ജോ ബൈഡന് മോദി കൊടുത്ത സമ്മാനം കണ്ടോ..? ലക്ഷങ്ങൾ വില വരുന്നത് പിന്നിൽ ഈ ടീം..!
രാജ്യങ്ങളിലെ തലവന്മാർക്ക് നൽകാൻ എന്തെകിലും ഒരു സമ്മാനം എല്ലാ യാത്രയിലും സമ്മാനിക്കാറുണ്ട്.
ആകർഷകവും അതിലേറെ പ്രാധാന്യം അർഹിക്കുന്ന സമ്മാനങ്ങൾ ആകും അവ. ഇപ്പോൾ മൂന്നു ദിവസത്തെ യു എസ് സന്ദർശനത്തിന് എത്തിയ നരേന്ദ്രമോഡി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യക്കും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട സമ്മാനങ്ങൾ നൽകിയിരിക്കുകയാണ് .ഇപ്പോൾ സമൂഹ മാധ്യമങ്ങൾ അടക്കം ഈ സമ്മങ്ങൾ എന്താണെന്നും അവയുടെ പ്രത്യേകത എന്താണെന്നും അന്വേഷിക്കുകയാണ്.
പൂർണമായും കൈകൊണ്ട് നിർമ്മിച്ച പുരാതനമായ ഒരു ട്രെയിൻ മോഡലാണ് ബൈഡന് സമ്മാനിച്ചതെങ്കിൽ പ്രഥമ വനിതയ്‌ക്ക് നൽകിയത് ജമ്മു കശ്മീരിൽ നിന്നുള്ള അതിമനോഹരമായ പഷ്മിന ഷാളാണ്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശന വേളയിലാണ് അദ്ദേഹം സമ്മാനങ്ങൾ കൈമാറിയത്. വെള്ളി കൊണ്ട് നിർമ്മിച്ച ട്രെയിൻ മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വിദഗ്ധർ വിദഗ്‌ധമായി രൂപകല്പന ചെയ്‌ത അപൂർവവും അസാധാരണവുമായ ഒരു കലാസൃഷ്ടിയാണ്. 92.5% വെള്ളിയിൽ നിർമ്മിച്ച ഈ ട്രെയിനിൽ കൊത്തുപണികളും ഫിലിഗ്രി വർക്ക് തുടങ്ങിയ പരമ്പരാഗത ലോഹനിർമ്മാണ കലരീതിയും പ്രദർശിപ്പിക്കുന്നു.
കൂടാതെ ഈ സൃഷ്ടി സ്റ്റീം ലോക്കോമോട്ടീവ് യുഗത്തോടുള്ള ആദരവുകൂടിയാണ്. കൂടാതെ ഇന്ത്യയും യുഎസും തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഈ ട്രെയിൻ സൂചിപ്പിക്കുന്നുണ്ട്.
ട്രെയിനിന്റെ വശങ്ങളിൽ “ദൽഹി – ഡെലാവെയർ” എന്നും എഞ്ചിന്റെ വശങ്ങളിൽ “ഇന്ത്യൻ റെയിൽവേകൾ” എന്നും ആലേഖനം ചെയ്തിട്ടുണ്ട്.
അതേ സമയം പ്രഥമ വനിതയായ ജിൽ ബൈഡനുള്ള ഷാൾ ജമ്മു കശ്മീരിലെ കരകൗശല വിദഗ്ധർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട പരമ്പരാഗത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുന്നിയെടുത്തതാണ്. ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ചാങ്താങ്കി ആടിൽ നിന്നാണ് ഷാൾ നിർമ്മിക്കുന്നതിന് ആവശ്യമായ രോമങ്ങൾ എടുക്കുന്നത്.തുടർന്ന് ഈ രോമങ്ങളെ നൂലാക്കി അവർ നെയ്ത് ഷാളാക്കുന്നു. സസ്യങ്ങളിൽ നിന്നും ധാതുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ചായങ്ങളാണ് ഇവയ്‌ക്ക് മനോഹരമായ നിറങ്ങൾ സമ്മാനിക്കുന്നത്. ഇത് ജമ്മു കശ്മീരിൽ ശൈത്യകാല കോട്ടിനൊപ്പം ഉപയോഗിച്ചു വരുന്നു.
കൂടാതെ ആധുനിക ഡിസൈനർമാർ, പുതിയ നിറങ്ങൾ പാറ്റേണുകൾ, കൂടാതെ ഫ്യൂഷൻ ശൈലികൾ പോലും ഷാളുകൾ നിർമ്മിക്കുന്നതിൽ പരീക്ഷിക്കുന്നുണ്ട്. ഏറെ ഗുണനിലവാരവും സമാനതകളില്ലാത്ത സൗന്ദര്യവുമുള്ളതുമാണ് പഷ്മിന ഷാൾ. പാഷ്മിന ഷാളുകൾ പരമ്പരാഗതമായി ജമ്മുകശ്മീരിൽ നിന്നുള്ള പേപ്പിയർ മാഷെ ബോക്സുകളിലാണ് പായ്‌ക്ക് ചെയ്യുന്നത്. പേപ്പർ പൾപ്പ്, പശ, മറ്റ് പ്രകൃതിദത്ത വസ്തുക്കൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഈ ബോക്സുകൾ കൈകൊണ്ട് നിർമ്മിച്ചിരിക്കുന്നത്. കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന തനതായ കലാസൃഷ്ടിയാണ് മാഷെ ബോക്സും എന്നതാണ് ഇതിന്റെ സവിശേഷത.
അതേസമയം ഇന്ത്യയിലേക്ക് അമൂല്യമായ 297 പുരാവസ്തുക്കള്‍ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കിയതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.. ഇന്ത്യയും യുഎസും സാംസ്‌കാരിക സ്വത്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനും പുരാതന വസ്തുക്കള്‍ അവയുടെ ഉത്ഭവ സ്ഥലത്തേക്ക് തിരികെ നല്‍കുന്നതിനുമുള്ള കരാറില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. എക്‌സ് അക്കൗണ്ടിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിന് നരേന്ദ്രമോദി നന്ദി അറിയിച്ചത്. ഡെലവേയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബൈഡന്‍ വില്‍മിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ചയ്‌ക്ക് ആതിഥേയത്വം വഹിച്ചു. ക്വാഡ് മീറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടക്കുന്ന ഉച്ചകോടിയെ അഭിസംബോധന ചെയ്യാന്‍ മോദി ന്യൂയോര്‍ക്കിലേക്ക് പോയി. അവിടെ ലോംഗ് ഐലന്‍ഡില്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി പരിപാടിയില്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അര്‍ദ്ധചാലകങ്ങള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha