ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണം... ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി..ഇറാൻ യുദ്ധത്തിലേക്ക്...
ഇസ്രയേലിന്റെ യുദ്ധ തന്ത്രങ്ങൾ കണ്ടു ഓടിയൊളിക്കാനും പറ്റിയില്ല യുദ്ധം നടത്തുകയും വേണം എന്നുള്ള അവസ്ഥയിലാണ് ഹിസ്ബുള്ളയും ഹമാസും ഇറാനുമൊക്കെ . പക്ഷെ അയക്കുന്ന മിസൈലുകൾ എല്ലാം വായുവിൽ വച്ച് തന്നെ തവിടു പൊടിയാവുകയാണ് . അതിനിടയിൽ പലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആവശ്യപ്പെട്ടു. ശനിയാഴ്ച ടെഹ്റാനില്‍ ഇസ്ലാമിക് യൂണിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ഇത്തരം ഒരാവശ്യം ഖമേനി മുന്നോട്ട് വച്ചിരിക്കുന്നത്.
ഗാസയില്‍ ഹമാസിനെതിരെ ഒരു വര്‍ഷത്തോളം നീണ്ട സൈനിക നടപടിയില്‍ ഇസ്രായേല്‍ കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇതുവരെ 41,000 പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.”ജൂത ഭരണകൂടം ഒരു മടിയുമില്ലാതെ മുസ്ലീം സമുദായത്തിന് നേരെ കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണ്,” അതുകൊണ്ടു തന്നെ, പശ്ചിമ ജറുസലേമുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാണ് അദ്ദേഹം മുസ്ലീം ലോകത്തോട് ആവശ്യപ്പെടുന്നത്.പലസ്തീന്‍ ഭൂമി കൈയടക്കിയ ഈ ക്രിമിനല്‍ രാജ്യത്തെ ഒറ്റപ്പെടുത്താന്‍, ഇസ്ലാമിക ലോകത്തിന്റെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിയാണ് ഉണ്ടാവേണ്ടത്.
അതിന്റെ ആദ്യപടിയായി ഇസ്ലാമിക രാജ്യങ്ങള്‍ അവരുമായുള്ള സാമ്പത്തിക ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് ആവശ്യപ്പെട്ടു. ഇപ്പോള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇതെന്നും,” ഖമേനി ചൂണ്ടിക്കാട്ടി. ഇറാന്‍ പരമോന്നത നേതാവിന്റെ ഈ പ്രസ്താവന മുസ്ലിം രാജ്യങ്ങളില്‍, പ്രത്യേകിച്ച് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുക എന്നാണ് , രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിന് എതിരെ കടുത്ത നിലപാടിലേക്ക് പോകാനും , അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനും ഈ നിലപാട് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.അതെ സമയം മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha