40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ച് അമേരിക്ക...! അറബ് ലോകം യുദ്ധഭീഷണിയിൽ
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സേനാവിന്യാസം വര്‍ധിപ്പിച്ച് യു.എസ് സൈന്യം. 40,000 സൈനികരെയും ഒരു ഡസനോളം യുദ്ധക്കപ്പലുകളെയും രണ്ട് സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങളെയുമാണ് മേഖലയില്‍ വിന്യസിച്ചത്. മിഡില്‍ ഈസ്റ്റ് മേഖലയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അമേരിക്കന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മറുപടിയായി ഇറാന്റെ നേതൃത്വത്തില്‍ പടയൊരുക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ മേഖലയെ യുദ്ധഭീതിയിലെത്തിച്ചിട്ടുണ്ട്. യുദ്ധമൊഴിവാക്കണമെന്നും ഇരുകൂട്ടരും സമാധാനം പാലിക്കണമെന്നും ലോകനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞതായി അല്‍ ജസീറയും റിപ്പോര്‍ട്ട് ചെയ്തു.
മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ലോകനേതാക്കളുടെ അന്ത്യശാസനം. അറബ് ലോകം യുദ്ധഭീഷണിയിലാണ് അത് നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നു വിദഗ്ധർ വിലയിരുത്തുന്നു ഓരോ ശത്രുവിനെയും തെരഞ്ഞു കൊല്ലുന്ന , ഇസ്രയേലിന്റെ പടയൊരുക്കം , ആപത്തെന്ന് വിദഗ്ധര്‍എന്തിനും തയ്യാറായി യു.എസ് സേനാവിന്യാസം, ഇറാന്റെ നേതൃത്വത്തിലും പടയൊരുക്കം നടക്കുന്നു
https://www.facebook.com/Malayalivartha