂത്തേടം നാട്ടുകാര്‍ക്കെല്ലാം തയ്യക്കാരന്‍ ജോസ്് ആണ്.
മക്കളെല്ലാം വിദേശത്തുപോയി നല്ല നിലയിലായെങ്കിലും മാനന്തവാടിക്കാര്‍ക്ക് ‘ടെയ്‌ലര്‍ ജോസ്’ എന്നു പറഞ്ഞാലേ തിരിച്ചറിയാനാകു. മാനന്തവാടിയിലെ തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ അതാണ് പേര്. ‘ടെയ്‌ലര്‍ ജോസി’ന്റെ മകന്‍ റിന്‍സണ്‍ ഇന്ന് ആഗോള പ്രശസ്തന്‍. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ വട്ടമിട്ടിരിക്കുന്ന’ ഭീകരന്‍’. ഹിസ്ബുള്ള തീവ്രവാദികളുടെ അന്തകന്‍. ഇസ്രയേലിന്റെ ചാരന്‍…… മലയാളി യുവാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമാധ്യമങ്ങളില്‍ നിറയുന്നു.ലെബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുകയും 20 ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഹിസ്ബുള്ള അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് റിന്‍സണെ വാര്‍ത്താ താരമാക്കിയത്.
റിന്‍സന്റെ സ്ഥാപനം കയറ്റുമതി ചെയ്ത പേജറുകളാണ് ലെബനണില്‍ പൊട്ടിത്തെറിച്ചത്. ഹിസ്‌ബൊള്ളയുടെ ആശയവിനിമയ ശൃംഖലയ്‌ക്ക് വലിയ ആഘാതമേല്‍പ്പിച്ചും, നിരവധി പേരുടെ മരണത്തിനിടയാക്കിയുമാണ് പേജറുകള്‍ പൊട്ടിത്തെറിച്ചത്.തയ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ഹംഗറിയില്‍ ബിഎസി കണ്‍സല്‍റ്റിങ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചത്. പേജറുകള്‍ വാങ്ങാനുള്ള പണം റിന്‍സന്റെ നോര്‍ട്ട ഗ്ലോബല്‍ കമ്പനി , ഹംഗറി കമ്പനിക്ക് കൈമാറി. നോര്‍വെയില്‍ താമസിക്കുന്ന റിന്‍സന്റെ കമ്പനി ബള്‍ഗേറിയയിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നോര്‍വേയിലെ ഒരു കമ്പനിയില്‍ റിന്‍സന്‍ ജോലി ചെയ്യുന്നുമുണ്ട്. നോര്‍വേ, ബള്‍ഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ഏജന്‍സികള്‍ റിന്‍സന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. റിന്‍സന്റെ സ്ഥാപനം കയറ്റുമതി ചെയ്ത പേജറുകളാണ് ലെബനണില്‍ പൊട്ടിത്തെറിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തിരോധാനം.
https://www.facebook.com/Malayalivartha